Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പോക്‌സോ കേസുകള്‍ കെട്ടിച്ചമയ്‌ക്കുമ്പോള്‍

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ബാലികമാരെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്ന നിയമം തന്നെ നാം നിര്‍മിച്ചിരിക്കുകയാണല്ലോ. അപ്പോള്‍പോലും നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. പോക്‌സോ കേസുകള്‍ വളരെ ശ്രദ്ധയോടെയും നിക്ഷ്പക്ഷമായും അന്വേഷിക്കുകയാണ് ഇതിനു വേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 05:00 am IST
inEditorial

മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയാക്കപ്പെട്ട പതിനെട്ടുകാരന്‍ കോടതി ഉത്തരവിനെത്തുടര്‍ന്ന് അടിയന്തരമായി ജയില്‍മോചിതനായ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്  ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് സഹപാഠിയായ യുവാവിനെ അറസ്റ്റു ചെയ്ത് ജയിലിലടച്ചത്. ജയിലില്‍ ഈ  വിദ്യാര്‍ത്ഥിക്ക് കഠിന പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവാവ് വീട്ടില്‍ വന്ന് പീഡിപ്പിച്ചു എന്ന പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ചാണ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. എന്നാല്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കുന്നതിനു മുന്‍പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ ഫലം നെഗറ്റീവായതോടെയാണ് മുപ്പത്തിയാറു ദിവസം ജയിലില്‍ കിടക്കേണ്ടി വന്ന യുവാവിന് മോചനം ലഭിച്ചത്.  താന്‍ നിരപരാധിയാണെന്ന് തുടക്കം മുതല്‍ പറഞ്ഞ യുവാവ് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇരയുടെ മൊഴിയെ മാത്രം ആശ്രയിച്ച് പോക്‌സോ കേസുകള്‍ അലസമായും മുന്‍വിധിയോടെയും കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന അപകടങ്ങളിലൊന്നാണിത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വളരെ നാളായില്ല തിരുവനന്തപുരം ജില്ലയിലെ കടയ്‌ക്കാവൂരില്‍ പ്രായപൂര്‍ത്തിയാവാത്ത സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് അമ്മ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. മുന്‍ ഭര്‍ത്താവിന്റെ മൊഴി പ്രകാരമായിരുന്നു ഇത്. പക്ഷേ ഒടുവില്‍ പോലീസ് അന്വേഷണത്തില്‍ ഈ അമ്മ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. കുടുംബവഴക്കിന്റെ പ്രതികാരം തീര്‍ക്കാന്‍ ഭര്‍ത്താവ് ഇങ്ങനെയൊരു പരാതി നല്‍കുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്.  

കടയ്‌ക്കാവൂര്‍ കേസില്‍ ഇരുപത്തിയേഴു ദിവസമാണ് നാല്‍പ്പത്തിയേഴുകാരിയായ യുവതിക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്. ഹൈക്കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചെങ്കിലും സമൂഹത്തിനു മുന്നില്‍ അവരുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതം സംഭവിച്ചു. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്ന നൂറുകണക്കിന് സംഭവങ്ങളിലൊന്നാണിത്. 2020 ല്‍ മാത്രം പോക്‌സോ നിയമപ്രകാരം 43,000 കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തു. ഇതില്‍നിന്നു തന്നെ ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ തോത് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ.  ആവശ്യപ്പെട്ട പ്രകാരം വീടു വില്‍ക്കാന്‍ തയ്യാറാവാതിരുന്ന മുംബൈക്കാരനെതിരെ തന്റെ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അയല്‍വാസി കൊടുത്ത കേസില്‍ പത്ത് വര്‍ഷത്തോളമാണ് കോടതി ജയില്‍ ശിക്ഷ വിധിച്ചത്. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയപ്പോഴേക്കും ഒരു സാധു മനുഷ്യന് പത്ത് വര്‍ഷം ജയിലില്‍ നരകയാതന അനുഭവിക്കേണ്ടി വന്നുവെന്നത് അത്യന്തം അപലപനീയമായ കാര്യമാണ്. സമീപകാലത്ത് കേരള ഹൈക്കോടതി തന്നെ ഇരുപത്തിയെട്ടുകാരനായ ഒരു യുവാവ് പ്രതിയായ പോക്‌സോ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി റദ്ദാക്കുകയുണ്ടായി. ഇവിടെയും വ്യക്തിപരമായ കാരണങ്ങളാല്‍ പരാതി നല്‍കി യുവാവിനെ കുടുക്കാനാണ് ശ്രമം നടന്നത്.

പോക്‌സോ നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പലപ്പോഴും ആഴത്തിലുള്ള പരിശോധന നടത്തി സത്യം കണ്ടെത്താന്‍ ശ്രമിക്കാറില്ല. അന്വേഷണം നടക്കുന്ന പോക്‌സോ കേസുകള്‍ പരിശോധിച്ച സംസ്ഥാന പോലീസിന്റെ ഒരു സമിതി കണ്ടെത്തിയത് ഇവയില്‍ പത്ത് ശതമാനത്തോളം കെട്ടിച്ചമച്ചതാണ് എന്നായിരുന്നു. വ്യക്തിവൈരാഗ്യവും കുടുംബപ്രശ്‌നങ്ങളുമാണ് കേസിനിടയാക്കുന്ന പരാതികള്‍ക്കു കാരണം. ഇതിന്റെ അടിസ്ഥാനത്തില്‍, അതീവ ശ്രദ്ധയോടെ വേണം  പോക്‌സോ കേസുകള്‍ അന്വേഷിക്കാനെന്ന ഒരുത്തരവും പോലീസ് ഇറക്കുകയുണ്ടായി. പക്ഷേ ഈ ഉത്തരവ് നിലവിലുള്ളപ്പോള്‍ തന്നെ പോക്‌സോ നിയമപ്രകാരമുള്ള വ്യാജകേസുകള്‍ നിരവധിയുണ്ടായി എന്നതാണ് വിരോധാഭാസം. ലൈംഗിക പീഡനങ്ങളില്‍ ഇരകളുടെ മൊഴികളെ മാത്രം മുന്‍നിര്‍ത്തി കേസെടുത്താല്‍ നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ ഇടയുണ്ടെന്ന് സുപ്രീംകോടതി തന്നെ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാധ്യമ വിചാരണയും ജനങ്ങളുടെ പ്രതിഷേധവും ഭയന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദത്തിലാവുന്ന സാഹചര്യം പോക്‌സോ കേസുകളില്‍ പതിവാണ്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിക്കുന്ന കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. ബാലികമാരെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ ലഭിക്കുന്ന നിയമം തന്നെ നാം നിര്‍മിച്ചിരിക്കുകയാണല്ലോ. അപ്പോള്‍പോലും നിരപരാധികള്‍ ശിക്ഷിക്കപ്പെടാന്‍ പാടില്ല. പോക്‌സോ കേസുകള്‍ വളരെ ശ്രദ്ധയോടെയും നിക്ഷ്പക്ഷമായും  അന്വേഷിക്കുകയാണ് ഇതിനു വേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.