Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുന്നിട്ടിറങ്ങേണ്ടത് മുസ്ലിങ്ങളിലെ വിവേകികള്‍

വിവേകികളായ മുസ്ലിം നേതാക്കള്‍ അനാവശ്യമായ പ്രശ്‌നങ്ങളെയും മതമൗലികവാദികളെയും തീവ്രവാദികളെയും എതിര്‍ക്കണം. എത്രയും വേഗം ഇത് ചെയ്യുന്നുവോ അത്രയും കുറച്ച് അപകടമേ നമ്മുടെ സമൂഹത്തിന് ഉണ്ടാവൂ. സര്‍സംഘചാലകിന്റെ സത്യസന്ധവും ആര്‍ജവവുമുള്ള ഈ വാക്കുകള്‍ക്ക് സമകാലിക സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ട്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2021, 05:00 am IST
inEditorial

വര്‍ത്തമാനകാല ഭാരതം ശ്രദ്ധയോടെ ശ്രവിക്കുന്ന വാക്കുകളാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റേത്. രാഷ്‌ട്രം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും ദേശീയമായ കാഴ്ചപ്പാടില്‍ ചിന്തിച്ച് പരിഹാര നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവയ്‌ക്കുന്നതില്‍ സര്‍സംഘചാലക് പ്രകടിപ്പിക്കുന്ന താല്‍പ്പര്യവും പക്വതയും അത്യുന്നതമായ ആ പദവിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. ഒരു ജനതയെന്ന നിലയ്‌ക്ക് ഭാരതത്തിലെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരേ പാരമ്പര്യം പിന്തുടരുന്നവരാണെന്നും, മതത്തിന്റെ പേരില്‍ ഇത് വേര്‍തിരിക്കാനാവില്ലെന്നും ഇക്കഴിഞ്ഞ ജൂലൈയില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മുസ്ലിം രാഷ്‌ട്രീയ മഞ്ച് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സര്‍സംഘചാലക് അഭിപ്രായപ്പെടുകയുണ്ടായി. ഇസ്ലാം അപകടത്തിലാണെന്ന് തല്‍പ്പരകക്ഷികള്‍ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അന്നത്തെ പ്രഭാഷണത്തില്‍ ഡോ. ഭാഗവത് പറഞ്ഞിരുന്നു. മുംബൈയില്‍ സംഘടിപ്പിക്കപ്പെട്ട, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ മുസ്ലിം പണ്ഡിതന്മാരും ബുദ്ധിജീവികളും പങ്കെടുത്ത  ‘രാഷ്‌ട്രം പ്രഥമം-രാഷ്‌ട്രം സര്‍വോപരി’ എന്ന പരിപാടിയില്‍ പ്രസംഗിക്കവെ ഈ ദിശയില്‍ കൂടുതല്‍ വിചാരങ്ങള്‍ സര്‍സംഘചാലക് മുന്നോട്ടുവച്ചിരിക്കുകയാണ്. ശക്തിയാര്‍ജിക്കാനുള്ള ഭാരതത്തിന്റെ ശ്രമത്തെ ആര്‍ക്കും തടയാനാവില്ലെന്നും, തെറ്റിദ്ധാരണ പരത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിനെ മുസ്ലിം ബുദ്ധിജീവികള്‍ എതിര്‍ക്കുകയും അപലപിക്കുകയും വേണമെന്ന് സര്‍സംഘചാലക് ആവശ്യപ്പെട്ടിരിക്കുന്നു.

പരസ്പരം അവിശ്വാസം വളര്‍ത്തി ഹിന്ദുക്കളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചതെന്നും, ഹിന്ദുക്കളുമായി സഹവസിച്ചാല്‍ ഇസ്ലാം ഇല്ലാതാകുമെന്ന പ്രചാരണം അസത്യമാണെന്ന് സ്വതന്ത്രഭാരതത്തിന്റെ ചരിത്രം തെളിയിച്ചു കഴിഞ്ഞതായും സര്‍സംഘചാലക് ചൂണ്ടിക്കാട്ടിയതിന് ചരിത്രപരമായ പ്രാ

ധാന്യമുണ്ട്. നമ്മുടെ ഐക്യത്തിന്റെ അടിസ്ഥാനം മാതൃഭൂമിയും അതിന്റെ മഹത്തായ പാരമ്പര്യവുമാണെന്നും, ഭാരതത്തിലെ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും പൂര്‍വ്വികര്‍ ഒന്നാണെന്നും സര്‍സംഘചാലക് ആവര്‍ത്തിച്ചത് സാധ്യമായ വഴികളിലൂടെയെല്ലാം അനൈക്യത്തിന് ശ്രമിക്കുന്ന ശക്തികളെ നിരാശപ്പെടുത്തും. ഹിന്ദു എന്ന വാക്ക് മാതൃരാജ്യത്തിന്റെയും പൂര്‍വികരുടെയും ഭാരതീയ പൈതൃകത്തിന്റെയും പ്രതീകമാണെന്നും, അത് മതപരമോ ജാതീയമോ അല്ലെന്നും, ഈ നിലയ്‌ക്കാണ് ഓരോ ഭാരതീയനെയും തങ്ങള്‍ ഹിന്ദുവായി കാണുന്നതെന്നും സര്‍സംഘചാലക് പറയുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ല. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെട്ട പലര്‍ക്കും എന്താണ് ഇതിന്റെ അടിസ്ഥാനമെന്ന് പറയാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഇതിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുകയോ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടുകയോ ആയിരുന്നു. ചിലപ്പോഴൊക്കെ മഹാദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. ഇതാവര്‍ത്തിക്കാതെ നോക്കാനുള്ള കരുതലും സര്‍സംഘചാലകിന്റെ വാക്കുകളില്‍ പ്രകടമാണ്.

രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാനപരമായ കാഴ്ചപ്പാടുകളാണ് ഡോ. ഭാഗവത് ഇവിടെ അവതരിപ്പിക്കുന്നത്. ചരിത്ര വസ്തുതകള്‍ക്കു നേരെ കണ്ണടച്ചുകൊണ്ട്  വെറും സാരോപദേശങ്ങള്‍ നല്‍കുകയല്ല സര്‍സംഘചാലക് ചെയ്യുന്നത്. ഇസ്ലാം ഇന്ത്യയിലേക്കുവന്നത് കടന്നാക്രമണകാരികളായാണെന്നും, ഈ ചരിത്രം മൂടിവയ്‌ക്കാതെ തുറന്നുതന്നെ പറയണമെന്നും സര്‍സംഘചാലക് അഭിപ്രായപ്പെടുന്നു. വിവേകികളായ മുസ്ലിം നേതാക്കള്‍ അനാവശ്യമായ പ്രശ്‌നങ്ങളെയും മതമൗലികവാദികളെയും തീവ്രവാദികളെയും എതിര്‍ക്കണം. എത്രയും വേഗം ഇത് ചെയ്യുന്നുവോ അത്രയും കുറച്ച് അപകടമേ നമ്മുടെ സമൂഹത്തിന് ഉണ്ടാവൂ. സര്‍സംഘചാലകിന്റെ സത്യസന്ധവും ആര്‍ജവവുമുള്ള ഈ വാക്കുകള്‍ക്ക് സമകാലിക സാഹചര്യത്തില്‍ വലിയ പ്രസക്തിയുണ്ട്. ഇസ്ലാമിക ഭീകരവാദം എന്നത് ആഗോളതലത്തില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമാണ്. ഭാരതം അതിന്റെ കെടുതികള്‍ അനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഇസ്ലാമിക ഭീകരവാദത്തിന്റെ മതപരമായ പ്രേരണയെ യാഥാര്‍ത്ഥ്യബോധമുള്ള ആര്‍ക്കും നിഷേധിക്കാനാവില്ല. ഈ വസ്തുത ആദ്യം തിരിച്ചറിയേണ്ടത് മുസ്ലിം സമൂഹത്തിലെ വിവേകികളാണ്. ഇതു സംഭവിച്ചില്ലെങ്കില്‍ ഇപ്പോഴത്തെ മുസ്ലിം രാജ്യങ്ങളുടെ പോലും ഭാവി ഇരുളടഞ്ഞതാവും. താലിബാന്‍ ഭീകരര്‍ അധികാരം പിടിച്ച അഫ്ഗാനിസ്ഥാന്റെ ചിത്രം നല്‍കുന്ന പാഠം ഇതാണ്. മതം അപകടത്തിലാണെന്ന് മുറവിളി കൂട്ടുന്നവര്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങള്‍ക്ക് സമാധാനം പറയണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.