Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കൊടുംവഞ്ചനയുടെ തുടര്‍ക്കഥ

ഇപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവര്‍ വിഡ്ഢികള്‍ക്ക് മാത്രം പ്രവേശനമുള്ള സമത്വസുന്ദര ലോകത്ത് കഴിയുന്നവരാണ്. രാജ്യസ്‌നേഹമെന്ന വികാരം സിപിഎമ്മിന്റെ സ്വര്‍ഗ ഭൂമിയായ ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ സമ്പൂര്‍ണമായി തിരസ്‌കരിക്കുകയാണെന്ന് വേദനയോടെ തിരിച്ചറിയുന്നവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 11, 2021, 05:00 am IST
in Editorial

കമ്യൂണിസ്റ്റുകള്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉയര്‍ത്തിപ്പിടിക്കുന്നവരാണ്. കാരണം അത് ശാസ്ത്രമാണത്രേ. ഈ ശാസ്ത്രത്തില്‍ വിശ്വാസത്തിനും വെളിപാടിനുമൊന്നും സ്ഥാനമില്ല. പക്ഷേ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് അവരില്‍പ്പെട്ട സിപിഎമ്മിന്റെ നേതാക്കള്‍ക്ക് തുടരെ തുടരെ ഉണ്ടാവുന്നത് വെളിപാടുകളാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്നത് തെറ്റായിപ്പോയെന്നാണ് ഇവരുടെ ഏറ്റവും പുതിയ വെളിപാട്. ഇനി മുതല്‍ സ്വാതന്ത്ര്യദിനം പാര്‍ട്ടി പരിപാടിയായി നടത്താന്‍ സിപിഎമ്മിന്റെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരിക്കുന്നുവത്രേ. ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടി ഘടകങ്ങളും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്യും. 1947 ലാണല്ലോ ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം കിട്ടിയത്. രാജ്യത്തെ ജനങ്ങള്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് എഴുപത്തിനാല് വര്‍ഷം പിന്നിട്ടു. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കാന്‍ പോകുന്നത്. ഇത്രയും നീണ്ട കാലത്തിനിടെ ഒരിക്കല്‍പ്പോലും സ്വാതന്ത്ര്യദിനം ആഘോഷിക്കാതിരുന്ന, ആ സുദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താതിരുന്ന പാര്‍ട്ടിക്കാണ് ഇപ്പോള്‍ അങ്ങനെ വേണമെന്ന് തോന്നുന്നത്. അതിനാലാണ്  ഇതിനെ വെളിപാട് എന്നു വിളിക്കേണ്ടി വരുന്നത്. ധൂര്‍ത്ത പുത്രന്മാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും മടങ്ങിവരാം. പക്ഷേ അതിനു മുന്‍പ് തെറ്റ് സമ്മതിക്കുന്നതാണ് മാന്യത. സിപിഎമ്മിന്റെ നേതാക്കളില്‍നിന്ന് അതുണ്ടാവുന്നില്ല. തെറ്റുകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോഴും തങ്ങള്‍ ശരിമാത്രം ചെയ്തുകൊണ്ടിരിക്കുന്നുവെന്നാണ് അവരുടെ ഭാവം.  

ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കും, ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും എന്നാണല്ലോ കാറല്‍മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത്. സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ തീരുമാനിച്ചതോടെ  ആചാര്യനെപ്പോലും സിപിഎം കടത്തിവെട്ടിയിരിക്കുകയാണ്. കാരണം പാര്‍ട്ടിയുടെ ഇപ്പോഴത്തെ തീരുമാനത്തില്‍ ചരിത്രം ദുരന്തമായും പ്രഹസനമായും ഒരേസമയം സംഭവിച്ചിരിക്കുന്നു. പാര്‍ട്ടി അണികള്‍ അടിമകളാണ്.  അവര്‍ അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ടവരും. ഇതുപോലെയല്ല പൊതുജനം. അവരെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതേണ്ട. നീണ്ടകാലത്തെ പോരാട്ടത്തിലൂടെ, ആയിരങ്ങളുടെ ജീവന്‍ ബലിയര്‍പ്പിച്ച് നേടിയ സ്വാതന്ത്ര്യത്തെ അംഗീകരിക്കാന്‍ തയ്യാറാവാതെ കരിദിനം ആചരിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. രാജ്യത്തിന് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം കപട സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച് പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാരിനെ സായുധസമരത്തിലൂടെ അട്ടിമറിച്ച് അധികാരം പിടിക്കാനാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ശ്രമിച്ചത്. കൊല്‍ക്കത്ത തീസിസിന്റെ പേരില്‍ തെലങ്കാനയിലും തേഭാഗയിലും പുന്നപ്ര വയലാറിലുമൊക്കെ ആയിരങ്ങളെ കുരുതികൊടുത്തത് രാജ്യം സ്വാതന്ത്ര്യം നേടിയതിനെ അംഗീകരിക്കാതെയാണ്.  പത്ത് വര്‍ഷം കഴിഞ്ഞാണ് സ്വാതന്ത്ര്യം നേടിയെന്ന് അംഗീകരിക്കാന്‍ ഈ പാര്‍ട്ടി തയ്യാറായത്. അതിനുശേഷവും സ്വാതന്ത്ര്യദിനാഘോഷം വിലക്കി. രാജ്യസ്‌നേഹം തൊട്ടുതെറിക്കാത്ത ഈ വിചിത്ര ജീവികള്‍ തങ്ങളുടെ പിതൃ ഭൂമികളായ സോവിയറ്റ് യൂണിയനെയും ചൈനയെയുമൊക്കെ ആരാധിച്ചുപോന്നു.  

സ്വാതന്ത്ര്യസമരത്തിന്റെ നിര്‍ണായകഘട്ടങ്ങളിലൊക്കെ അതിനെ ഒറ്റുകൊടുക്കാനും അട്ടിമറിക്കാനും നടന്നവര്‍, സ്വാതന്ത്ര്യസമരത്തെ നയിച്ച ഗാന്ധിജിയെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയുമൊക്കെ അപകീര്‍ത്തിപ്പെടുത്തിയവര്‍ രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷവും ഈ നയം തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വാതന്ത്ര്യദിനം പോലും ആഘോഷിക്കാതിരുന്നത്. സാമ്രാജ്യത്വം, ബൂര്‍ഷ്വാ സ്വാതന്ത്ര്യം എന്നൊക്കെയുള്ള പദാവലികളില്‍ പൊതിഞ്ഞ് ദേശവിരുദ്ധ പ്രവര്‍ത്തനം തന്നെയാണ് ഇക്കൂട്ടര്‍ നടത്തിയത്. കുറ്റബോധം കൊണ്ട് ഇതിന് പ്രായശ്ചിത്തം ചെയ്യണമെന്ന് തോന്നുന്നുവെങ്കില്‍ അക്കാര്യം തുറന്നു പറയണം. ഇതിനു പകരം കാപട്യവും തൊലിക്കട്ടിയും കൈമുതലാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത് കടുത്ത വഞ്ചനയാണ്. ആര്‍എസ്എസിന്റെ ദേശീയവാദത്തെ നേരിടാനാണത്രേ സ്വാതന്ത്ര്യദിനാഘോഷം നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുള്ളത്. ആര്‍എസ്എസ് പിറന്നുവീണ കാലം മുതല്‍ സ്വന്തം തത്വശാസ്ത്രമായി ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദേശീയത. ഈ മുന്നേറ്റത്തിന് നൂറ്റാണ്ടു തികയാന്‍  നാല് വര്‍ഷം മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇപ്പോള്‍ ആര്‍എസ്എസിനെ നേരിടാന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവര്‍ വിഡ്ഢികള്‍ക്ക് മാത്രം പ്രവേശനമുള്ള സമത്വസുന്ദര ലോകത്ത് കഴിയുന്നവരാണ്. രാജ്യസ്‌നേഹമെന്ന വികാരം സിപിഎമ്മിന്റെ സ്വര്‍ഗ ഭൂമിയായ ചൈനയില്‍നിന്നും ഉത്തരകൊറിയയില്‍നിന്നും ഇറക്കുമതി ചെയ്യാന്‍ കഴിയുന്നതല്ല. ജനങ്ങള്‍ സമ്പൂര്‍ണമായി  തിരസ്‌കരിക്കുകയാണെന്ന് വേദനയോടെ തിരിച്ചറിയുന്നവര്‍ക്ക് സമനില തെറ്റിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.

Tags: cpmപതാകindianപാര്‍ട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

Kerala

ക്ഷേത്രം തല്ലിത്തകര്‍ത്ത് വിഗ്രഹങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത് സിപിഎമ്മിന് വേണ്ടി പൊലീസ് നടത്തുന്ന കളി

Kerala

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി സി പി എം

News

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.