ടെഹ്‌റാൻ : ബുർഖ അണിയാതെ പുറത്തിറങ്ങാനാകില്ലെന്ന് പറയുന്ന ഇന്ത്യയിലെ ജിഹാദികൾക്ക് മുന്നിൽ പുരോഗമനത്തിന്റെ പ്രതീകമായി ഇറാനിലെ സ്ത്രീകൾ. തലസ്ഥാനത്തെ പ്രമുഖ പൊതു പാർക്കായ വിലായത്ത് പാർക്കിൽ സംഘടിപ്പിച്ച കായിക മാമാങ്കത്തിൽ പങ്കെടുത്ത നിരവധി വനിതാ അത്‌ലറ്റുകൾ ശിരോവസ്ത്രം ധരിക്കാതെ മത്സരിച്ചതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്
10 കിലോമീറ്റർ റോഡ് റേസാണ് നടന്നത് . ഔദ്യോഗിക നിയമങ്ങൾ നിലനിൽക്കുമ്പോഴും, സമീപകാല വർഷങ്ങളിലായി ഇറാന്റെ പൊതുവിടങ്ങളിൽ സ്ത്രീകൾ ശിരോവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുന്നത് ദൈനംദിന ജീവിതത്തിന്റെ സാധാരണ ഭാഗമായി മാറിയിരിക്കുകയാണ്.
രണ്ട് ലാപ്പുകളിലായി ഓടിയ വനിതകളിൽ പലരും സാധാരണ കായിക വസ്ത്രങ്ങൾ മാത്രമാണ് ധരിച്ചിരുന്നത്. 5,000 മീറ്റർ, 10,000 മീറ്റർ, ഹാഫ് മാരത്തൺ എന്നിവയിൽ ഇറാന്റെ ദേശീയ റെക്കോർഡ് ഉടമയായ പരിസ അറബ് ആണ് വനിതാ വിഭാഗത്തിൽ ഒന്നാമതെത്തിയത്. മത്സരവേദിയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പരിസ അറബ്, വഴിയോരങ്ങളിൽ തടിച്ചുകൂടിയ ജനങ്ങളുടെ വലിയ പ്രോത്സാഹനമാണ് ഓട്ടത്തിന്റെ ഓരോ ഘട്ടത്തിലും തനിക്ക് ഊർജ്ജം നൽകിയതെന്ന് വ്യക്തമാക്കി.
ഖമേനിയുടെ മരണത്തിന് പിന്നാലെയാണ് സ്ത്രീകൾ ഇത്തരം പരിപാടികൾ കൂടുതൽ സജീവമാകാൻ തുടങ്ങിയതും . സ്ത്രീകൾ പുറത്തിറങ്ങിയാൽ നാട് നശിക്കുമെന്ന മലയാളി മതപണ്ഡിതന്മാരും കണ്ണ് തുറന്ന് കാണേണ്ട കാഴ്‌ച്ചയാണിത്.
















