Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസ് വിമതരെ നേരിട്ട് പാര്‍ട്ടിയിലെത്തിക്കാന്‍ സിപിഎം; പതിവ് ശൈലി വിട്ട് രംഗത്തിറങ്ങി പിണറായിയും കൂട്ടരും

കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.

കെ.എസ് ഉണ്ണികൃഷ്ണൻ by കെ.എസ് ഉണ്ണികൃഷ്ണൻ
Sep 1, 2021, 05:05 pm IST
in Kerala

കൊച്ചി: ഡിസിസി പുനഃസംഘടനയുടെ പേരില്‍ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ നേതാക്കളെ നേരിട്ട് പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സിപിഎം രംഗത്ത്. ഇടതുമുന്നണിയിലെ മറ്റ് കക്ഷികള്‍ക്ക് ഇവരെ ആകര്‍ഷിക്കാന്‍ കഴിയാത്തതും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുന്നത് ഒഴിവാക്കാനുമാണ് പതിവ് ശൈലി വിട്ട് രംഗത്തിറങ്ങാന്‍ സിപിഎമ്മിനെ നിര്‍ബന്ധിതമാക്കുന്നത്. കോണ്‍ഗ്രസ് വിട്ട് എന്‍സിപി വഴി ഇടത് മുന്നണിയിലെത്തുമ്പോള്‍ തെരഞ്ഞെടുപ്പിന് ശേഷം പല കോണ്‍ഗ്രസ് നേതാക്കളേയും എന്‍സിപിയിലെത്തിക്കുമെന്നായിരുന്നു പി.സി. ചാക്കോ സിപിഎമ്മിന് നല്കിയിരുന്ന ഉറപ്പ്.

എന്നാല്‍ കോണ്‍ഗ്രസില്‍ പരസ്യകലാപം തുടരുമ്പോഴും മുതിര്‍ന്ന നേതാക്കളാരും ചാക്കോയുമായി ചര്‍ച്ചക്ക് പോലും തയാറാവാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഇനി കാര്യമായി ആശ്രയിക്കേണ്ടതില്ലെന്നാണ് സിപിഎം തീരുമാനം. കോണ്‍ഗ്രസ് വിട്ട് നേരെ സിപിഎമ്മില്‍ ചേരുന്നതിന് പണ്ട് നേതാക്കള്‍ പുലര്‍ത്തിയിരുന്ന വൈമുഖ്യവും പലരും കൈവിട്ടതും സിപിഎമ്മിന്റെ ഇപ്പോഴത്തെ നീക്കത്തിന് ഗുണകരവുമാണ്. വിമതര്‍ക്കായി തങ്ങള്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്ന സന്ദേശം നല്കുന്നത് കൂടുതല്‍പേരെ കോണ്‍ഗ്രസ് വിടാന്‍ പ്രേരിപ്പിക്കുമെന്നും സിപിഎം കരുതുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ സംഭവിച്ചതുപോലെ കോണ്‍ഗ്രസിലെ അതൃപ്തര്‍ കൂട്ടത്തോടെ ബിജെപി പാളയത്തില്‍ എത്തുമോയെന്ന ഭയത്തിലാണ് സിപിഎം. അതുകൊണ്ട് തന്നെയാണ് മുന്‍ നിലപാടുകളില്‍ നിന്നും വ്യതിചലിക്കാന്‍ പാര്‍ട്ടി തയ്യാറാകുന്നത്. നേരത്തെ മറ്റ് പാര്‍ട്ടി വിട്ടുവരുന്ന പ്രമുഖരെ മാത്രം സ്വീകരിച്ചിരുന്ന സിപിഎം ഇപ്പോള്‍ ആരുവന്നാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഡിസിസി പുനഃസംഘടനയില്‍ പാലക്കാട് അധ്യക്ഷ സ്ഥാനം നഷ്ടമായതോടെ കെപിസിസി നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് എ.വി.ഗോപിനാഥിനെ സിപിഎമ്മിലെത്തിക്കാന്‍ പാര്‍ട്ടി നീക്കം തുടങ്ങി. ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് സൂചന. സോണിയയുടെ വിശ്വസ്തന്‍ പ്രൊഫ. കെ.വി തോമസിനെ സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കവുമുണ്ട്. കോണ്‍ഗ്രസ് പുനഃസംഘടനയോടെ തോമസ് കോണ്‍ഗ്രസ് വിടുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. ഈ സാഹചര്യത്തിലാണ് കെ.വി തോമസിന് അര്‍ഹമായ പരിഗണന നല്കി സിപിഎമ്മില്‍ എത്തിക്കാനുള്ള നീക്കംനടക്കുന്നത്. 

കെ. സുധാകരന്‍ കെപിസിസി അധ്യക്ഷനായപ്പോള്‍ കണ്ണ് വെച്ച ആ സ്ഥാനം കെ.വി.തോമസിന് നഷ്ടമായി. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും എത്താനാകില്ലെന്ന് ഉറപ്പായി. ഇതോടെ പാര്‍ട്ടിയില്‍ മുതിര്‍ന്ന നേതാവ് എന്ന സ്ഥാനം മാത്രമായിരിക്കും കെ.വി.തോമസിന് ഉണ്ടാകുക. കഴിഞ്ഞ ആഴ്ചയില്‍ ദല്‍ഹിയിലെ സിപിഎം ആസ്ഥാനത്ത് കെ. വി തോമസ് എത്തിയിരുന്നു.  സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് തോമസിനെ സിപിഎമ്മില്‍ എത്തിക്കാന്‍ നീക്കം നടന്നിരുന്നു. തോമസ് കോണ്‍ഗ്രസ് വിട്ടുവന്നാല്‍ സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടുമാറ്റത്തെ കൗതുകത്തോടെയാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കാണുന്നത്. പാര്‍ട്ടി വിടുന്നവരെ ശാരീരികമായി നേരിട്ടിരുന്ന  പാര്‍ട്ടിയാണ് സിപിഎം.

എം.വി രാഘവന്‍ സിപിഎം വിട്ടപ്പോള്‍ അദ്ദേഹത്തെ വകവരുത്താന്‍ സിപിഎം നിരവധി തവണ ശ്രമിച്ചിരുന്നു. ടി.പി ചന്ദ്രശേഖരന്‍  മരിച്ചത് അമ്പത്തൊന്ന് വെട്ടേറ്റാണ്. പ്രദേശികമായി പാര്‍ട്ടി വിട്ടവരെ സിപിഎം ശാരീരികമായി നേരിട്ടിട്ടുണ്ട്. പാര്‍ട്ടി വിടുന്നവരെ കുലംകുത്തികള്‍ എന്ന് വിശേഷിപ്പിച്ചിരുന്നവരാണ് ഇപ്പോള്‍ കോണ്‍ഗ്രസ് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍  തയ്യാറെടുക്കുന്നത്.

Tags: congressകമ്മ്യൂണിസ്റ്റ് പാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

പിണറായി  നനഞ്ഞ കോഴി, ഇടത്തോട്ട് മുണ്ടുടുത്താല്‍ ഇടതുപക്ഷം ആകില്ല,കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ മതനിരപേക്ഷ പാര്‍ട്ടി ലീഗ്: ജി സുധാകരന്‍

India

തന്നെ കോൺഗ്രസ് അധ്യക്ഷനാക്കാനാണ് സോണിയഗാന്ധി തീരുമാനിച്ചിരുന്നത് ; അത് ഗൂഢാലോചനയിലൂടെ അട്ടിമറിച്ചു ; തുറന്ന് പറഞ്ഞ് അശോക് ഗെഹ്‌ലോട്ട്

India

ഇൻഡി ബ്ലോക്ക് യോഗത്തിന് മുമ്പ് കല്ലുകടി : കോൺഗ്രസിനെതിരെ പ്രതിഷേധം ; മുന്നറിയിപ്പ് നൽകി  ഡിഎംകെ, സിപിഎം, ജെഎംഎം മുന്നണികൾ

India

രാജി പിന്‍വലിച്ചു, രാമലിംഗ റെഡ്ഡി മന്ത്രിയായി തുടരും

പുതിയ വാര്‍ത്തകള്‍

കേന്ദ്രസഹായത്തോടെ ജലവിതരണ-ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കുമെന്ന് മന്ത്രി

കാരുണ്യം പടര്‍ത്തിയാല്‍ ഭൂമിയെ സ്വര്‍ഗമാക്കാം

പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങള്‍: മൂന്നാം മോദി സര്‍ക്കാര്‍ ഇന്നു രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്നു

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

അഫ്ഗാന്‍ ബാറ്റര്‍ റഹ്‌മത്ത് ഷായുടെ വിക്കറ്റ് നേടിയ മാനവ് സുത്താറിനെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

രാജ്യത്ത് കാലവര്‍ഷം വ്യാപിക്കുന്നു; മഴയുടെ തീവ്രത കൂടും; കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

ജി. സുധാകരനെതിരെ സിപിഎം നേതാക്കള്‍; അഭിനവ പാഷാണം വര്‍ക്കിയെന്ന് ചന്ദ്രബാബു, രാഷ്‌ട്രീയ കോമാളിയെന്ന് എച്ച്. സലാം

2026 വ്യാഴ മാറ്റം: മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

പുതിയ ഭവനയോഗവും കരിയർ വിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (09 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.