Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട് കൂട്ടമാനഭംഗം: പ്രതി ‘കട്ടകമ്മ്യൂണിസ്റ്റ്’; യുവതിയെ ഫഹദ്  പരിചയപ്പെട്ടത് ടിക് ടോക്കിലൂടെ

ഒന്നാം പ്രതി കെ.എ. അജ്‌നാസ്, കൂട്ടുപ്രതികളായ ലിജാസ്, ശുഹൈബ് എന്നിവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. അജ്‌നാസിനെയും ഫഹദിനെയും വെള്ളിയാഴ്ചയും മറ്റ് രണ്ടു പേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2021, 08:36 am IST
in Kerala

കോഴിക്കോട്: ചേവരമ്പലത്തെ ലോഡ്ജില്‍ കൊല്ലം സ്വദേശിനിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ നാലു പേരില്‍ ഒരാള്‍ സജീവ സിപിഎം പ്രവര്‍ത്തകനും മൂന്നു പേര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരും. പ്രതികളെല്ലാം അത്തോളി സ്വദേശികളാണ്. രണ്ടാം പ്രതി ഇടത്തില്‍ താഴം നെടുവില്‍ പൊയില്‍ വീട്ടില്‍ എന്‍.പി. ഫഹദ് സജീവ സിപിഎം പ്രവര്‍ത്തകനാണ്. ഫെയ്‌സ്ബുക്കിലെ പ്രൊഫൈലില്‍, ‘നിഷ്പക്ഷനല്ല ഞാന്‍… കട്ടക്കമ്യൂണിസ്റ്റ്’ എന്നും ‘ഇടതുപക്ഷത്തോടൊപ്പം’ എന്നുമുള്ള കുറിപ്പോടു കൂടിയ ഫോട്ടോയാണുള്ളത്.  

ഒന്നാം പ്രതി കെ.എ. അജ്‌നാസ്, കൂട്ടുപ്രതികളായ ലിജാസ്, ശുഹൈബ് എന്നിവര്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ്. അജ്‌നാസിനെയും ഫഹദിനെയും വെള്ളിയാഴ്ചയും മറ്റ് രണ്ടു പേരെ ഇന്നലെയുമാണ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിയുകയായിരുന്ന ലിജാസിനെയും ശുഹൈബിനെയും തലയാട് വനമേഖലയിലെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് ഇന്നലെ രാവിലെ പോലീസ് പിടികൂടിയത്. നാല് പ്രതികളെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ഈ മാസം 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

ടിക്‌ടോക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിനിയെ പ്രേമം നടിച്ച് അജ്‌നാസ് കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ബുധനാഴ്ച ട്രെയിനില്‍ കോഴിക്കോട്ടെത്തിയ യുവതിയെ അജ്‌നാസും ഫഹദും കൂടി ഫഹദിന്റെ കാറില്‍ കയറ്റി ലോഡ്ജ് മുറിയിലെത്തിച്ചു. അജ്‌നാസ് പീഡിപ്പിച്ച ശേഷം അടുത്ത മുറിയില്‍ കാത്തിരിക്കുകയായിരുന്ന മറ്റ് രണ്ടുപ്രതികള്‍ എത്തി ബലമായി മദ്യവും ലഹരി വസ്തുക്കളും നല്കി ബലാത്സംഗം ചെയ്തു. ബലാത്സംഗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ക്രൂരമായ ബലാത്സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ് ബോധം കെട്ട യുവതിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആശുപത്രി അധികൃതരാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് അസി. കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കൂട്ട ബലാത്സംഗം നടന്ന ലോഡ്ജ് പോലീസ് അടച്ചുപൂട്ടി. പ്രദേശവാസികളും ബിജെപി പ്രവര്‍ത്തകരും ലോഡ്ജിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോഡ്ജിന്റെ ലഡ്ജര്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയിലാണ് ലോഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസിന് വ്യക്തമായി. ഇന്നലെ അറസ്റ്റിലായ മൂന്നും നാലും പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് ലോഡ്ജില്‍ സമാന സംഭവങ്ങള്‍ മുമ്പും നടന്നിട്ടുണ്ടെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കേസില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

Tags: കേസ്kozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രിഡ്ജിൽ സൂക്ഷിച്ച ചീര കഴിച്ച നാലുപേർ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ

Kerala

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്

Kerala

വിദ്യാര്‍ഥികളെ ഇറക്കി വന്ന സ്‌കൂള്‍ വാനില്‍ നിര്‍ത്തിയിട്ട ഉടന്‍ തീ; ഒഴിവായത് വൻ ദുരന്തം

Kerala

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു; അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്കും രോഗലക്ഷണങ്ങൾ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

വേനല്‍ ചൂട് വര്‍ദ്ധിച്ചു, പാലക്കാട് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ചില്ല് പൊട്ടിത്തെറിച്ചു

രാഹുൽ ​ഗാന്ധിയ്‌ക്ക് ഇരട്ടപൗരത്വം: കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി; അന്വേഷണം നടത്താം, അല്ലെങ്കില്‍ കേന്ദ്ര ഏജൻസിക്ക് കൈമാറാം…

കൊച്ചി മേയര്‍ മിനിമോള്‍ക്കെതിരെ അഴിമതി ആരോപണം ; നടുത്തളത്തിലിറങ്ങി പ്രതിപക്ഷ പ്രതിഷേധം,കൗണ്‍സില്‍ യോഗം സ്തംഭിച്ചു

ചേര്‍ത്തലയിലെ മെഹര്‍ എന്ന കുഴിമന്തിക്കട വിഷുവിനോടനുബന്ധിച്ച് പുറത്തിറക്കിയ കൃഷ്ണന്‍ കുഴിമന്ത്രിക്ക് മുന്നിലിരിക്കുന്ന വിവാദ പോസ്റ്റര്‍ (ഇടത്ത്)

കൃഷ്ണൻ മാംസാഹാരി ആയതിനാല്‍ മതവികാരം വ്രണപ്പെടുന്നത് സംഘി ഹിന്ദുക്കൾക്കാണെന്നും പറഞ്ഞ് അന്തം കമ്മികളും ഇസ്ലാമിസ്റ്റുകളും രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.