Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്ക് 11 ‘വ്യാജ’ അധ്യാപക പരിശീലന കേന്ദ്രങ്ങള്‍; സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടാന്‍ എന്‍സിടിഇ കേന്ദ്ര സമിതിയുടെ നിര്‍ദേശം

ദേശീയ അധ്യാപക പരിശീലന കൗണ്‍സിലിന്റെ (എന്‍സിടിഇ) മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക്, പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 19, 2021, 09:02 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 11 അധ്യാപക പരിശീലന സ്വാശ്രയ കേന്ദ്രങ്ങള്‍ വ്യാജമെന്ന് കണ്ടെത്തി. ബിഎഡ്-എംഎഡ് പരിശീലന കേന്ദ്രങ്ങള്‍ക്ക് നിയമസാധുത ഇല്ലാത്തതിനാല്‍ ഇവ പൂട്ടാന്‍ നിര്‍ദേശമായി. ചക്കിട്ടപ്പാറ, വലപ്പാട്, കൊടുവായൂര്‍, കണിയാമ്പറ്റ, മഞ്ചേരി, മലപ്പുറം, അരണാട്ടുകര, സുല്‍ത്താന്‍ബത്തേരി, ചാലക്കുടി, വടകര, കോഴിക്കോട് കേന്ദ്രങ്ങളാണ് പൂട്ടുന്നത്. അഞ്ഞൂറിലേറെ വിദ്യാര്‍ഥികള്‍ക്കും ആയിരക്കണക്കിന് ബിരുദധാരികള്‍ക്കും അധ്യാപകര്‍ക്കും പ്രതികൂലമാണ് തീരുമാനം.  

ദേശീയ അധ്യാപക പരിശീലന കൗണ്‍സിലിന്റെ (എന്‍സിടിഇ) മാനദണ്ഡങ്ങള്‍ ലംഘിച്ച് ഏഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക്, പലവട്ടം നല്കിയ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് നടപടി.

2014ല്‍ എന്‍സിടിഇ നടപ്പാക്കിയ പുതിയ വ്യവസ്ഥ പ്രകാരം ഓരോ കേന്ദ്രവും കൗണ്‍സിലിന്റെ അംഗീകാരം (ആര്‍പിആര്‍ഒ) പുതുക്കേണ്ടിയിരുന്നു. എന്നാല്‍, ഈ കേന്ദ്രങ്ങള്‍ അത് ചെയ്യാതെ കേന്ദ്ര സര്‍ക്കാരിന്റെ നിബന്ധനകള്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു. ഈ മാസം 13, 14 തീയതികളില്‍ ചേര്‍ന്ന എന്‍സിടിഇ കേന്ദ്ര സമിതി യോഗം, ഈ 11 സെന്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കണമെന്ന് സര്‍വകലാശാലയോട് നിര്‍ദേശിക്കാന്‍ റീജണല്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയായിരുന്നു.

18 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ ബിഎഡ്-എംഎഡ് കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന പരാതികളെത്തുടര്‍ന്ന്, കൗണ്‍സില്‍ 2009ല്‍ നടപടി എടുത്തതാണ്. വടകര സെന്ററിന്റെ പോരായ്‌മ സംബന്ധിച്ച കേസില്‍ സര്‍വകലാശാലയ്‌ക്ക് അനുകൂലമായ വിധി 2010ല്‍ വന്നു. 2014ല്‍ നേടേണ്ട അംഗീകാരം നേടാതെ, ഈ വിധിയുടെ മറവില്‍ വിദ്യാര്‍ഥികളെ കബളിപ്പിച്ച് കോഴ്സ് നടത്തുകയായിരുന്നു. ഇതിന് സംസ്ഥാന സര്‍ക്കാരും കൂട്ടുനിന്നു. ഫലത്തില്‍ അധ്യാപക പരിശീലനത്തിന്, ഏഴ് വര്‍ഷമായി സര്‍വ്വകലാശാല വ്യാജ കേന്ദ്രങ്ങള്‍ നടത്തുകയായിരുന്നു!

അധ്യാപക നിയമനത്തിന്, പഠിച്ച സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അധ്യാപന കൗണ്‍സിലിന്റെ അംഗീകാരമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളിലും വ്യവസ്ഥയുണ്ട്. ഓണ്‍ലൈന്‍ ടീച്ചര്‍-പ്യൂപ്പിള്‍ രജിസ്ഷ്രേന്‍ മാനേജ്മെന്റ് സിസ്റ്റം (ഒടിപിആര്‍എംഎസ്) എന്നാണതിന്റെ പേര്. വ്യാജസ്ഥാപനങ്ങളില്‍ പഠിച്ച് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാതിരിക്കാനാണിത്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ കൗണ്‍സിലില്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇത് നല്കാന്‍ സംവിധാനവുമുണ്ട്. എന്നാല്‍, കേരളത്തിലിതില്ല. ഇതിനാല്‍ കഴിഞ്ഞ ഏഴു വര്‍ഷമായി, ഇപ്പോള്‍ പൂട്ടുന്ന കേന്ദ്രങ്ങളില്‍ പഠിച്ചവര്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ജോലി കിട്ടിയിട്ടുണ്ടാവാം. അവര്‍ക്കും ജോലി നഷ്ടമാകും.

Tags: Calicut Universityteacher
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

ക്ലാസിൽ വീഡിയോ ​ഗെയിം കളിച്ചത് ചോദ്യം ചെയ്ത മലയാളി അധ്യാപികയുടെ മൂക്ക് ഇടിച്ചു തകർത്ത് മാലിയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി

Education

അധ്യാപക നിയമനം അനിശ്ചിതത്വത്തിലാക്കിയത് ഭിന്നശേഷി സംവരണം നടപ്പാക്കുന്നതില്‍ വരുത്തിയ അലംഭാവം

Kerala

അദ്ധ്യാപക നിയമനത്തിലെ ഭിന്നശേഷി സംവരണം; മുഴുവൻ എയ്ഡഡ് മാനേജ്മെന്റിനും ബാധകമാക്കാൻ സർക്കാർ നീക്കം

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

പശ്ചിമേഷ്യൻ പ്രതിസന്ധി ; രാജ്യത്തുടനീളം പെട്രോൾ, ഡീസൽ വിലയിൽ നേരിയ വർധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.