Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രതിപക്ഷ ഐക്യമെന്ന ദിവാസ്വപ്‌നം

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി മുന്നണി രൂപീകരിക്കാനുള്ള നീക്കത്തില്‍ കടമ്പകള്‍ ഏറെയുണ്ട്. മമതാ ബാനര്‍ജി, ശരത് പവാര്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങി പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് കഴിയുന്ന നേതാക്കളില്‍ ആരെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ആദ്യത്തെ കീറാമുട്ടി. മുന്നണി നിലവില്‍ വന്നാലും ഇതിലെ കൂട്ടു കക്ഷികള്‍ പലതും പ്രാദേശിക കക്ഷികള്‍ എന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഒരു സ്വാധീനവും ഉള്ളവരല്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2021, 05:00 am IST
in Article

2024ല്‍ നടക്കാന്‍ പോകുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാനായി എന്‍.സി.പി. നേതാവ് ശരത് പവാര്‍ 15 പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിനെ ആ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല.  

സംഘടനാദൗര്‍ബ്ബല്യം കൊണ്ട് തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ്സിനെ കൂടെ കൂട്ടിയാല്‍ അവരുടെ അവകാശവാദങ്ങള്‍ അംഗീകരിക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് ശരത്പവാര്‍ കോണ്‍ഗ്രസ്സിനെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎം.കെ. ശിവസേന, ആം ആദ്മി പാര്‍ട്ടി. വൈ.എസ്. ആര്‍  കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി. ആര്‍ജെഡി, നാഷണല്‍ കോണ്‍ഫ്രന്‍സ്, സി.പി.ഐ, സിപിഎം. പിഡിപി തുടങ്ങിയ പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് സഖ്യം രൂപീകരിക്കാനാണ് ശരത്പവാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം ഒരു രാഷ്‌ട്രീയ സഖ്യത്തിന് ദേശീയ രാഷ്‌ട്രീയത്തില്‍ ഇന്നത്തെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടാക്കാന്‍ കഴിയുകയില്ല. കാരണം യോഗത്തില്‍ പങ്കെടുത്ത കക്ഷികള്‍ പലതും പേരുകൊണ്ട് ദേശീയമാണെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമോ ചില സംസ്ഥാനങ്ങളിലെ പോക്കറ്റുകളില്‍ മാത്രമോ ഒതുങ്ങുന്നതോ ആയ സംഘടനകളാണ്.മുന്നണിയായി മത്സരിച്ച് കിട്ടുന്ന സീറ്റുകളുമായി കോണ്‍ഗ്രസ്സിനെ സമീപിച്ച് അവരുടെ  പിന്തുണയോടെ ഭരണം പിടിക്കാനാണ് പവാര്‍ ലക്ഷ്യമിടുന്നത്.

ഇന്ധനവില വര്‍ദ്ധനവ്, കര്‍ഷകസമരം, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുണ്ടായിരിക്കുന്ന സാമ്പത്തിക മാന്ദ്യം എന്നിവ മുന്‍നിര്‍ത്തി ഭരണകക്ഷിയായ ബിജെപിക്കെതിരായ പടയൊരുക്കം നടത്താനാണ് ഇപ്പോഴത്തെ നീക്കം. എന്നാല്‍ 2023 ആകുമ്പോഴേക്കും ഈ വിഷയങ്ങള്‍ ഏറെക്കുറെ പരിഹരിക്കപ്പെട്ട് അപ്രസക്തമാവുമെന്നതാണ് യാഥാര്‍ത്ഥ്യം.

പ്രതിപക്ഷ ഐക്യം എന്ന ആശയം കുറെ നാളായി ദേശീയ രാഷ്‌ട്രീയത്തില്‍ ഉദയം ചെയ്തിട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് തട്ടിക്കൂടിയ മഹാസഖ്യം വന്‍ തിരിച്ചടി നേരിട്ടത് ഈ നീക്കങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ തിരിച്ചടിയായിരുന്നു.സഖ്യത്തിലെ ഓരോ കക്ഷിയും ഓരോ നേതാവിന്റെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കിയതുകൊണ്ടാണ് തുടക്കത്തിലേ സഖ്യം തകര്‍ന്നടിഞ്ഞത്.

അടുത്തിടെ നടന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉണ്ടായ പ്രതിപക്ഷ പാര്‍ട്ടികളുടെ വിജയമാണ് ഇത്തരം ഒരു ഐക്യനീക്കത്തില്‍ പൊടുന്നനേ ഉണ്ടായ പ്രചോദനം. പ്രാദേശിക പാര്‍ട്ടികള്‍ ഭരണം നടത്തുന്ന ബംഗാളിലും തമിഴ്‌നാട്ടിലും സി.പി.എം ഭരിക്കുന്ന കേരളത്തിലും ഉണ്ടായ പ്രതിപക്ഷവിജയത്തിന് ഇന്നത്തെ രാഷ്‌ട്രീയസാഹചര്യത്തില്‍ വലിയ ദേശീയ പ്രാധാന്യവുമില്ല.

ഉത്തര്‍പ്രദേശില്‍ സമജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മകന്‍ അഖിലേഷ് യാദവും ബിസ്പി നേതാവും മായാവതിയും സ്വന്തം നിലയില്‍ ജനകീയ അടിത്തറ ഉള്ളവരും ചില സാമുദായിക വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം ഉള്ളവരുമാണ്. പക്ഷേ ഇവര്‍ ഉത്തര്‍പ്രദേശ് രാഷ്‌ട്രീയത്തില്‍ ഒരു മുന്നണി ആയി മത്സരിക്കാനുള്ള സാദ്ധ്യത വിരളമാണ്. അഥവാ ബീഹാറിലെ വിശാല സഖ്യം പോലെ യോജിച്ചാലും അതിനെ അതിജീവിക്കാനുള്ളശക്തി ബിജെപിക്ക് ഇപ്പോള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ട്.

അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഗോവ, ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇങ്ങനെ ഒരു മുന്നണി ഉണ്ടായാലും അതിന് കാര്യമായ സ്വാധീനം ചെലുത്താനാകില്ല. ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ മിന്നുന്ന വിജയം അതിന്റെ ചൂണ്ടുപലകയാണ്.

അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുന്‍കൂട്ടി മുന്നണി രൂപീകരിക്കാനുള്ള നീക്കത്തില്‍ കടമ്പകള്‍ ഏറെയുണ്ട്. മമതാ ബാനര്‍ജി, ശരത് പവാര്‍, അരവിന്ദ് കേജരിവാള്‍ തുടങ്ങി പ്രധാനമന്ത്രി പദം സ്വപ്‌നം കണ്ട് കഴിയുന്ന നേതാക്കളില്‍ ആരെ പ്രധാനമന്ത്രിയായി ഉയര്‍ത്തി കാണിക്കുമെന്നതാണ് ഇവര്‍ നേരിടുന്ന ആദ്യത്തെ കീറാമുട്ടി. മുന്നണി നിലവില്‍ വന്നാലും ഇതിലെ കൂട്ടു കക്ഷികള്‍ പലതും പ്രാദേശിക കക്ഷികള്‍ എന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തിന് പുറത്ത് ഒരു സ്വാധീനവും ഉള്ളവരല്ല. ഈ സാഹചര്യത്തില്‍ ഇന്നത്തേപ്പോലെ ബിജെപിക്കു മുന്‍തൂക്കമുള്ള ഒരു രാഷ്‌ട്രീയ സാഹചര്യത്തിനപ്പുറം രാജ്യത്തെ രാഷ്‌ട്രീയ സ്ഥിതിയില്‍ ഒരു മാറ്റം ഉണ്ടാക്കാന്‍ ഈ മുന്നണിക്കാവില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നൂറുകണക്കിന് സ്ഥലങ്ങളിൽ ഭീകരവിരുദ്ധ റെയ്ഡുകൾ നടത്തി മഹാരാഷ്‌ട്ര എ.ടി.എസ് ; പാക് ഭീകരൻ ഷഹ്‌സാദ് ഭട്ടിയുമായി ബന്ധമുള്ള 112 വ്യക്തികളെ ചോദ്യം ചെയ്തു

സാറ അര്‍ജുന്‍ (ഇടത്ത്) കലാമണ്ഡലം ഉണ്ണികൃഷ്ണനൊപ്പം സാറ അര്‍ജുന്‍ (വലത്ത്)
India

ധുരന്ധര്‍ നായിക സാറ അര്‍ജുന്‍ നവരസം പഠിക്കാന്‍ ഇരിങ്ങാലക്കുടയില്‍… കലാമണ്ഡലം ആശാന്‍ പകര്‍ന്നുനല്‍കിയത് പുതിയ അഭിനയ പാഠങ്ങള്‍

Football

ഗോളടി യന്ത്രങ്ങള്‍…മെസ്സിയ്‌ക്കൊപ്പം കുതിച്ച് എംബാപ്പെയും…രണ്ടു തവണ ഗോള്‍ഡന്‍ ബൂട്ട് നേടാന്‍ എംബാപ്പെയെ മെസ്സി അനുവദിക്കുമോ?

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

ആദ്യം ശാസ്ത്രവും ഗണിതവും പഠിപ്പിക്കുക എന്നിട്ട് മതി മതപഠനം ; ഉത്തരാഖണ്ഡിലെ മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തിവച്ചു

പുതിയ വാര്‍ത്തകള്‍

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

തെരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന കാരണക്കാര്‍ പിണറായിയും എം.വി. ഗോവിന്ദനും കെ.കെ. രാഗേഷും-ഡിവൈഎഫ്ഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിദ്ധിവിനായക ക്ഷേത്രത്തിലെ സംഭാവനപ്പെട്ടി പോലും ഒഴിവാക്കാത്തവരാണ് രാമന് വേണ്ടി കണ്ണീരൊഴുക്കുന്നത് ; ഉദ്ദവിനെതിരെ ഏക്‌നാഥ് ഷിൻഡെ

മതംമാറാന്‍ വിസമ്മതിച്ചതിന് സഹപാഠിയുടെ മര്‍ദ്ദനമേറ്റ് മരിച്ച സാവരിയ ബസന്തിന്റെ കൊലപാതകം ക്രൈം ബ്രാഞ്ച് അന്വേഷിക്കും

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.