Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിചാരണ ചെയ്യപ്പെടുന്നത് പിണറായി സര്‍ക്കാര്‍

ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയുണ്ടായല്ലോ. ഇതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത് കടുത്ത വിമര്‍ശനമാണ്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മന്ത്രി ശിവന്‍കുട്ടി രാജിവച്ചേ പറ്റൂ. അതിന് വിചാരണക്കോടതിയുടെ വിധി വരാന്‍ കാത്തിരിക്കേണ്ടതില്ല. മന്ത്രി സ്വയം രാജിവയ്‌ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അത് ആവശ്യപ്പെടണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2021, 05:00 am IST
inEditorial

നിയമസഭയില്‍ അക്രമപ്പേക്കൂത്തുകള്‍ നടത്തിയതിന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കെ.ടി. ജലീല്‍ എംഎല്‍എയും അടങ്ങുന്ന ആറു പേര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചത് പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ്. കേസ് പിന്‍വലിക്കണമെന്ന അപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ തന്നെ പരമോന്നത നീതിപീഠം ചില കടുത്ത പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെക്കാള്‍ രൂക്ഷമായ വിമര്‍ശനങ്ങളോടെയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സഭയുടെ പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയ്‌ക്ക് മാത്രമാണെന്നും, ക്രിമിനല്‍ കുറ്റത്തില്‍നിന്നുള്ളതല്ലെന്നും കോടതി അസന്നിഗ്‌ദ്ധമായി വ്യക്തമാക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ ചെയ്തികള്‍ ഭരണഘടനയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. അതിന് ജനപ്രതിനിധികളുടെ പരിരക്ഷ ഉറപ്പുവരുത്താനാവില്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ നിഷ്പക്ഷമായല്ല പ്രവര്‍ത്തിച്ചത് എന്നൊക്കെയുള്ള നിശിതമായ വിമര്‍ശനമാണ് കോടതി നടത്തിയിരിക്കുന്നത്. ഭരണഘടനയുടെ ബന്ധപ്പെട്ട അനുച്ഛേദം ദുര്‍വ്യാഖ്യാനിച്ച് കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തെറ്റായ നടപടിയാണെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. സഭയിലെ ക്രിമിനല്‍ നടപടികള്‍ക്കെതിരെ കേസെടുക്കാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും പറഞ്ഞിരിക്കുന്നത് സുപ്രധാനമാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടഞ്ഞ് അന്നത്തെ പ്രതിപക്ഷം സഭയില്‍ നടത്തിയ അക്രമപ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് കേസ്. സഭയില്‍ നടന്നത് വെറും കയ്യാങ്കളി മാത്രമാണെന്ന മട്ടിലാണ് പല മാധ്യമങ്ങളും സുപ്രീംകോടതി വിധിക്കു ശേഷവും വാര്‍ത്ത നല്‍കുന്നത്. സിപിഎമ്മിനെ വെള്ളപൂശി കാണിക്കുന്നതിന്റെ ഭാഗമാണിത്. വി. ശിവന്‍കുട്ടിയും കെ.ടി.ജലീലും ഇ.പി. ജയരാജനുമുള്‍പ്പെടെയുള്ളവര്‍ സഭയ്‌ക്കകത്ത് തികഞ്ഞ അക്രമികളായി അഴിഞ്ഞാടുകയായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതലാണ് അവര്‍ നശിപ്പിച്ചത്. കേസില്‍ പ്രതിയായിരിക്കുന്നവര്‍ മാത്രമല്ല, മുന്‍ ധനമന്ത്രി തോമസ് ഐസക്കും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനുമൊക്കെ അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്നു മുതല്‍ ഈ നടപടികളെ സിപിഎം ന്യായീകരിച്ചുപോരുകയായിരുന്നു. അതിന്റെ ഭാഗമായാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഉന്നയിച്ച ഒരു വാദവും കോടതി അംഗീകരിച്ചില്ലെന്നു മാത്രമല്ല, നിഷ്‌കരുണം തള്ളിക്കളയുകയും നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എന്നിട്ടും നിലപാടുകള്‍ മാറ്റാന്‍ സിപിഎമ്മും പിണറായി സര്‍ക്കാരും തയ്യാറല്ല. ഇത് അവരുടെ എക്കാലത്തെയും ജനാധിപത്യ വിരുദ്ധ സ്വഭാവമാണ്. തെറ്റും കുറ്റകരവുമാണെന്ന് കോടതി പറഞ്ഞിട്ടും അക്രമങ്ങള്‍ അവകാശപ്പോരാട്ടങ്ങളുടെ ഭാഗമാണെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ അതിനെ വെല്ലുവിളിക്കുന്ന നിലപാടാണ് സിപിഎമ്മും പിണറായി സര്‍ക്കാരും സ്വീകരിക്കുന്നത്.  

വിചാരണ നേരിടാതെ എംഎല്‍എമാരെയും പാര്‍ട്ടി നേതാക്കളെയും രക്ഷിക്കാനാണ് കേസ് റദ്ദാക്കണമെന്ന അപേക്ഷയുമായി വിചാരണ കോടതിയെ സമീപിച്ചത്. ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത് പ്രതിയായ ശിവന്‍കുട്ടിയുടെ മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ കൂടിയാണ്. ഇപ്പോള്‍ കോടതി വിധി എതിരായപ്പോള്‍ രാജിവയ്‌ക്കേണ്ട ആവശ്യമില്ലെന്നാണ് മന്ത്രി പറയുന്നത്. കേസില്‍ വിചാരണ നേരിടണമെന്നു മാത്രമല്ല സുപ്രീംകോടതി പറഞ്ഞിരിക്കുന്നത്. പ്രതികളായ ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നുമാണ്. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ അംഗങ്ങള്‍ ലംഘിച്ചുവെന്നും, കേസു പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളെ വഞ്ചിക്കലാണെന്നുമുള്ള  കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം. കോടതി വിധി എതിരായതോടെ ഞങ്ങള്‍ വിചാരണ നേരിട്ടുകൊള്ളാം എന്നു പറയുന്നതില്‍ യാതൊരു തത്വദീക്ഷയുമില്ല. മന്ത്രി സ്ഥാനത്ത് തുടരാന്‍ ശിവന്‍കുട്ടിക്ക് നിയമപരമായും ധാര്‍മികമായും അവകാശമില്ല. കോടതിയുടെ വിമര്‍ശനം വ്യക്തിപരമല്ലെന്ന മന്ത്രിയുടെ വാദം നിയമവാഴ്ചയെ വെല്ലുവിളിക്കലാണ്. ബാര്‍ കോഴ കേസില്‍ കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കെ.എം. മാണി ധനമന്ത്രി സ്ഥാനം രാജിവയ്‌ക്കുകയുണ്ടായല്ലോ. ഇതിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നത് കടുത്ത വിമര്‍ശനമാണ്. ജനാധിപത്യത്തെയും നിയമവാഴ്ചയെയും അംഗീകരിക്കുന്നുണ്ടെങ്കില്‍ മന്ത്രി ശിവന്‍കുട്ടി രാജിവച്ചേ പറ്റൂ. അതിന് വിചാരണക്കോടതിയുടെ വിധി വരാന്‍ കാത്തിരിക്കേണ്ടതില്ല. മന്ത്രി സ്വയം രാജിവയ്‌ക്കുന്നില്ലെങ്കില്‍ മുഖ്യമന്ത്രി അത് ആവശ്യപ്പെടണം. ഇതിനുള്ള ധാര്‍മികത പിണറായിയില്‍ അവശേഷിക്കുന്നുണ്ടോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.