Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കട്ടപ്പുറത്തുനിന്ന് വെള്ളപ്പുറത്തേക്ക്

കുറേക്കാലമായി നാലുവശത്തെ ടയറും പഞ്ചറായി സ്വകാര്യമാക്കണോ അതോ പൊതുവായി നിന്ന് രക്ഷപെടാന്‍ പറ്റുമോ എന്ന് തലങ്ങും വിലങ്ങും ആലോചിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പലരെയും അധികൃതര്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാവും ഗതാഗതമന്ത്രിയായ ആന്റണി രാജു തന്നെ ആ രക്ഷകന്റെ റോള്‍ ഏറ്റെടുത്തത്.

അശ്വതി ബാലചന്ദ്രന്‍ by അശ്വതി ബാലചന്ദ്രന്‍
Sep 5, 2021, 05:00 am IST
in Article

കുറേക്കാലമായി നാലുവശത്തെ ടയറും പഞ്ചറായി സ്വകാര്യമാക്കണോ അതോ പൊതുവായി നിന്ന് രക്ഷപെടാന്‍ പറ്റുമോ എന്ന് തലങ്ങും വിലങ്ങും ആലോചിക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പലരെയും അധികൃതര്‍ പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. അതുകൊണ്ടാവും ഗതാഗതമന്ത്രിയായ ആന്റണി രാജു തന്നെ ആ രക്ഷകന്റെ റോള്‍ ഏറ്റെടുത്തത്.  

ഉണ്ടിരുന്ന മന്ത്രിക്കുമുണ്ടായി വെളിപാട്. മദ്യക്കടകളില്‍ അനുസരണയോടെ വരിനില്‍ക്കുന്ന അച്ചടക്കം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് പറിച്ചു നട്ടാല്‍ അത് ഒരു വിപ്ലവമല്ലേ.  കെഎസ്ആര്‍ടിസിയുടെ ഒഴിഞ്ഞുകിടക്കുന്ന കടമുറികള്‍ ബെവ്കോയ്‌ക്ക് കൊടുക്കുക. ഒരേസമയം സാമ്പത്തിക ലാഭവും കൂടും, യാത്രക്കാരെയും കിട്ടും. ഇതല്ലേ സോഷ്യലിസം. പണ്ടുകാലം തൊട്ടേ രാത്രിയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്നൊരു ചീത്തപ്പേരുണ്ട്. ഇന്നും മാറ്റമൊന്നുമില്ല. അങ്ങനെയുള്ളപ്പോള്‍ സ്ത്രീസുരക്ഷയ്‌ക്കായി സന്ധ്യകഴിഞ്ഞാലും പോലീസ് കാവല്‍ വേണ്ട ഈ പൊതുസ്ഥലത്ത് ഒരു ബെവ്കോ ഔട്ലെറ്റ് തുറക്കുന്നത്  മഹത്തായ തീരുമാനം എന്ന് പറയാന്‍ പറ്റില്ലല്ലോ.  

കുടി കഴിഞ്ഞ പാവം മദ്യപര്‍ പാട്ട് പാടി തോളില്‍ കൈയ്യിട്ട് വീട്ടില്‍ പോകുന്ന കാലത്തു നിന്ന് മന്ത്രിക്ക് ബസ് കിട്ടിയില്ലെന്ന് തോന്നുന്നു. അല്ലെങ്കില്‍ വിദേശരാജ്യങ്ങളെ മാതൃകയാക്കി ന്യൂജനറേഷന്‍ ആവാനുള്ള ശ്രമമാണോ എന്നും പറയാന്‍ പറ്റില്ല. ബെവ്കോയുടെ കടകള്‍ തുറക്കുന്നതു വഴി കിട്ടുന്ന കനത്ത വാടകയിനവും കള്ളുവാങ്ങാന്‍ വന്ന് ബസ്സില്‍ കേറിപ്പോകുന്ന യാത്രക്കാരുടെഎണ്ണവും ഓര്‍ത്തിട്ടാണോ ഈ വെളിപാട് എന്നറിയില്ല. മദ്യപര്‍ക്ക് മെച്ചപ്പെട്ട സൗകര്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം അക്ഷരംതെറ്റാതെ നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസിയും ശ്രമിക്കണമല്ലോ എന്നും ഇതിനിടയില്‍ ചിന്തിച്ചിട്ടുണ്ടാകണം.  

വരുമാനവും വെള്ളപ്രശ്ന പരിഹാരവും കൂടെ  സാമൂഹ്യപ്രതിബദ്ധതയും, മഹത്തായ നയം തന്നെ. ഈ ബുദ്ധിക്കായി പുകഞ്ഞ തല ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിന്റെ കൂടിയാണല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരു ബുദ്ധിമൂട്ടുണ്ട് കേട്ടോ. മൂന്നാറില്‍ സ്ലീപര്‍ സൗകര്യമുള്ള ടൂറിസ്റ്റ് സൗഹൃദസവാരി കുറഞ്ഞ ചെലവില്‍ ഒരുക്കി കൈയ്യടിനേടിയ, ഡബിള്‍ ഡ്യൂട്ടി കൊണ്ടുവന്ന് ലാഭമുണ്ടാക്കാമെന്ന് പരീക്ഷിച്ചറിഞ്ഞ അതേ  ആളുടെ തലയില്‍ തന്നെ ഈ ബുദ്ധിയും ഉദിച്ചല്ലോ അല്ലെങ്കില്‍ അതിനെ പിന്താങ്ങിയല്ലോ എന്ന വിഷമം ചില്ലറയല്ല. വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിനെ  പിരിച്ചുവിട്ട് കയ്യടി നേടിയ വ്യക്തിയാണ് മന്ത്രി. ആ കയ്യടി കേരളത്തിലെ മദ്യപിക്കുന്ന ജനവിഭാഗത്തില്‍ നിന്ന് പ്രതീക്ഷിച്ചാവാം ഇപ്പോഴത്തെ നടപടിയെങ്കില്‍ തെറ്റി. ഇപ്പോള്‍ത്തന്നെ വിവിധ സംഘടനകള്‍ പ്രഖ്യാപനത്തിനെതിരെ രംഗത്തുണ്ട്.  

പക്ഷെ ഒരു വശത്ത് വരുമാനം കൂടുമ്പോള്‍ മറുവശത്ത് പ്രസ്ഥാനം നശിക്കുമെന്ന് പറയുന്നത് അദ്ദേഹം കേള്‍ക്കുന്നില്ലെന്നു തോന്നുന്നു. ഓഫീസിനുള്ളിലിരുന്ന് മദ്യപിച്ചവരെ പിടികൂടിയ സംഭവങ്ങള്‍ സ്ഥാപനത്തിനുള്ളില്‍ തന്നെയുണ്ടായിട്ടുണ്ട്. അപ്പോള്‍ പെട്രോള്‍ തീപ്പെട്ടിക്കടുത്ത് വച്ച പോലെയാകും സര്‍ കാര്യങ്ങള്‍.  

കെഎസ്ആര്‍ടിസി സര്‍വ്വീസിനിടെ പാഴ്സലായി കുപ്പികള്‍ യാത്രചെയ്താല്‍ കുറ്റം പറയാന്‍ പറ്റുമോ? ആവശ്യക്കാര്‍ക്കായി ബസ് ജീവനക്കാര്‍ സേവനം തുടങ്ങിയാല്‍ അവരെ വിലക്കിയിട്ട് കാര്യമുണ്ടോ? നിര്‍ത്തിയിട്ട ബസുകളില്‍ ഇരുന്നു കുടിക്കാനുള്ള സൗകര്യം ഒരുക്കുന്നതു പോലെയാകും. അപ്പോള്‍ മദ്യവും ബാറും ഒരിടത്ത് എന്നാണോ മന്ത്രി ഉദ്ദേശിച്ചത്? അച്ചടക്കത്തില്‍ മുന്നിലുള്ള സ്ഥാപനമാണ് മദ്യശാലകള്‍ എങ്കിലും ഉള്ളിലെത്തുന്ന കള്ളിനെ ഇന്നും പേടിക്കുന്ന പാവങ്ങള്‍  നാട്ടിലുണ്ട്.  

ശുചിമുറികളിലെ ഉള്‍പ്പെടെ വൃത്തിയില്ലായ്‌മയുടെ പേരില്‍ പണ്ടുതൊട്ടേ പരാതിയുള്ള കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകള്‍ അതില്‍ നിന്ന് പുറത്തു വരുന്നതേയുള്ളു. വാളും പരിചയുമായി മദ്യപര്‍ എത്തിയാല്‍ അതും ചീത്തപ്പേരാകുമെന്ന് ഓര്‍ക്കണം. അങ്ങനെ വന്നാല്‍ മേല്‍പറഞ്ഞ പാവപ്പെട്ട സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന യാത്രക്കാര്‍ സ്റ്റാന്‍ഡിന്റെ പരിസരത്ത് എത്തുമോ അതോ മറ്റുവഴികള്‍ കൂടുതല്‍ ആലോചിക്കുമോ എന്നും ചിന്തിക്കണം.  സുരക്ഷ ഒരുക്കുമെന്ന് പറഞ്ഞാലും ഇതൊക്കെ നടപ്പാക്കിയാല്‍ സാധാരണക്കാര്‍ എങ്ങനെ ഏറ്റെടുക്കുമെന്നറിയാന്‍ പ്രശ്നം വയ്‌ക്കേണ്ട.  

പൊതുസ്ഥലങ്ങളില്‍ മദ്യപിക്കരുതെന്നും ആല്‍ക്കഹോള്‍ ഇന്‍ജുറിയസ് ടു ഹെല്‍ത് എന്നും സിനിമയിലും പരസ്യത്തിലും ചുവരിലും എഴുതിപ്പിടിപ്പിച്ചിട്ട് കാര്യമില്ല സര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാറ്റി വച്ച നീറ്റ് യുജി പരീക്ഷ ജൂൺ 21 ന്; തീരുമാനം കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ

Kerala

നീറ്റ് പുനഃപരീക്ഷ ജൂൺ 21ന്; വീണ്ടും റജിസ്റ്റർ ചെയ്യേണ്ടതില്ല

Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, തെക്ക്- വടക്കൻ ജില്ലകളിൽ യെല്ലോ അലർട്ട്

World

മനുഷ്യത്വമില്ലാത്ത ക്രൂരകൃത്യം! 12 വർഷത്തിനിടെ 130 കുട്ടികളെ പീഡിപ്പിച്ചു, ശിശുരോഗ വിദഗ്ധൻ പിടിയിൽ

Kerala

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; 19കാരൻ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

വി ഡി സതീശനൊപ്പം 20 മന്ത്രിമാരും മെയ് 18 ന് സത്യപ്രതിജ്ഞ ചെയ്യും

വലിച്ചെറിഞ്ഞു കളയരുതേ, ചിരട്ടക്കിപ്പോള്‍ ‘പൊന്നുംവില’; രണ്ടുവര്‍ഷം കൊണ്ട് ചിരട്ടവില കൂടിയത് മൂന്നു മടങ്ങ്

കണ്ണാടി വിശ്വനാഥന്‍ അന്തരിച്ചു

കെ. ബാലകൃഷ്ണന്‍ അന്തരിച്ചു

പെരുമ്പാവൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

സര്‍ഗാത്മക ഇടപെടലുകളുടെ അമ്പതാണ്ടുകള്‍

മുസ്ലിം ലീഗിന് ഒരു മുഖ്യമന്ത്രി

ഡിജിറ്റല്‍ യുഗത്തിലെ കുട്ടികള്‍

വക്കീൽ കുപ്പായമണിഞ്ഞ് എത്തിയ മമത ബാനർജിയുടെ എൻറോൾമെന്റ് സ്റ്റാറ്റസ് പരിശോധിക്കാൻ ഉത്തരവ്

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.