Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രി കാണാത്ത മാപ്പിളക്കലാപം

സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച സ്വാതന്ത്ര്യസമരസേനാനികളുടെ ഡയറക്ടറിയിലും വാരിയംകുന്നന്റെയോ ആലി മുസ്ലയാരുടെയോ പേരില്ല. ഇതൊന്നും അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അധികാര ദുരുപയോഗമാണ് നടത്തുന്നത്. സ്വാതന്ത്ര്യസമരം എന്താണെന്നുപോലും അറിയാത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണല്ലോ എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 30, 2021, 05:00 am IST
in Editorial

ഹിന്ദുവംശഹത്യയെന്ന് പരക്കെ അംഗീകരിക്കപ്പെടുന്ന മാപ്പിളക്കലാപത്തെയും, അതിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും വെള്ളപൂശി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനം പരിഹാസ്യമായി പരിണമിച്ചതില്‍ പുതുമയില്ല. മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ അബദ്ധങ്ങളുടെയും വിവരക്കേടുകളുടെയും ഘോഷയാത്രയായി മാറിയിട്ട് കാലങ്ങളായി. വീണ്ടുവിചാരമോ ജാഗ്രതയോ ഇല്ലാത്ത ഭരണാധികാരിയെന്ന നിലയ്‌ക്ക് ഇങ്ങനെയൊക്കെ പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റം കേരളത്തിന് സുപരിചിതമാണ്. നേരത്തെ എഴുതിക്കൊണ്ടുവരുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തി ചിലരെക്കൊണ്ട് ചോദ്യങ്ങള്‍ ഉന്നയിപ്പിച്ച് മറുപടി പറയുന്ന  വളരെ അപഹാസ്യമായ രീതിയാണ് മുഖ്യമന്ത്രി  പിന്തുടരുന്നത്. ഉദ്യോഗസ്ഥര്‍ എഴുതിക്കൊടുത്തുവിടുന്നതിനപ്പുറം ഒരു വാചകംപോലും പറയാനാവാത്ത യാന്ത്രിക ശൈലി മുഖ്യമന്ത്രിയെന്ന നിലയ്‌ക്കുള്ള നിലയും വിലയും കെടുത്തുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മലബാറില്‍ നടന്ന മാപ്പിളക്കലാപം സ്വാതന്ത്ര്യസമരമാണെന്നും, മറിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ ചരിത്രം അറിയാത്തവരാണെന്നും പറഞ്ഞ മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അജ്ഞത പൂര്‍ണമായി വെളിപ്പെടുന്നതാണ് കണ്ടത്. തെറ്റുപറ്റാത്ത മനുഷ്യരില്ല. പക്ഷേ തിരുത്തലിന് തയ്യാറാകാതെ വിവരക്കേടുകള്‍ പറയുന്നത് മഹത്തായ കാര്യമാണെന്നു കരുതുന്നയാളെ സഹിക്കേണ്ടിവരുന്നത് കേരളത്തിലെ ജനങ്ങളുടെ ബാധ്യതയായി മാറുകയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാത്തയാളുകളാണ് മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ഇതു പറഞ്ഞ മുഖ്യമന്ത്രിക്കുതന്നെയാണ് സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മാപ്പിളക്കലാപത്തെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്തതെന്ന് വ്യക്തമായി. മാപ്പിളക്കലാപത്തില്‍ മതഭ്രാന്തിന്റെ അഴിഞ്ഞാട്ടമാണ് നടന്നതെന്ന് പുസ്തകമെഴുതിയ ആളാണ് സ്വാതന്ത്ര്യസമരസേനാനിയും കെപിസിസിയുടെ ആദ്യ അധ്യക്ഷനുമായിരുന്ന കെ. മാധവന്‍നായര്‍. മാധവന്‍നായരുടെ പേര് ഒന്നല്ല, മൂന്നുതവണ തെറ്റായാണ് മുഖ്യമന്ത്രി പറഞ്ഞത്. സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകളുണ്ടെന്നും, അതില്‍ സഹനസമരം മുതല്‍ സായുധസമരവും കാര്‍ഷികകലാപവുമൊക്കെ ഉണ്ടെന്നും പറഞ്ഞാണ് മതപരമായ ലക്ഷ്യത്തോടെ നടന്ന മാപ്പിളക്കലാപത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത്. സ്വാതന്ത്ര്യസമരത്തില്‍ വ്യത്യസ്ത ധാരകളുണ്ടെന്ന് മുഖ്യമന്ത്രി പറയാതെതന്നെ ജനങ്ങള്‍ക്ക് അറിയാം. അതില്‍ എങ്ങനെയാണ് മതത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടക്കൊലകളും ബലാല്‍സംഗങ്ങളും മതംമാറ്റങ്ങളുമൊക്കെ ഉള്‍പ്പെടുന്നതെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഇതിന് നേതൃത്വം നല്‍കിയ വാരിയംകുന്നന്‍ എങ്ങനെയാണ് സ്വാതന്ത്ര്യസമരസേനാനിയാകുന്നതെന്നും പറയണം.

മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ വാരിയന്‍കുന്നനെയും കൂട്ടാളികളെയും സ്വാതന്ത്ര്യസമരസേനാനികളായി എല്ലാവരും അംഗീകരിച്ചതാണെന്ന് കളവു പറയുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മാപ്പിളക്കലാപത്തില്‍നിന്ന് രക്ഷ തേടി താനുള്‍പ്പെടെയുള്ള കുടുംബം ജന്മനാട്ടില്‍നിന്ന് ജീവനുംകൊണ്ട് ഓടിയതാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ഗാമിയും സ്വന്തം പാര്‍ട്ടിയുടെ ആചാര്യനുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പലയിടത്തും എഴുതിയിട്ടുണ്ട്. കലാപം മതഭ്രാന്തിന് വഴിമാറിയെന്ന സത്യവും ഇഎംഎസിന് സമ്മതിക്കേണ്ടിവന്നു. ഇതിനാണ് വാരിയംകുന്നനെപ്പോലുള്ളവര്‍ നേതൃത്വം നല്‍കിയത്. അങ്ങനെയുള്ളയാള്‍ ഇപ്പോള്‍ സ്വീകാര്യനാവുന്നത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. വാരിയംകുന്നനും കൂട്ടാളികളും സ്വാതന്ത്ര്യസമരസേനാനികളല്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കര്‍ ദീക്ഷിത് പാര്‍ലമെന്റില്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുള്ളതാണ്. സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച  സ്വാതന്ത്ര്യസമരസേനാനികളുടെ ഡയറക്ടറിയിലും വാരിയംകുന്നന്റെയോ ആലി മുസ്ലയാരുടെയോ പേരില്ല. ഇതൊന്നും അറിയാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി അധികാര ദുരുപയോഗമാണ് നടത്തുന്നത്. സ്വാതന്ത്ര്യസമരം എന്താണെന്നുപോലും അറിയാത്ത പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണല്ലോ എഴുപത്തിയഞ്ച് വര്‍ഷം കഴിഞ്ഞ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ആ പാര്‍ട്ടിയുടെ നേതാവായ മുഖ്യമന്ത്രി സ്വാതന്ത്ര്യസമരത്തെക്കുറിച്ച് പരമാബദ്ധങ്ങള്‍ പറയുന്നതില്‍ അതിശയോക്തിയില്ല.

Tags: Pinarayi VijayanMappila Lahala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.