Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെള്ളപ്പൊക്കം പഠിക്കാന്‍ മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച നാട് വെള്ളത്തിനടിയില്‍; നെതര്‍ലന്‍ഡ് നേരിടുന്നത് 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയം

നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജര്‍മനിയുടെയും ബല്‍ജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കിടയിലാണ് ഈ ഡച്ച് നഗരങ്ങള്‍. മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച പ്രദേശങ്ങളും പേമാരിയില്‍ വെള്ളത്തിനടയിലായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2021, 06:38 pm IST
in World

ആംസ്റ്റര്‍ഡാം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളപ്പൊക്ക നിയന്ത്രണത്തെക്കുറിച്ച് പഠിക്കാനെത്തിയ നെതര്‍ലന്റ്‌സില്‍ വന്‍ പ്രളയം. 50 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രളയമാണ് നെതര്‍ലന്റ്‌സ് നേരിടുന്നത്.  മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 182 ആയി. പടിഞ്ഞാറന്‍ യൂറോപ്പില്‍ വന്‍ പേമാരിയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിരിക്കുന്നത്.  ജര്‍മനി, ബല്‍ജിയം എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശം. നെതര്‍ലന്റ്‌സ്, ലക്‌സംബര്‍ഗ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളിലും പ്രളയക്കെടുതി രൂക്ഷമാണ്.  

കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയം ഏറ്റവും കൂടുതല്‍ ആക്രമിച്ചത് ജര്‍മനിയെയാണ്. ജര്‍മനിയില്‍ മാത്രം 106 പേരാണ് മരിച്ചത്. 1300 പേരെ കാണാതായെന്നുമാണ് ഔദ്യോഗിക സ്ഥിരീകരണം. കൂടുതല്‍ ജീവന്‍ നഷ്ടപ്പെട്ടത് റൈന്‍ലാന്‍ഡ് സംസ്ഥാനത്താണ്. അവിടെ ഭിന്നശേഷിക്കാരെ പാര്‍പ്പിച്ചിരുന്ന ഭവനത്തിലെ 12 പേരടക്കം 60 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

നോര്‍ത്ത് റൈന്‍ സംസ്ഥാനത്ത് 43 പേര്‍ മരിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ മുന്നേറുന്നുണ്ടെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുമെന്നും ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റെയ്‌മര്‍ പ്രതികരിച്ചു. ബല്‍ജിയത്തില്‍ 18 പേര്‍ മരിച്ചതായി ആഭ്യന്തരമന്ത്രി അനേലിസ് വെര്‍ലിണ്ടന്‍ അറിയിച്ചു. 19 പേരെ കാണാതായി. ബല്‍ജിയത്തില്‍ ലീജിലാണ് കൂടുതല്‍ നാശമുണ്ടായത്. ബല്‍ജിയത്തില്‍ നിന്ന് നെതര്‍ലന്റ്‌സിലേക്ക് ഒഴുകുന്ന മ്യൂസ് നദിയിലാണ് വെള്ളപ്പൊക്കം രൂക്ഷമായത്.

നെതര്‍ലന്‍ഡ്‌സിലെ തെക്കന്‍ പ്രവിശ്യയായ ലിംബര്‍ഗില്‍ തടയണ പൊട്ടിയതിനെ തുടര്‍ന്ന് നദികളില്‍ ജലനിരപ്പ് ഉയര്‍ന്നു. വെള്ളത്തിലായ വെന്‍ലോ, വാള്‍ക്കന്‍ബര്‍ഗ് നഗരങ്ങളില്‍ നിന്ന് ആശുപത്രി അന്തേവാസികളുള്‍പ്പെടെ മുഴുവന്‍ പേരെയും ഒഴിപ്പിക്കുന്നതിനുള്ള നീക്കമാരംഭിച്ചു. ജര്‍മനിയുടെയും ബല്‍ജിയത്തിന്റെയും പ്രളയബാധിത പ്രദേശങ്ങള്‍ക്കിടയിലാണ് ഈ ഡച്ച് നഗരങ്ങള്‍. മുഖ്യമന്ത്രി പിണറായി സന്ദര്‍ശിച്ച പ്രദേശങ്ങളും പേമാരിയില്‍ വെള്ളത്തിനടയിലായിട്ടുണ്ട്.  

നെതര്‍ലന്റ്‌സ് സന്ദര്‍ശനത്തിന് ശേഷം തിരികെയെത്തിയ മുഖ്യമന്ത്രി ഡച്ച് മാതൃകയില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന ‘റൂം ഫോര്‍ റിവര്‍’ ഡച്ച് പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു വ്യക്തമാക്കിയിരുന്നു.  കുട്ടനാടു പോലുള്ള പ്രദേശങ്ങള്‍ക്കു പദ്ധതി പ്രയോജനപ്പെടും. പ്രളയാനന്തര ആവശ്യകത വിലയിരുത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലുള്ള (പിഡിഎന്‍എ) തുടര്‍നടപടി ഉടന്‍ സ്വീകരിക്കും. റിപ്പോര്‍ട്ടിലെ ശുപാര്‍ശകളും ഇന്റഗ്രേറ്റഡ് വാട്ടര്‍ റിസോഴ്‌സസ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങളും നടപ്പാക്കുന്നതിനാണു യോഗം. റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഗുണവശങ്ങളും നെതര്‍ലന്‍ഡ്‌സിന്റെ ജലമാനേജ്‌മെന്റ് മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദേഹം പറഞ്ഞിരുന്നു.  

Tags: keralaflood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.