Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുന്നിട്ടിറങ്ങേണ്ടത് മുസ്ലിങ്ങളിലെ വിവേകികള്‍

വിവേകികളായ മുസ്ലിം നേതാക്കള്‍ അനാവശ്യമായ പ്രശ്‌നങ്ങളെയും മതമൗലികവാദികളെയും തീവ്രവാദികളെയും എതിര്‍ക്കണം. എത്രയും വേഗം ഇത് ചെയ്യുന്നുവോ അത്രയും കുറച്ച് അപകടമേ നമ്മുടെ സമൂഹത്തിന് ഉണ്ടാവൂ. സര്‍സംഘചാലകിന്റെ സത്യസന്ധവും ആര്‍ജവവുമുള്ള ഈ വാക്കുകള്‍ക്ക് സമകാലിക സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 05:00 am IST
in Editorial

വര്‍ത്തമാനകാല ഭാരതം ശ്രദ്ധയോടെ ശ്രവിക്കുന്ന വാക്കുകളാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റേത്. രാഷ്‌ട്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദേശീയമായ കാഴ്ചപ്പാടില്‍ ചിന്തിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതില്‍ സര്‍സംഘചാലക് പ്രകടിപ്പിക്കുന്ന താല്‍പ്പര്യവും പക്വതയും അത്യുന്നതമായ ആ പദവിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ഒരു ജനതയെന്ന നിലയ്‌ക്ക് ഭാരതത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ പാരമ്പര്യം പിന്തുടരുന്നവരാണെന്നും, മതത്തിന്റെ പേരില്‍ ഇത് വേര്‍തിരിക്കാനാവില്ലെന്നും ഇക്കഴിഞ്ഞ ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം രാഷ്‌ട്രീയ മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സര്‍സംഘചാലക് അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാം അപകടത്തിലാണെന്ന് തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അന്നത്തെ പ്രഭാഷണത്തില്‍ ഡോ. ഭാഗവത് പറഞ്ഞിരുന്നു. മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ട, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും പങ്കെടുത്ത  ‘രാഷ്‌ട്രം പ്രഥമം-രാഷ്‌ട്രം സര്‍വോപരി’ എന്ന പരിപാടിയില്‍ പ്രസംഗിക്കവെ ഈ ദിശയില്‍ കൂടുതല്‍ വിചാരങ്ങള്‍ സര്‍സംഘചാലക് മുന്നോട്ടുവച്ചിരിക്കുകയാണ്. ശക്തിയാര്‍ജിക്കാനുള്ള ഭാരതത്തിന്റെ ശ്രമത്തെ ആര്‍ക്കും തടയാനാവില്ലെന്നും, തെറ്റിദ്ധാരണ പരത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനെ മുസ്ലിം ബുദ്ധിജീവികള്‍ എതിര്‍ക്കുകയും അപലപിക്കുകയും വേണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടിരിക്കുന്നു.

പരസ്പരം അവിശ്വാസം വളര്‍ത്തി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചതെന്നും, ഹിന്ദുക്കളുമായി സഹവസിച്ചാല്‍ ഇസ്ലാം ഇല്ലാതാകുമെന്ന പ്രചാരണം അസത്യമാണെന്ന് സ്വതന്ത്രഭാരതത്തിന്റെ ചരിത്രം തെളിയിച്ചു കഴിഞ്ഞതായും സര്‍സംഘചാലക് ചൂണ്ടിക്കാട്ടിയതിന് ചരിത്രപരമായ പ്രാ

ധാന്യമുണ്ട്. നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭൂമിയും അതിന്റെ മഹത്തായ പാരമ്പര്യവുമാണെന്നും, ഭാരതത്തിലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണെന്നും സര്‍സംഘചാലക് ആവര്‍ത്തിച്ചത് സാധ്യമായ വഴികളിലൂടെയെല്ലാം അനൈക്യത്തിന് ശ്രമിക്കുന്ന ശക്തികളെ നിരാശപ്പെടുത്തും. ഹിന്ദു എന്ന വാക്ക് മാതൃരാജ്യത്തിന്റെയും പൂര്‍വികരുടെയും ഭാരതീയ പൈതൃകത്തിന്റെയും പ്രതീകമാണെന്നും, അത് മതപരമോ ജാതീയമോ അല്ലെന്നും, ഈ നിലയ്‌ക്കാണ് ഓരോ ഭാരതീയനെയും തങ്ങള്‍ ഹിന്ദുവായി കാണുന്നതെന്നും സര്‍സംഘചാലക് പറയുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ട പലര്‍ക്കും എന്താണ് ഇതിന്റെ അടിസ്ഥാനമെന്ന് പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയോ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ ആയിരുന്നു. ചിലപ്പോഴൊക്കെ മഹാദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ഇതാവര്‍ത്തിക്കാതെ നോക്കാനുള്ള കരുതലും സര്‍സംഘചാലകിന്റെ വാക്കുകളില്‍ പ്രകടമാണ്.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടുകളാണ് ഡോ. ഭാഗവത് ഇവിടെ അവതരിപ്പിക്കുന്നത്. ചരിത്ര വസ്തുതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട്  വെറും സാരോപദേശങ്ങള്‍ നല്‍കുകയല്ല സര്‍സംഘചാലക് ചെയ്യുന്നത്. ഇസ്ലാം ഇന്ത്യയിലേക്കുവന്നത് കടന്നാക്രമണകാരികളായാണെന്നും, ഈ ചരിത്രം മൂടിവയ്‌ക്കാതെ തുറന്നുതന്നെ പറയണമെന്നും സര്‍സംഘചാലക് അഭിപ്രായപ്പെടുന്നു. വിവേകികളായ മുസ്ലിം നേതാക്കള്‍ അനാവശ്യമായ പ്രശ്‌നങ്ങളെയും മതമൗലികവാദികളെയും തീവ്രവാദികളെയും എതിര്‍ക്കണം. എത്രയും വേഗം ഇത് ചെയ്യുന്നുവോ അത്രയും കുറച്ച് അപകടമേ നമ്മുടെ സമൂഹത്തിന് ഉണ്ടാവൂ. സര്‍സംഘചാലകിന്റെ സത്യസന്ധവും ആര്‍ജവവുമുള്ള ഈ വാക്കുകള്‍ക്ക് സമകാലിക സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇസ്ലാമിക ഭീകരവാദം എന്നത് ആഗോളതലത്തില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്. ഭാരതം അതിന്റെ കെടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇസ്ലാമിക ഭീകരവാദത്തിന്റെ മതപരമായ പ്രേരണയെ യാഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ വസ്തുത ആദ്യം തിരിച്ചറിയേണ്ടത് മുസ്ലിം സമൂഹത്തിലെ വിവേകികളാണ്. ഇതു സംഭവിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ മുസ്ലിം രാജ്യങ്ങളുടെ പോലും ഭാവി ഇരുളടഞ്ഞതാവും. താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ച അഫ്ഗാനിസ്ഥാന്റെ ചിത്രം നല്‍കുന്ന പാഠം ഇതാണ്. മതം അപകടത്തിലാണെന്ന് മുറവിളി കൂട്ടുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക് സമാധാനം പറയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

India

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

Kerala

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

Kerala

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

India

ബംഗാളിന്റെ ആത്മാവിലൂടെ ഗംഗ ഒഴുകുന്നു: ഹൂഗ്ലി നദിയിലൂടെ പ്രധാനമന്ത്രിയുടെ ബോട്ട് യാത്ര, ചിത്രങ്ങൾ പങ്കുവച്ച് മോദി

പുതിയ വാര്‍ത്തകള്‍

പാമ്പിനെ പാന്റിന്റെ പോക്കറ്റിലിട്ട് അങ്ങാടിയിലൂടെ നടന്നു: മലപ്പുറത്ത് യുവാവിന് പാമ്പുകടിയേറ്റു

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.