Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചോറ് ഇവിടെ, കൂറ് അവിടെ; ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് സീതാറാം യെച്ചൂരിയും ഡി. രാജയും

ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും പങ്കെടുത്തതില്‍ വിമര്‍ശനം ഉയരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 04:21 pm IST
in India

ന്യൂദല്‍ഹി: ചോറ് ഇവിടെ, കൂറ് എവിടെ എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാക്കുന്ന രീതിയിലുള്ള ഇന്ത്യയിലെ രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് നേതാക്കളുടെ നിലപാടിനെതിരെ വിമര്‍ശനമുയരുന്നു. ചൈനീസ് കൗണ്‍സിലര്‍ തന്നെ ഇന്ത്യയെ പരോക്ഷമായി കുറ്റപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരിയും സിപി ഐ നേതാവ് ഡി. രാജയും  പങ്കെടുത്തത്.

ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തിന്‌ശേഷം കേന്ദ്രസര്‍ക്കാര്‍ ചൈനയുമായി സംഘര്‍ഷത്തിന്റെ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കെയാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിനേതാക്കള്‍ ചൈനീസ് എംബസി സംഘടിപ്പിച്ച ചര്‍ച്ചകളില്‍ പങ്കുകൊണ്ടത്. ഗാല്‍വാന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് ശേഷം ഇടത്പക്ഷ നേതാക്കള്‍ ചൈനയെ വിമര്‍ശിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. ലോക്സഭ എംപി സെന്തില്‍കുമാരും ഫോര്‍വേഡ് ബ്ലോക്ക് നേതാവ് അഖിലേന്ത്യാകേന്ദ്രകമ്മിറ്റി സെക്രട്ടറി ജി. ദേവരാജനും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചൈനീസ് എംബസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു.

കോവിഡ് മഹാമാരിക്കാലത്ത് ഇന്ത്യയ്‌ക്ക് വേണ്ടി ചൈന ചെയ്ത സേവനങ്ങള്‍ യോഗത്തില്‍ പങ്കെടുത്ത ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇന്‍റര്‍നാഷണല്‍ ഡിപാര്‍ട്‌മെന്‍റ് കൗണ്‍സിലര്‍ ഡു സിയവോലിന്‍  വിശദീകരിച്ചു. കൊറോണ വൈറസുമായുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ യുദ്ധത്തില്‍ സഹായമെത്തിക്കാന്‍ ചൈനീസ് കമ്പനികളിലെ ജോലിക്കാര്‍ കൂടുതല്‍ നേരം പണിയെടുത്താണ് ഇന്ത്യയ്‌ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളും മറ്റും എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയോട് ചൈന കാട്ടുന്ന പ്രതിബദ്ധതയായിരുന്നു അദ്ദേഹം ചര്‍ച്ചയില്‍ അടിവരയിട്ട് വിശദീകരിച്ചത്.  

ഇരുരാജ്യങ്ങളും അഭിപ്രായഭിന്നതകള്‍ കൃത്യമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാല്‍വാന്‍ താഴ വരയില്‍ നടന്ന ഏറ്റുമുട്ടലും ചര്‍ച്ചാവിഷയമായി. ചൈന അവരുടെ നിലപാട് പല സന്ദര്‍ഭങ്ങളിലും വ്യക്തമാക്കിയിരുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ചൈന തര്‍ക്കത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ പലതും. ഈ ചര്‍ച്ചയില്‍ പിന്നീട് സീതാറാം യെച്ചൂരിയും ഡി. രാജയും സെന്തില്‍കുമാറും ജി. ദേവരാജനും സംബന്ധിച്ചു.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ പ്രസിദ്ധീകരണമായ ഹിന്ദു ദിനപത്രം മുഴുവന്‍ പേജ് പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്ന് ‘ഹിന്ദു’ ദിനപത്രത്തില്‍ സീതാറാം യെച്ചൂരി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പുകഴ്‌ത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് വീണ്ടും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരിയുടെ പുതിയ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്തുതി നടന്നത്.  

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നൂറാം വാര്‍ഷികയോഗത്തില്‍ സംബന്ധിച്ചതില്‍ തെറ്റൊന്നുമില്ലെന്ന് ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ ന്യായീകരിച്ചു. മെയ് 2020ലാണ് ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടാവുന്നത്. അന്ന് ഗാല്‍വാന്‍ താഴ് വരയില്‍ നടന്ന സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു. 2021 ഫിബ്രവരിയില്‍ ഇന്ത്യയുടെയും ചൈനയുടെയും പട്ടാളക്കാര്‍ പാംങോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരത്ത് നിന്നും പിന്‍മാറിയിരുന്നു. 

Tags: Galwan Valleyകിഴക്കന്‍ ലഡാക്ക്ഡി. രാജcpicpimചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കംsitaram yechuryലഡാക്ക്എംബസിIndo China War
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് പിരിച്ചുവിടണമെന്ന് സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം, ബിനോയ് വിശ്വം അപക്വമായ പ്രസ്താവനകള്‍ നിര്‍ത്തണം

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

Kerala

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പാനൂരില്‍ കോളേജിലെ ഗസ്റ്റ് അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് പിടിയില്‍

കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫാന്റ് ജീസസ് പളളിയിലെ കല്ലറയില്‍ 2 മൃതദേഹം? പൊലീസ് അന്വേഷണം

നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ പ്രതി ഡോ എം കെ റാമിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഹൈക്കോടതി

വിഴിഞ്ഞം തുറമുഖത്തിന്റെ കരാര്‍ കാട്ടി തട്ടിപ്പ് : മുഖ്യപ്രതി സല്‍മാനുല്‍ ഫാരിസ് പിടിയില്‍, യുവതിയെ ചോദ്യം ചെയ്യുന്നു

കാന്തല്ലൂരില്‍ മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തില്‍ തന്നെ

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.