Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലിക്കറ്റ് സര്‍വകലാശാലയില്‍ അംബേദ്കറിന് വിലക്ക്; പ്രതിഷേധം ശക്തമാവുന്നു; സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹാരം കാണണമെന്ന് ആവശ്യം

സനാതന ധര്‍മ്മപീഠത്തിന് ചെയര്‍ സ്ഥാപിക്കാനുള്ള അപേക്ഷ നല്‍കിയപ്പോഴും ഇതേ കാരണം കാണിച്ച് നിഷേധിച്ചിരുന്നു. ഇടത്-മുസ്ലിം ആധിപത്യമുള്ള ചെയറുകള്‍ അനുവദിച്ചതിന് ശേഷം കോര്‍പ്പസ് ഫണ്ട് മൂന്ന് ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. സനാതന ധര്‍മ്മപീഠത്തിന് ചെയര്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കാതിരിക്കുന്നതിനാണ് കോര്‍പ്പസ് ഫണ്ട് തുക കുത്തനെ ഉയര്‍ത്തിയത്. സനാതന ധര്‍മ്മപീഠം ചെയറിനുള്ള അപേക്ഷ നല്‍കിയതിന് ശേഷമാണ് തുക വര്‍ധിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 10:03 am IST
in Kerala

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഭരണഘടനാ ശില്‍പ്പി ഡോ.ബി.ആര്‍. അംബേദ്കറിന്റെ പേരിലുള്ള ചെയറിന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധം ശക്തമാവുന്നു. ഇടതു നിയന്ത്രണത്തിലുള്ള സിന്‍ഡിക്കേറ്റിന്റെ ദളിത് വിരുദ്ധതയാണ് ഇതിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഒരു വിഭാഗം ചെയറുകള്‍ക്ക് സര്‍വ്വ സൗകര്യങ്ങളും നല്‍കുമ്പോഴാണ് അംബേദ്കര്‍ ചെയറിനോടടക്കം കടുത്ത വിവേചനം കാണിക്കുന്നത്. മഹാത്മാ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ അംബേദ്കര്‍ ചെയറിനായുള്ള അപേക്ഷ നിരസിച്ചത് 25 ലക്ഷം അടയ്‌ക്കണമെന്ന കാരണം കാണിച്ചാണ്.

സനാതന ധര്‍മ്മപീഠത്തിന് ചെയര്‍ സ്ഥാപിക്കാനുള്ള അപേക്ഷ നല്‍കിയപ്പോഴും ഇതേ കാരണം കാണിച്ച് നിഷേധിച്ചിരുന്നു. ഇടത്-മുസ്ലിം ആധിപത്യമുള്ള ചെയറുകള്‍ അനുവദിച്ചതിന് ശേഷം കോര്‍പ്പസ് ഫണ്ട് മൂന്ന് ലക്ഷത്തില്‍ നിന്ന് 25 ലക്ഷം രൂപയിലേക്ക് വര്‍ധിപ്പിക്കുകയായിരുന്നു. സനാതന ധര്‍മ്മപീഠത്തിന് ചെയര്‍ സ്ഥാപിക്കാനുള്ള അനുമതി നല്‍കാതിരിക്കുന്നതിനാണ് കോര്‍പ്പസ് ഫണ്ട് തുക കുത്തനെ ഉയര്‍ത്തിയത്. സനാതന ധര്‍മ്മപീഠം ചെയറിനുള്ള അപേക്ഷ നല്‍കിയതിന് ശേഷമാണ് തുക വര്‍ധിപ്പിച്ചത്. ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതിന് ശേഷം അദ്ദേഹം ഇടപെട്ടാണ് സിന്‍ഡിക്കേറ്റിന്റെ വിവേചന തീരുമാനം റദ്ദാക്കിയത്. ബഷീര്‍ ചെയറിനും മൗലാനാ അബ്ദുള്‍ കലാം ആസാദ് ചെയറിനും സര്‍ക്കാരും സര്‍വകലാശാലയുമാണ് കോര്‍പ്പസ് ഫണ്ട് നല്‍കിയത്. എന്നാല്‍ ഈ  ആനുകൂല്യം അംബേദ്കര്‍ ചെയറിന് നിഷേധിച്ചാണ് സര്‍വകലാശാല അയിത്തം കാണിക്കുന്നത്. മഹാത്മാ അയ്യങ്കാളി കള്‍ച്ചറല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന് 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ടായി അടയ്‌ക്കാന്‍ സാധിക്കാത്ത സാഹചര്യം മുതലെടുത്താണ് അംബേദ്കറിന് അയിത്തം കല്‍പ്പിക്കുന്നത്.

അംബേദ്കര്‍ ചെയറിനെ വിലക്കിയത്  അംഗീകരിക്കാനാവില്ല: കെ. സുരേന്ദ്രന്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പണമില്ലെന്ന് പറഞ്ഞ് അംബേദ്കര്‍ ചെയര്‍ സ്ഥാപിക്കാതിരിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കമ്മ്യൂണിസ്റ്റുകാരുടെ രക്തത്തിലലിഞ്ഞു ചേര്‍ന്ന അംബേദ്കര്‍ വിരോധമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. മൗലാനാ അബ്ദുള്‍ കലാം ചെയര്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ പേരിലുള്ള ചെയറുകള്‍ സ്ഥാപിച്ച സര്‍വകലാശാലയുടേയും സര്‍ക്കാരിന്റെയും ദളിത് വിരുദ്ധ മനോഭാവത്തിന്റെ ഉദാഹരണമാണ് അംബേദ്കറിനോടുള്ള ഈ അനീതി.

കോണ്‍ഗ്രസ്-സിപിഎം നേതൃത്വം ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ദിവസവും ദളിത്-മുസ്ലിം ഐക്യത്തെക്കുറിച്ച് വാചാലരാകുന്നവരുടെ തനിനിറം ഇതിലൂടെ വ്യക്തമായിരിക്കുകയാണ്. ഭരണഘടനാ ശില്‍പ്പിയുടെ പേരിലുള്ള ചെയര്‍ സ്ഥാപിക്കാത്ത സര്‍വകലാശാലയുടെ നടപടിയില്‍ ദേശസ്‌നേഹികള്‍ പ്രതിഷേധിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിഹാരം കാണണം: ഡോ. ആര്‍സു

കോഴിക്കോട്: ജാതീയമായും വിദ്യാഭ്യാസപരമായും താഴെത്തട്ടിലുള്ളവരുടെ ഉന്നമനം ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ച അംബേദ്കറിന്റെ പേരില്‍ ചെയര്‍ സ്ഥാപിക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഡോ. ആര്‍സു. അധഃസ്ഥിതര്‍ക്ക് വേണ്ടി  ജീവിതം സമര്‍പ്പിച്ച ദേശീയ നേതാവായിരുന്നു അംബേദ്കര്‍. നാവില്ലാത്തവരുടെ നാവായ അദ്ദേഹത്തിന്റെ ആശയപ്രചാരണത്തിനുള്ള ചെയറിന് പണത്തിന്റെ പേരില്‍ അനുമതി നിഷേധിക്കപ്പെടരുത്. അംബേദ്കറിനോട് നീതി പുലര്‍ത്താന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Click to Read: അംബേദ്ക്കര്‍ ചെയറിനും വിലക്ക്; അവകാശങ്ങളുടെ കടയ്‌ക്കല്‍ കത്തിവച്ച് കാലിക്കറ്റ് സര്‍വകലാശാല

Tags: Calicut UniversityAmbedkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

ഗസല്‍ ഗായകന്‍ ഉമ്പായിക്കൊപ്പം ഫ്രാന്‍സിസ് ടി. മാവേലിക്കര
Varadyam

നാടകം തന്നെ ജീവിതം -3: ഗാന്ധി അംബേദ്കര്‍ ജിന്ന

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

India

രാഹുലിന്‌റേത് മുതലക്കണ്ണീര്‍, അംബേദ്കറെ അവഗണിച്ച കോണ്‍ഗ്രസാണോ കന്‍ഷിറാമിനെ ആദരിക്കുകയെന്ന് മായാവതി

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

പുതിയ വാര്‍ത്തകള്‍

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.