Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണം കഴിഞ്ഞാലും ഇക്കുറി സര്‍ക്കാരിന്റെ ഓണക്കിറ്റ് കിട്ടില്ല, വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കാൻ കുടുംബശ്രീയുടെ യൂണിറ്റുകൾക്കായില്ല

ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Aug 18, 2021, 12:00 pm IST
in Kerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണക്കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്നാണെങ്കില്‍ ഇക്കുറി അത് നടക്കില്ല. ഇന്നലെയോടെ പൂര്‍ത്തിയാകേണ്ട കിറ്റ് വിതരണം എങ്ങുമെത്തിയില്ല. ഓണം കഴിഞ്ഞാലേ കിറ്റ് ലഭിക്കൂയെന്ന സാഹചര്യമാണ് നിലവില്‍. ധാന്യങ്ങള്‍ ലഭ്യമാക്കുന്നതിലെ വീഴ്ചയാണ് തുടക്കത്തില്‍ ഉണ്ടായതെങ്കില്‍, ഒടുവില്‍ ചിപ്‌സും ഉപ്പേരിയും ടെന്‍ഡര്‍ നല്‍കിയതിലെ അപാകം കൂടിയായതോടെ കിറ്റ് വാങ്ങി ഓണം ഉണ്ണാമെന്ന മലയാളികളുടെ പ്രതീക്ഷയ്‌ക്ക് മങ്ങലേറ്റു.  

കിറ്റ് ലഭ്യമാകാതെ വന്നതോടെ റേഷന്‍ കടക്കാരാണ് പ്രതിസന്ധിയിലായത്. സപ്ലൈകോയ്‌ക്കാണ് റേഷന്‍ കടകളില്‍ കിറ്റ് നല്‍കേണ്ട ചുമതല. ജൂലൈ 31ന് ആരംഭിച്ച കിറ്റ് വിതരണം ആഗസ്ത് 16ന് പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. മുന്‍ഗണനാ പട്ടികയനുസരിച്ച് മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് കഴിഞ്ഞ ശനിയാഴ്ചയ്‌ക്കകം വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. ഈ രണ്ട് വിഭാഗത്തിലുമായി സംസ്ഥാനത്താകെ 35 ലക്ഷത്തോളം ഗുണഭോക്താക്കളാണുള്ളത്. എന്നാല്‍, റേഷന്‍ കടകളില്‍ കിറ്റ് എത്തിക്കാതെ ഓണത്തിന് മുമ്പ് നീല, വെള്ള കാര്‍ഡുകാര്‍ക്കുംകൂടി കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇതോടെ മിക്ക റേഷന്‍ കടകള്‍ക്കു മുന്നിലും കൊവിഡ് മാനദണ്ഡം പാലിക്കാതെയുള്ള ജനക്കൂട്ടവുമായി.

പതിനാറിനം സാധനങ്ങള്‍ അടങ്ങുന്ന സര്‍ക്കാരിന്റെ സൗജന്യ കിറ്റിലെ ശര്‍ക്കര വരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷത്തോളം ഉപ്പേരി പാക്കറ്റുകള്‍ സപ്ലൈകോക്ക് കൈമാറി. എന്നാല്‍ 7,50,000 പാക്കറ്റുകളുടെ ഓര്‍ഡര്‍ കൂടിയുണ്ടെങ്കിലും കുടുംബശ്രീക്ക് ലഭ്യമാക്കാനായില്ല. ഇതോടെ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലായി. വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്‌സും തയ്യാറാക്കുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ പര്യാപ്തമല്ല. തുടര്‍ന്ന് 5,00,000 ശര്‍ക്കര വരട്ടി പുറത്തുള്ള സൊസൈറ്റികള്‍ക്ക് ഓര്‍ഡര്‍ നല്‍കി. അതും ലഭിച്ചില്ല. ഇതിന് പുറമേ ഒരു ലക്ഷത്തോളം പാക്കറ്റുകള്‍ കൂടിയുണ്ടെങ്കില്‍ മാത്രമേ ഇക്കുറി ഓണക്കിറ്റ് പൂര്‍ണമായി വിതരണം ചെയ്യാനാകൂ.  

കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റ് നല്‍കാന്‍ തുടക്കത്തില്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഒഴിവാക്കേണ്ടി വന്നു. ചെറുപയര്‍, കടല, കശുവണ്ടിപ്പരിപ്പ് തുടങ്ങിയവ ലഭ്യമാക്കുന്നതില്‍ അധികൃതര്‍ക്കുണ്ടായ വീഴ്ച കിറ്റ് വിതരണം തുടക്കത്തിലേ താറുമാറാക്കി. കശുവണ്ടിപ്പരിപ്പ് ലഭ്യമാകുന്നില്ലെന്ന് സപ്ലൈകോ അറിയിച്ചതോടെ അതും ഒഴിവാക്കി. പകരമായി കായവും പുളിയും ഉള്‍പ്പെടുത്തുകയായിരുന്നു. 

Tags: OnamKudumbasreeKitറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Kerala

റേഷന്‍ കാര്‍ഡുടമകള്‍ക്ക് മണ്ണെണ്ണ വിഹിതം കൂട്ടി; കാര്‍ഡ് ഒന്നിന് ഒരു ലിറ്റര്‍ മണ്ണെണ്ണ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

കിറ്റ് വിതരണം ചെയ്‌തെന്ന ആരോപണത്തില്‍ കഴമ്പില്ല: സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.