Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആശയപഠനങ്ങളോട് അസഹിഷ്ണുതയെന്തിന്?

സവര്‍ക്കറും ഗോള്‍വല്‍ക്കറും ദീനദയാല്‍ ഉപാധ്യായയുമൊക്കെ മൗലികമായ ചിന്താധാരകള്‍ അവതരിപ്പിച്ചവരാണ്. പുതിയ കാലത്ത് രാഷ്‌ട്രീയമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അപാരമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഇവരുടെ ആശയപ്രപഞ്ചം പല വിദേശ സര്‍വകലാശാലകളില്‍പ്പോലും പഠനവിഷയമാണ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 05:00 am IST
in Editorial

അക്കാദമിക് സ്വാതന്ത്ര്യത്തെക്കുറിച്ച് മുറവിളി കൂട്ടുകയും, ഇതിന്റെ പേരില്‍ അക്രമാസക്ത സമരങ്ങള്‍ക്ക് പോലും നേതൃത്വം നല്‍കുകയും ചെയ്യുന്നവര്‍ യഥാര്‍ത്ഥത്തില്‍ അതിന്റെ കടുത്ത ശത്രുക്കളാണെന്ന് തെളിഞ്ഞിട്ടുള്ള സംഭവങ്ങള്‍ നിരവധിയാണ്. ഇതിലൊന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ ബിരുദാനന്തര ബിരുദ പാഠ്യപദ്ധതിയില്‍ ആര്‍എസ്എസ് രണ്ടാം സര്‍സംഘചാലക് ഗുരുജി ഗോള്‍വല്‍ക്കറെയും, ഹിന്ദുത്വ ആശയത്തിന്റെ വക്താവായ വി.ഡി. സവര്‍ക്കറെയും, ദീനദയാല്‍ ഉപാധ്യായയെയും  ഉള്‍പ്പെടുത്തിയതിനെതിരെ ചില കോണുകളില്‍നിന്ന് ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധം. ഈ മൂന്ന് പ്രതിഭാശാലികളുടെയും ആശയങ്ങള്‍ പാഠ്യപദ്ധതിയില്‍  സര്‍വകലാശാല അധികൃതര്‍ ഒളിച്ചുകടത്തുകയല്ല ചെയ്തതെന്ന് ആദ്യമേ മനസ്സിലാക്കണം. അഞ്ച് യൂണിറ്റുകളിലായി നിരവധി മഹാന്മാരെയും അവരുടെ ആശയങ്ങളെയും കുറിച്ചുള്ള ഒരു താരതമ്യപഠനത്തിന് അവസരം നല്‍കുകയാണ് ചെയ്തിരിക്കുന്നത്. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, ബി.ആര്‍. അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു എന്നിങ്ങനെ നിരവധി പേരുടെ ആശയങ്ങളെ പരിചയപ്പെടുത്തുന്നതിനൊപ്പമാണ് ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും  പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും ബല്‍രാജ് മഥോക്കിന്റേയുമൊക്കെ ചിന്തകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദുത്വ-ദേശീയ ചിന്താഗതിയുടെ മറുപക്ഷത്തു നില്‍ക്കുന്ന എ.കെ. രാമാനുജനെയും കാഞ്ച ഐലയ്യയെയും പോലുള്ളവരുടെ ആശയങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

എന്താണ് ആധുനിക ഭാരതത്തിന്റെ രാഷ്‌ട്രീയ സ്വത്വം, അത് എങ്ങനെയൊക്കെയാണ് രൂപപ്പെട്ടത് എന്നു പരിശോധിക്കുന്നിടത്താണ് ഗോള്‍വല്‍ക്കറുടെയും സവര്‍ക്കറുടെയും മറ്റും ആശയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിരിക്കുന്നത്. ദേശീയത സംബന്ധിച്ച ഇവരുടെ കാഴ്ചപ്പാടുകള്‍ ഏകപക്ഷീയമായി അവതരിപ്പിക്കുകയല്ല, ദേശീയതാവാദത്തെ വിമര്‍ശിക്കുന്ന ടാഗോറിന്റെ ചിന്തകളെ മുന്‍നിര്‍ത്തിയാണ് ഈ യൂണിറ്റ് ആരംഭിക്കുന്നതെന്ന കാര്യം വിമര്‍ശകര്‍ ബോധപൂര്‍വം മറച്ചുപിടിക്കുന്നു. ദേശീയത സംബന്ധിച്ച മഹാത്മാഗാന്ധിയുടെയും നെഹ്‌റുവിന്റെയും അംബേദ്കറുടെയുമൊക്കെ ആശയങ്ങള്‍ അവതരിപ്പിച്ചശേഷമാണ് ഇതില്‍ നിന്ന് വ്യത്യസ്തമായ സവര്‍ക്കറുടെയും ഗോള്‍വല്‍ക്കറുടെയും ആശയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനെയും എതിര്‍ക്കുന്നയാളെന്ന നിലയ്‌ക്കാണ് കാഞ്ച ഐലയ്യയേയും പരിചയപ്പെടുത്തുന്നത്. ചുരുക്കത്തില്‍ വളരെ ഉദാരമായ ഒരു സമീപനമാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നതില്‍ സര്‍വകലാശാല സ്വീകരിച്ചത്. വ്യവസ്ഥാപിതമായ രീതിയിലാണ് ഇത് ചെയ്തിട്ടുള്ളതും. ബുദ്ധിയുറയ്‌ക്കാത്ത പ്രൈമറി വിദ്യാര്‍ത്ഥികളല്ല, മാനസിക പക്വത വന്നവരും ബൗദ്ധിക ക്ഷമതയുള്ളവരുമായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളാണ് ഇവ പഠിക്കുന്നത്. ഏതെങ്കിലും ആശയങ്ങള്‍ തള്ളാനും കൊള്ളാനുമുള്ള വിവേകം ഇവര്‍ക്കുണ്ട്. ഇതിനുള്ള അവസരം ഈ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുക. വ്യാജമായ ആശങ്കകള്‍  സൃഷ്ടിച്ച് അക്കാദമിക് രംഗം കലുഷിതമാക്കി രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവര്‍ ഇതില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള മാന്യത കാണിക്കണം.

സവര്‍ക്കറും ഗോള്‍വല്‍ക്കറും ദീനദയാല്‍ ഉപാധ്യായയുമൊക്കെ മൗലികമായ ചിന്താധാരകള്‍ അവതരിപ്പിച്ചവരാണ്. പുതിയ കാലത്ത് രാഷ്‌ട്രീയമുള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ അപാരമായ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഇവരുടെ ആശയപ്രപഞ്ചം പല വിദേശ സര്‍വകലാശാലകളില്‍പ്പോലും പഠനവിഷയമാണ്. ഈ മഹാന്മാരുടെ ജന്മനാട്ടില്‍ അത് അനുവദിക്കാനാവില്ലെന്നു ശഠിക്കുന്നത് അക്കാദമിക് സ്വഭാവത്തിനും സ്വാതന്ത്ര്യത്തിനും നിരക്കുന്നതല്ലെന്നു മാത്രമല്ല, ജനാധിപത്യ വിരുദ്ധവും ദേശവിരുദ്ധവുമാണ്. രാഷ്‌ട്രീയമായി വിരുദ്ധ പക്ഷത്ത് നി

ല്‍ക്കുമ്പോഴും ശശിതരൂരിനെപ്പോലുള്ളവര്‍ ഇതിനെ അനുകൂലിച്ച് നിലപാടെടുത്തിട്ടുള്ളത് സ്വാഗതാര്‍ഹമാണ്. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ വായിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യുമ്പോഴേ അക്കാദമിക് സ്വാതന്ത്ര്യം പൂര്‍ത്തിയാകൂ എന്ന തരൂരിന്റെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. ബഹുസ്വരതയെക്കുറിച്ച് വാദിച്ചുകൊണ്ടു തന്നെ അതിന് കടകവിരുദ്ധമായി പെരുമാറുന്ന ഒരു വിഭാഗം ആളുകള്‍ നമ്മുടെ കാമ്പസുകളില്‍ സജീവമാണ്. ജെഎന്‍യുവിലും ദല്‍ഹി സര്‍വകലാശാലയിലും ബംഗാളിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലുമൊക്കെ ഇക്കൂട്ടരുടെ അഴിഞ്ഞാട്ടങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. കടുത്ത അസഹിഷ്ണുത മുഖമുദ്രയാക്കി അക്കാദമിക് മേഖലകളില്‍ തങ്ങളുടെ ആശയപരവും സംഘടനാപരവുമായ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവരെ വിജയിക്കാന്‍ അനുവദിക്കരുത്. ഇടതു-ഇസ്ലാമിക ശക്തികള്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ളതല്ല രാജ്യത്തെ സര്‍വകലാശാല കാമ്പസുകള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.