Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജവെമ്പാലയുടെ കടിയേറ്റ് മരണം: ഹര്‍ഷാദ് ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞിട്ടില്ല; അന്വേഷണം അവശ്യപ്പെട്ട് ഹര്‍ഷാദിന്റെ അച്ഛനും അമ്മയും

മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. ഹര്‍ഷാദ് മനഃപൂര്‍വം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം വരിച്ചതായി അച്ഛനും അമ്മയും പറഞ്ഞതായാണ് ചിലരുടെ പ്രചാരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 10:35 am IST
in Kerala

തിരുവനന്തപുരം/കാട്ടാക്കട: രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാല ജീവനക്കാരന്‍ കാട്ടാക്കട അമ്പൂരി സ്വദേശി ഹര്‍ഷാദിന്റെ (45) മരണത്തെ ചൊല്ലി വിവാദങ്ങള്‍ തലപൊക്കുന്നു. മകന്റെ മരണം ആത്മഹത്യയാണെന്ന് അച്ഛനും അമ്മയും കാട്ടാക്കട പോലീസില്‍ പരാതി നല്‍കിയതായാണ് ചില സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നത്. എന്നാലിത് ഹര്‍ഷാദിന്റെ അച്ഛനമ്മമാര്‍ നിഷേധിക്കുന്നു.  

മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട്  മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും ആത്മഹത്യയാണെന്ന്  ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ഹര്‍ഷാദിന്റെ പിതാവ് അബ്ദുള്‍ സലാം, മാതാവ് ഐഷാബീവി, സഹോദരന്‍ അന്‍ഷാദ് എന്നിവര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.    

 മൃഗശാലയില്‍ നിന്ന് ആദ്യമായി പാമ്പ് കടിയേറ്റ് മരിക്കുന്ന ജീവനക്കാരനാണ് ഹര്‍ഷാദ്. ഹര്‍ഷാദ് മനഃപൂര്‍വം പാമ്പിനെക്കൊണ്ട് കടിപ്പിച്ച് മരണം വരിച്ചതായി അച്ഛനും അമ്മയും പറഞ്ഞതായാണ് ചിലരുടെ പ്രചാരണം. എന്നാല്‍ ഇത് മൃഗശാലയിലെ ചില ഉന്നതരെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഹര്‍ഷാദ് പാമ്പിന്‍ കൂട്ടില്‍ കയറുമ്പോള്‍ ഒപ്പം മറ്റൊരു ജീവനക്കാരനെ സഹായിയായി നിയോഗിച്ചില്ല, ഗ്ലൗസും ഷൂസും നല്‍കിയിരുന്നില്ല, പാമ്പിന്‍ കൂട്ടിലും പരിസരത്തും സിസി ടിവി സ്ഥാപിച്ചിട്ടില്ല, തുടങ്ങി മൃഗശാല അധികൃതരുടെ ഭാഗത്തുണ്ടായ വീഴ്ചകള്‍ നിരവധിയാണ്. ഇവയൊക്കെ മറയ്‌ക്കാന്‍ ഹര്‍ഷാദിന്റേത് ആത്മഹത്യയാക്കി തലയൂരാനാണ് ശ്രമമെന്നും ഇവര്‍ പറയുന്നു.

 ഭാര്യയുമായി ഹര്‍ഷാദ് പിണക്കത്തിലായിരുന്നു എന്നത് ഐഷാ ബീവിയും സമ്മതിക്കുന്നു. ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരന്‍ വീട്ടിലെത്തി തന്നെ മര്‍ദിച്ചതിനാണ് ഐഷാബീവി കാട്ടാക്കട പോലീസില്‍ രണ്ടാഴ്ച മുമ്പ് പരാതി കൊടുത്തത്. മകന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ തങ്ങള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതാണ് ഹര്‍ഷാദിന്റെ ഭാര്യയുടെ സഹോദരനെ ചൊടിപ്പിച്ചത്. ദുരൂഹത മാറുംവരെ കാത്തിരുന്നാല്‍ സര്‍ക്കാര്‍ അനുവദിച്ച നഷ്ടപരിഹാരം കിട്ടുന്നത് വൈകുമെന്നതിനാലാണ് ഐഷാബീവിയെ ഇയാള്‍ മര്‍ദിച്ചത്.  

പരാതിയില്‍ ഇരുകൂട്ടരെയും വിളിച്ചു വരുത്തി താക്കീതു നല്‍കി വിട്ടയച്ചുവെന്നും കേസെടുത്തില്ലെന്നും കാട്ടാക്കട പോലീസ് പറയുന്നു. പരാതിയില്‍ മകന്‍ ആത്മഹത്യ ചെയ്തതാണെന്ന പരാമര്‍ശമില്ലെന്ന് പോലീസും സാക്ഷ്യപ്പെടുത്തുന്നു.

Tags: deathSnakeZoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

പുതിയ വാര്‍ത്തകള്‍

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

27കാരനായ മെസ്സി അഞ്ച് മാസം പ്രായമായ ലാമിന്‍ യമാലിനെ കുളിപ്പിക്കുന്നു (ഇടത്ത്) ഫൈനലില്‍ അര്‍ജന്‍റീനയെ തോല്‍പിക്കാന്‍ ഒരുമ്പെട്ട് നില്‍ക്കുന്ന ലാമിന്‍ യമാല്‍ (വലത്ത്)

മെസ്സി കുളിപ്പിക്കുന്ന ഈ കുഞ്ഞ് ആരെന്നറിയാമോ? ലോകകപ്പ് ഫൈനലില്‍ മെസ്സിയെ വെല്ലുവിളിക്കുന്ന സ്പെയിനിന്റെ ലാമിന്‍ യമാല്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.