Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദുഃഖത്തിന് കാരണമെന്ത്?

ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള്‍ തന്നെയാണെന്നു വ്യക്തമാകും.

എസ്.കെbyഎസ്.കെ
Jul 30, 2021, 05:00 am IST
inSamskriti

ദുഃഖത്തിന് കാരണങ്ങളെന്തെന്നും അവയെ നേരിടേണ്ടതെങ്ങനെയെന്നും രാമായണം പഠിപ്പിക്കുന്നുണ്ട്. തങ്ങളുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും ചിലര്‍ പലപ്പോഴും അന്യരെ കുറ്റപ്പെടുത്താറുണ്ട്. സൂക്ഷ്മമായി ചിന്തിച്ചാല്‍, നമ്മുടെ ദുഃഖങ്ങള്‍ക്കും വീഴ്ചകള്‍ക്കും കാരണക്കാര്‍ നമ്മള്‍ തന്നെയാണെന്നു വ്യക്തമാകും.

ശ്രീരാമന്റെയും സീതയുടെയും വനവാസത്തിനു കാരണക്കാരി കൈകേയിയാണെന്ന് ഗുഹന്‍ പറയുമ്പോള്‍ ലക്ഷ്മണന്‍ നല്‍കുന്ന മറുപടി നോക്കുക:

”കസ്യ ദുഃഖസ്യകോഹേതുര്‍ജഗത്ത്രയേ

കസ്യ സുഖസ്യവാകോപി ഹേതുസ്സഖേ!  

ഏകന്‍ മമ സുഖദാതാ ജഗതി മ-

റ്റേകന്‍ മമദുഃഖദാതാവിതി വൃഥാ

തോന്നുന്നിതജ്ഞാന ബുദ്ധികള്‍ക്കെപ്പോഴും

തോന്നുകയില്ല ബുധന്മാര്‍ക്കതേതുമേ”

(അയോധ്യാകാണ്ഡം)  

ആരുടെ ദുഃഖത്തിന് ആരാണു കാരണക്കാരന്‍? ആരുടെ സുഖത്തിന് ആരാണു കാരണക്കാരന്‍? ഒരാളുടെ സുഖത്തിനോ ദുഃഖത്തിനോ മറ്റാരും കാരണക്കാരനല്ലെന്നു സാരം. ദുഃഖവും സുഖവും പുറത്തുനിന്ന് വരുന്നവരാണെന്നു തോന്നുന്നത് അജ്ഞാനം കൊണ്ടാണ്.  

ജീവിതം സുഖവും ദുഃഖവും കലര്‍ന്നതാണ്. പൂര്‍വജന്മാര്‍ജിത കര്‍മമാണ് എല്ലാവര്‍ക്കും സുഖദുഃഖങ്ങള്‍ക്കു കാരണമെന്ന് രാമായണം പറയുന്നു. കര്‍മഫലം എന്നു നാം സാധാരണ പറയാറുള്ളതും ഇതു തന്നെ. ജീവിതത്തില്‍ ദുഃഖത്തിനിടയാക്കുന്ന സംഭവങ്ങള്‍ പാടേ ഒഴിവാക്കാന്‍ ആര്‍ക്കും സാധ്യമല്ല. ദുഃഖം ഉള്‍ക്കൊള്ളാനും സഹിക്കാനുമുള്ള ശക്തി നേടുകയേ വഴിയുള്ളൂ. ജീവിത ദുരിതങ്ങള്‍ നേരിടാനുള്ള ശക്തി തരണേ എന്ന പ്രാര്‍ഥനയുടെ പൊരുളും മറ്റൊന്നല്ല. ആ ശക്തി മനസ്സു നേടുമ്പോള്‍ നമുക്ക് സമാധാനം ഉണ്ടാകും. കാരണം, ബാഹ്യമാണെങ്കിലും ആന്തരികമാണെങ്കിലും ദുഃഖിക്കുന്നത് നമ്മുടെ മനസ്സാണ്. ചുരുക്കത്തില്‍, നമ്മുടെ ദുഃഖമകറ്റാന്‍ നമുക്കു മാത്രമേ കഴിയൂ.  

”ദുഃഖം സുഖംനിജകര്‍മവശാഗത  

മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍

യദ്യദ്യദാഗതം തത്രകാലാന്തരേ

തത്തത്ഭുജിച്ചതിസ്വസ്ഥനായ് വാഴണം”

(അയോധ്യാകാണ്ഡം)  

എന്നാണ് ലക്ഷ്മണന്‍ പറയുന്നത്. ജീവിതം സ്വന്തം നിയന്ത്രണത്തിലല്ലെന്നും സുഖദുഃഖങ്ങള്‍ കര്‍മഫലമാണെന്നുമുള്ള വിവേകമുണ്ടായാലേ സ്വസ്ഥനായി ജീവിക്കാനാവൂ.  

ജീവിതത്തില്‍ അവിചാരിതമായി ഉണ്ടാകുന്ന പ്രതിസന്ധികളെ, ദുഃഖങ്ങളെ എങ്ങനെ നേരിടണമെന്ന്, ശ്രീരാമന്‍ കാണിച്ചു തരുന്നു. വാല്മീകി, വസിഷ്ഠന്‍ തുടങ്ങിയ മുനിവര്യന്മാരും കര്‍മഫലം ഉള്‍ക്കൊണ്ട് കര്‍മോന്മുഖരാകാന്‍ ഉപദേശിക്കുന്നു.

അസ്വസ്ഥത സമൂഹത്തിന്റെ മുഖമുദ്രയായ കാലത്താണ് നാം ജീവിക്കുന്നത്. കഠിനദുഃഖങ്ങള്‍ മാത്രമല്ല, നമ്മുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കും അന്യരെ പഴിക്കുകയും ശപിക്കുകയും ചെയ്യുന്ന ശീലം പലര്‍ക്കുമുണ്ട്. അത് കൂടുതല്‍ അസ്വാസ്ഥ്യമുണ്ടാക്കും. ‘നമുക്കു നാമേ പണിവതു നാകം, നരകവുമതു പോലെ’ എന്ന വരിയില്‍ ഉള്ളൂര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതും ഈ സത്യം തന്നെയാണ്. നമ്മുടെ ലോകം നാം സൃഷ്ടിക്കുന്നു. ആ ലോക നിര്‍മിതിക്ക്, ദുഃഖവിനാശിനിയായ രാമായണം നമുക്ക് കൂടുതല്‍ കരുത്തേകട്ടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

Kerala

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

Kerala

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

പുതിയ വാര്‍ത്തകള്‍

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

2029 ൽ ബിജെപിയെ ഞങ്ങൾ തൂത്തെറിയും , അതുവരെ വിശ്രമിക്കില്ലെന്ന് കെ.സി. വേണുഗോപാൽ

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

കേരളത്തിൽ പോയി സമ്പന്നനായെ തിരിച്ച് വരൂ : സ്കൂളിൽ പോകാൻ പറഞ്ഞതിന് നാടു വിട്ട് മലപ്പുറത്തെത്തി ; ബംഗാളി ബാലനെ തിരികെ അയച്ചു

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.