Saturday, June 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രതിപക്ഷ ഐക്യമെന്ന ദിവാസ്വപ്‌നം

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി മുന്നണി രൂപീകരിക്കാനുള്ള നീക്കത്തില്‍ കടമ്പകള്‍ ഏറെയുണ്ട്. മമതാ ബാനര്‍ജി, ശരത് പവാര്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങി പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് കഴിയുന്ന നേതാക്കളില്‍ ആരെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ആദ്യത്തെ കീറാമുട്ടി. മുന്നണി നിലവില്‍ വന്നാലും ഇതിലെ കൂട്ടു കക്ഷികള്‍ പലതും പ്രാദേശിക കക്ഷികള്‍ എന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഒരു സ്വാധീനവും ഉള്ളവരല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 05:00 am IST
in Article

2024ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനായി എന്‍.സി.പി. നേതാവ് ശരത് പവാര്‍ 15 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.  

സംഘടനാദൗര്‍ബ്ബല്യം കൊണ്ട് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടിയാല്‍ അവരുടെ അവകാശവാദങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് ശരത്പവാര്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎം.കെ. ശിവസേന, ആം ആദ്മി പാര്‍ട്ടി. വൈ.എസ്. ആര്‍  കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫ്രന്‍സ്, സി.പി.ഐ, സിപിഎം. പിഡിപി തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സഖ്യം രൂപീകരിക്കാനാണ് ശരത്പവാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു രാഷ്‌ട്രീയ സഖ്യത്തിന് ദേശീയ രാഷ്‌ട്രീയത്തില്‍ ഇന്നത്തെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുകയില്ല. കാരണം യോഗത്തില്‍ പങ്കെടുത്ത കക്ഷികള്‍ പലതും പേരുകൊണ്ട് ദേശീയമാണെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമോ ചില സംസ്ഥാനങ്ങളിലെ പോക്കറ്റുകളില്‍ മാത്രമോ ഒതുങ്ങുന്നതോ ആയ സംഘടനകളാണ്.മുന്നണിയായി മത്സരിച്ച് കിട്ടുന്ന സീറ്റുകളുമായി കോണ്‍ഗ്രസ്സിനെ സമീപിച്ച് അവരുടെ  പിന്തുണയോടെ ഭരണം പിടിക്കാനാണ് പവാര്‍ ലക്ഷ്യമിടുന്നത്.

ഇന്ധനവില വര്‍ദ്ധനവ്, കര്‍ഷകസമരം, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം എന്നിവ മുന്‍നിര്‍ത്തി ഭരണകക്ഷിയായ ബിജെപിക്കെതിരായ പടയൊരുക്കം നടത്താനാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍ 2023 ആകുമ്പോഴേക്കും ഈ വിഷയങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ട് അപ്രസക്തമാവുമെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതിപക്ഷ ഐക്യം എന്ന ആശയം കുറെ നാളായി ദേശീയ രാഷ്‌ട്രീയത്തില്‍ ഉദയം ചെയ്തിട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൂടിയ മഹാസഖ്യം വന്‍ തിരിച്ചടി നേരിട്ടത് ഈ നീക്കങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ തിരിച്ചടിയായിരുന്നു.സഖ്യത്തിലെ ഓരോ കക്ഷിയും ഓരോ നേതാവിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയതുകൊണ്ടാണ് തുടക്കത്തിലേ സഖ്യം തകര്‍ന്നടിഞ്ഞത്.

അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രതിപക്ഷ പാര്‍ട്ടികളുടെ വിജയമാണ് ഇത്തരം ഒരു ഐക്യനീക്കത്തില്‍ പൊടുന്നനേ ഉണ്ടായ പ്രചോദനം. പ്രാദേശിക പാര്‍ട്ടികള്‍ ഭരണം നടത്തുന്ന ബംഗാളിലും തമിഴ്‌നാട്ടിലും സി.പി.എം ഭരിക്കുന്ന കേരളത്തിലും ഉണ്ടായ പ്രതിപക്ഷവിജയത്തിന് ഇന്നത്തെ രാഷ്‌ട്രീയസാഹചര്യത്തില്‍ വലിയ ദേശീയ പ്രാധാന്യവുമില്ല.

ഉത്തര്‍പ്രദേശില്‍ സമജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മകന്‍ അഖിലേഷ് യാദവും ബിസ്പി നേതാവും മായാവതിയും സ്വന്തം നിലയില്‍ ജനകീയ അടിത്തറ ഉള്ളവരും ചില സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉള്ളവരുമാണ്. പക്ഷേ ഇവര്‍ ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ ഒരു മുന്നണി ആയി മത്സരിക്കാനുള്ള സാദ്ധ്യത വിരളമാണ്. അഥവാ ബീഹാറിലെ വിശാല സഖ്യം പോലെ യോജിച്ചാലും അതിനെ അതിജീവിക്കാനുള്ളശക്തി ബിജെപിക്ക് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ട്.

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇങ്ങനെ ഒരു മുന്നണി ഉണ്ടായാലും അതിന് കാര്യമായ സ്വാധീനം ചെലുത്താനാകില്ല. ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ മിന്നുന്ന വിജയം അതിന്റെ ചൂണ്ടുപലകയാണ്.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി മുന്നണി രൂപീകരിക്കാനുള്ള നീക്കത്തില്‍ കടമ്പകള്‍ ഏറെയുണ്ട്. മമതാ ബാനര്‍ജി, ശരത് പവാര്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങി പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് കഴിയുന്ന നേതാക്കളില്‍ ആരെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ആദ്യത്തെ കീറാമുട്ടി. മുന്നണി നിലവില്‍ വന്നാലും ഇതിലെ കൂട്ടു കക്ഷികള്‍ പലതും പ്രാദേശിക കക്ഷികള്‍ എന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഒരു സ്വാധീനവും ഉള്ളവരല്ല. ഈ സാഹചര്യത്തില്‍ ഇന്നത്തേപ്പോലെ ബിജെപിക്കു മുന്‍തൂക്കമുള്ള ഒരു രാഷ്‌ട്രീയ സാഹചര്യത്തിനപ്പുറം രാജ്യത്തെ രാഷ്‌ട്രീയ സ്ഥിതിയില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ ഈ മുന്നണിക്കാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബജ്രകിറ്റിയാഭ നരേന്ദിര ദേബ്യവതി: എന്ന ‘അഭിഭാഷക രാജകുമാരി’യുടെ കഥ, ബുദ്ധിമതിയായ ഈ രാജകുമാരി‍ മൂന്ന് വര്‍ഷം ചലനമറ്റ് കിടന്നത് എന്തുകൊണ്ട്?

Kerala

സുഗതനെ പറ്റി ചാരിത്രപ്രസംഗം നടത്തുന്ന സഖാക്കള്‍ അറിയാന്‍ ; സുഗതന് എതിരെ മത്സരിച്ച സഖാവ് മൂന്നാമൂട് ഷാജി ഗുണ്ടാ ലിസ്റ്റിലുള്ള നേതാവാണ്

Kerala

ആരിഫ് ഹുസൈനെ തടയാന്‍ കഴിയാതെ ഇസ്ലാമിസ്റ്റുകള്‍, തിരൂരില്‍ നടക്കേണ്ടിയിരുന്ന കോയ കോളിംഗ് പരിപാടി കോഴിക്കോട് ജൂലായ് 19ന്

World

20 പേരുടെ ജീവനെടുത്ത ബ്രഹ്മക്ഷേത്ര ബോംബാക്രമണം ; ഉയ്ഗൂർ മുസ്ലീങ്ങളായ യൂസുഫു മിറൈലിയ്‌ക്കും , ബിലാൽ മുഹമ്മദിനും വധശിക്ഷ വിധിച്ച് ജപ്പാൻ കോടതി

India

ദേശീയബോധം ഇല്ലാത്ത പുസ്തകങ്ങൾ ആവശ്യമില്ല : ബംഗാളിലെ ലൈബ്രറികളിൽ നിന്ന് മമത ബാനർജിയുടെ അടക്കം പുസ്തകങ്ങൾ ഒഴിവാക്കും

പുതിയ വാര്‍ത്തകള്‍

സുഗതന്‍ (ഇടത്ത്) മേയര്‍ രാജേഷ് (നടുവില്‍) രമേശ് ചെന്നിത്തല (വലത്ത്)

സിപിഎമ്മിന്റെ കോട്ട പൊളിച്ച സുഗതന്‍ എന്ന ധീരന്‍…സുഗതനെ വീഴ്‌ത്തി തിരു. കോര്‍പറേഷന്‍ ഭരണം കയ്യടക്കാന്‍ സിപിഎമ്മും ചെന്നിത്തലയും ചേര്‍ന്നപ്പോള്‍

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ യുപിയിൽ നടന്ന സമരം ഹൈജാക്ക് ചെയ്യാൻ എത്തി ; അഭിജീത് ദിപ്കെയെ ഓടിച്ച് പ്രതിഷേധക്കാർ ; ദിപ്കെയെ കയ്യേറ്റം ചെയ്യാനും ശ്രമം

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

സൈപ്രസ് ബ്രഹ്മോസ് വാങ്ങുന്നത് 90കളിലെ ഇരുണ്ടയുഗം ഓര്‍മ്മിപ്പിക്കുന്നുവെന്ന് തുര്‍ക്കി, ഇന്ത്യയുടെ സൗഹൃദം യാചിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രി

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍: മമത ബാനര്‍ജിക്കെതിരെ കേസ്

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷാ ഫലം: അനുകൂലമായ നയരൂപീകരണമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍

മമതയ്‌ക്ക് അഭിഷേക് ബാനര്‍ജിയെ മാറ്റിനിർത്താൻ കഴിയാത്തത് എന്തുകൊണ്ട്?

നീറ്റ് (യുജി) പരീക്ഷാസമയം നീട്ടി, സുഗമമാക്കാന്‍ കൂടുതല്‍ നടപടികള്‍ പ്രഖ്യാപിച്ച് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി

നൊയമ്പെടുത്തപ്പോൾ പ്രോത്സാഹിപ്പിച്ചു , ഇസ്ലാമായി കൂടെയെന്ന് ചോദിച്ചു ; വിവാഹം കഴിക്കാൻ വേണ്ടിയാണ് സത്യസരണിയിൽ പോയി ആയിഷയായത് ; പക്ഷെ അവൻ കാലുമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.