Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ്സ് മുക്തമാവാന്‍ പഞ്ചാബും

ഒരു ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ്സിനെ നയിച്ച് പഞ്ചാബില്‍ അധികാരം പിടിച്ച നേതാവാണ് അമരീന്ദര്‍. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ പാര്‍ട്ടിയുടെ മാനക്കേടൊഴിവാക്കിയത് അമരീന്ദറിന്റെ വ്യക്തിപ്രഭാവംകൊണ്ടും ജനപിന്തുണകൊണ്ടും അധികാരത്തിലേറാന്‍ കഴിഞ്ഞ പഞ്ചാബാണ്. നെഹ്‌റുകുടുംബത്തിന് അനഭിമതനായതാണ് പഞ്ചാബില്‍ അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ്സ് നേതാവായ രാഹുലിന്റെ ഇഷ്ടക്കാരനെന്ന നിലയ്‌ക്ക് പാര്‍ട്ടിയില്‍ ചേക്കേറിയ നവജ്യോത് സിങ് സിദ്ധുവാണ് ക്യാപ്റ്റന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പഞ്ചാബ് കോണ്‍ഗ്രസ്സിലും മന്ത്രിസഭയിലും കലാപമുണ്ടാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 05:00 am IST
inEditorial

പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തുനിന്നുള്ള ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ രാജി തികച്ചും അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍നിന്നുള്ള അപമാനം സഹിച്ച് ഈ സ്ഥാനത്ത് തുടരാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അമരീന്ദര്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞിരിക്കുന്നത്. ഏതാണ്ട് ഒരു ഒറ്റയാള്‍ പട്ടാളമായി കോണ്‍ഗ്രസ്സിനെ നയിച്ച് പഞ്ചാബില്‍ അധികാരം പിടിച്ച നേതാവാണ് അമരീന്ദര്‍. മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് തറപറ്റിയപ്പോള്‍ പാര്‍ട്ടിയുടെ മാനക്കേടൊഴിവാക്കിയത് അമരീന്ദറിന്റെ വ്യക്തിപ്രഭാവംകൊണ്ടും ജനപിന്തുണകൊണ്ടും അധികാരത്തിലേറാന്‍ കഴിഞ്ഞ പഞ്ചാബാണ്. നെഹ്‌റുകുടുംബത്തിന് അനഭിമതനായതാണ്  പഞ്ചാബില്‍ അമരീന്ദറിന്റെ രാജിയിലേക്ക് നയിച്ചത്. കോണ്‍ഗ്രസ്സ് നേതാവായ രാഹുലിന്റെ ഇഷ്ടക്കാരനെന്ന നിലയ്‌ക്ക് പാര്‍ട്ടിയില്‍ ചേക്കേറിയ നവജ്യോത് സിങ് സിദ്ധുവാണ് ക്യാപ്റ്റന്റെ നേതൃത്വത്തെ വെല്ലുവിളിച്ച് പഞ്ചാബ് കോണ്‍ഗ്രസ്സിലും മന്ത്രിസഭയിലും കലാപമുണ്ടാക്കിയത്. തന്റെ ക്യാപ്റ്റന്‍ രാഹുലാണെന്ന് പ്രഖ്യാപിച്ച് അമരീന്ദറിനെ മോശക്കാരനാക്കാന്‍ ശ്രമിച്ച സിദ്ധുവിന് ഇതിന്റെ പ്രതിഫലമായാണ് പിന്നീട് മന്ത്രി പദവിയും, ഏറ്റവുമൊടുവില്‍ പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനവും ലഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ  കോണ്‍ഗ്രസ്സ് ദേശീയനേതൃത്വത്തിന്റെ ഉറക്കംകെടുത്തുന്നതാണ് പഞ്ചാബിലെ സംഭവവികാസങ്ങളെന്ന് പ്രത്യേകം പറയേണ്ടതില്ല.

രാഹുലിന്റെ ദല്ലാളായി കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ ഇഷ്ടക്കാരനായിത്തീര്‍ന്ന സിദ്ധുവിന്റെ പാകിസ്ഥാന്‍ അനുകൂല പ്രസ്താവനകള്‍ വലിയ വിവാദമുണ്ടാക്കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിലക്ക് ലംഘിച്ച് പങ്കെടുക്കുകയും, കര്‍ത്താര്‍പൂര്‍ ഇടനാഴിയുടെ ഉദ്ഘാടന വേളയില്‍ ഇമ്രാന്‍ഖാനെ വാഴ്‌ത്തിപ്പാടുകയും, പാകിസ്ഥാനില്‍പ്പോയി ആ രാജ്യത്തിന്റെ സൈനിക മേധാവിയെ കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്ത സിദ്ധു ഇതുവഴി കോണ്‍ഗ്രസ്സില്‍ വലിയ താരമായി മാറുകയായിരുന്നു. നമ്മുടെ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ഭീകരരെ പറഞ്ഞയയ്‌ക്കുകയും, ബോംബു-മിസൈല്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തപ്പോഴാണ് സിദ്ധു പാകിസ്ഥാന്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഇതോടെ കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വത്തില്‍ സിദ്ധു കൂടുതല്‍ സ്വീകാര്യനും അമരീന്ദര്‍ വെറുക്കപ്പെട്ടവനുമായിത്തീര്‍ന്നു. നിരന്തരമായ സമ്മര്‍ദ്ദത്തിലൂടെ പഞ്ചാബ് പിസിസി അധ്യക്ഷനായ സിദ്ധു എംഎല്‍എമാരെ കൂട്ടുപിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ ജനപിന്തുണ കോണ്‍ഗ്രസ്സിനെ ഭയപ്പെടുത്തി. ഇതിനിടെയാണ് സ്വന്തം നിലയ്‌ക്ക് രാജിവച്ച് ക്യാപ്റ്റന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇനിയെന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന്  കാത്തിരുന്നു കാണേണ്ടിവരും.

ഒരു ഘട്ടത്തില്‍ മധ്യസ്ഥരെ അയച്ച് വരുതിയിലാക്കാന്‍ നോക്കിയെങ്കിലും അമരീന്ദര്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് വഴങ്ങിയില്ല. താന്‍ രാഷ്‌ട്രീയം വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, മന്ത്രിസഭയിലും ജനങ്ങളിലും തനിക്ക് ഉറച്ച പിന്തുണയുണ്ടെന്നും അമരീന്ദര്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസ്സിന് വലിയ വെല്ലുവിളിയാണ്. പാകിസ്ഥാനൊപ്പം നില്‍ക്കുന്ന സിദ്ധുവിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചാല്‍ ദേശസുരക്ഷയ്‌ക്ക് ഭീഷണി സൃഷ്ടിക്കുമെന്നും, അത്തരമൊരു നീക്കത്തെ താന്‍ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും അമരീന്ദര്‍ മുന്നറിയിപ്പ് നല്‍കി. ഇതില്‍നിന്ന്  ക്യാപ്റ്റന്‍ ഇനി കോണ്‍ഗ്രസ്സിന്റെ ഭാഗമായി തുടരാനുള്ള സാധ്യത വിരളമായിരിക്കും. മുഖ്യമന്ത്രി പദവിയില്‍ അമരീന്ദറിന്റെ പകരക്കാരനെ നിയോഗിച്ചെങ്കിലും അസ്ഥിരത സര്‍ക്കാരിന്റെ മുഖമുദ്രയായിരിക്കും. അമരീന്ദറിന്റെ അഭാവത്തില്‍ ജനപിന്തുണ വീണ്ടെടുക്കുക കോണ്‍ഗ്രസ്സിന് എളുപ്പമാവില്ല. എല്ലാം ക്യാപ്റ്റന്റെ ഭാവി തീരുമാനങ്ങളെ ആശ്രയിച്ചിരിക്കും. ദേശസ്‌നേഹിയായ അമരീന്ദറിന്റെ ഭാവി നീക്കങ്ങളെക്കുറി

ച്ച് ചില വാര്‍ത്തകള്‍ വന്നു കഴിഞ്ഞു. ഇക്കാര്യങ്ങളുടെ ഗതിവിഗതികള്‍ എന്തുതന്നെയായിരുന്നാലും കോണ്‍ഗ്രസ്സ്, പ്രത്യേകിച്ച് രാഹുലിന്റെയും സോണിയയുടെയും നേതൃത്വം കഴിവുകെട്ടതാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. പഞ്ചാബിലെ ഇപ്പോഴത്തെ പ്രതിസന്ധി ഒറ്റപ്പെട്ടതല്ല. കോണ്‍ഗ്രസ്സിന്റെ ഭരണം അവശേഷിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും മറ്റും പഞ്ചാബിലെ സംഭവവികാസങ്ങളുടെ പ്രത്യാഘാതമുണ്ടാവും.  

ഇപ്പോള്‍ത്തന്നെ അനുദിനം നേതാക്കള്‍ കൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സിനും ഇത് ബാധകമാവും. പഞ്ചാബിലെ അമരീന്ദര്‍-സിദ്ധു ഏറ്റുമുട്ടല്‍പോലെയാണ് രാജസ്ഥാനിലെ ഗെഹ്‌ലോട്ട്-സച്ചിന്‍ പോരും. ഛത്തീസ്ഗഢിലും മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ ശക്തമായി ആവശ്യപ്പെട്ടുവരികയാണ്. ഇക്കണക്കിനു പോയാല്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കോണ്‍ഗ്രസ്സ് ഭരിക്കുന്ന ഒരൊറ്റ സംസ്ഥാനവും രാജ്യത്ത് ഉണ്ടാവാനിടയില്ല.

Tags: congresspunjab
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

Kerala

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

Kerala

വീണ്ടും കൈകോര്‍ത്തു: നാരങ്ങാനം പഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കോണ്‍ഗ്രസ് അംഗം പ്രസിഡന്‌റായി

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.