Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപ്രതീക്ഷിത കാറ്റും മഴയും: പിന്നില്‍ സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം, എറണാകുളം, ഇടുക്കി ജില്ലകളില്‍ നാശത്തിനിടയാക്കിയത് ഡൗണ്‍ ഡ്രാഫ്റ്റ്

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jul 19, 2021, 10:37 am IST
in Kerala

ഇടുക്കി: ചൊവ്വാഴ്ച പുലര്‍ച്ചെ വീശിയടിച്ച കൊടുങ്കാറ്റിനും ശക്തമായ മഴക്കും കാരണം സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസം. വലിയൊരു പ്രദേശമാകെ ശക്തമായ മഴയ്‌ക്കും കാറ്റിനും കാരണമാകുന്ന ഇടി മേഘ(കൂമ്പാര)ങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി രൂപപ്പെട്ട് ഒരേ ദിശയില്‍ സഞ്ചരിക്കുന്നതാണ് സ്‌ക്വാള്‍ ലൈന്‍ എന്നറിയപ്പെടുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആകാശത്തിലൂടെ നീങ്ങിയത് ഇത്തരത്തിലുണ്ടായ 200 കിലോ മീറ്റര്‍ വരെ നീളമുള്ള ഇടി മേഘങ്ങളുടെ കൂട്ടം.

മണ്‍സൂണ്‍ മഴയുടെ അവിഭാജ്യ ഘടകമായ പടിഞ്ഞാറന്‍ കാറ്റ് ശക്തമല്ലാതിരുന്നതാണ് സ്‌ക്വാള്‍ ലൈന്‍ പ്രതിഭാസത്തിനു  കാരണമെന്ന് തിരുവനന്തപുരം മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ടുമെന്റ് എല്‍എസിഡി ഹെഡും ഡയറക്ടര്‍ ഇന്‍ചാര്‍ജുമായ ശാസ്ത്രജ്ഞ ഡോ. വി.കെ. മിനി ജന്മഭൂമിയോട് പറഞ്ഞു. സാധാരണയായി കാലവര്‍ഷ സമയങ്ങളില്‍ ഈ പ്രതിഭാസം ഉണ്ടാകാറില്ല. കൊച്ചിയിലെ ഡോപ്ലര്‍ വെതര്‍ റഡാര്‍ സിസ്റ്റത്തില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ പ്രകാരം പുലര്‍ച്ചെ 2.30യോടെ കോഴിക്കോട് നിന്ന് വലിയൊരു മേഘക്കൂട്ടം(ക്ലൗഡ് മാസ്) തെക്കോട്ട് സഞ്ചരിച്ചതായി വ്യക്തമാണ്. തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ജില്ലകള്‍ കടന്ന് പത്തനംതിട്ട വരെ പിന്നീടത് നീണ്ടു.

ചിലയിടങ്ങളില്‍ ഈ മേഘക്കൂട്ടത്തിന് 67 കി.മീ. വരെ ഉയരം ഉണ്ടായിട്ടുണ്ടെന്നും ഡോ. വി.കെ. മിനി പറഞ്ഞു. ഇത്തരത്തില്‍ മേഘങ്ങള്‍ക്ക് ഉയരമുണ്ടാകാന്‍ കാരണം പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കാതിരുന്നതിനാലാണ്. അതിനൊപ്പം തന്നെ മേഘങ്ങള്‍ക്കുള്ളില്‍ ചിലയിടങ്ങളില്‍ താഴേക്കുള്ള കാറ്റും(ഡൗണ്‍ ഡ്രാഫ്റ്റ്) മുകളിലേക്കുള്ള കാറ്റും(അപ് ഡ്രാഫ്റ്റ്) ശക്തമായി മാറി. മേഘങ്ങളില്‍ ഈര്‍പ്പം കൂടി നിന്നതിനാല്‍ പ്രദേശമാകെ മഴയും ഇതിനൊപ്പമുണ്ടായി. ഡൗണ്‍ ഡ്രാഫ്റ്റ് മൂലമുണ്ടായ കാറ്റ് മഴക്കൊപ്പം എത്തിയതാണ് എറണാകുളം, ഇടുക്കി ജില്ലകളില്‍ വലിയ നാശത്തിനിടയാക്കിയത്. മേഘങ്ങളില്‍ ഈര്‍പ്പം കൂടുതലാണെങ്കില്‍ ഇടി ഉണ്ടാകാതെ തന്നെ വേഗത്തില്‍ ഘനീഭവിച്ചു മഴയായി പെയ്തിറങ്ങും.

സാധാരണയായി ഉണ്ടാകുന്ന ഇടി മേഘങ്ങള്‍ക്ക് 25 കിലോ മീറ്റര്‍ വരെ മാത്രമാണ് വ്യാപ്തിയുള്ളത്. ഇത് പ്രാദേശികമായി മാത്രം പെയ്‌തൊഴിയും. എന്നാല്‍ ഇത്തരം ഇടി മേഘങ്ങള്‍ കൂട്ടമായി എത്തിയതാണ് സ്‌ക്വാള്‍ ലൈനിന് കാരണമായത്.

ഒരേ ദിശയില്‍ തന്നെയാകും ഇത്തരം മഴമേഘങ്ങള്‍ സഞ്ചരിക്കുന്നത്. ഇവ കടന്ന് പോകുന്ന വഴിക്കെല്ലാം ഡൗണ്‍ഡ്രാഫ്റ്റ് മൂലം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും ഡോ. മിനി പറഞ്ഞു.ഇത്തരം സാഹചര്യങ്ങളെത്തുടര്‍ന്ന് ഡൗണ്‍ഡ്രാഫ്റ്റ് കൂടിയതാണ് ആ മേഘങ്ങള്‍ക്ക് താഴെയുള്ള സ്ഥലങ്ങളില്‍ ഹ്രസ്വ സമയത്തെ കൊടുങ്കാറ്റിന് കാരണമായത്

അതേ സമയം പെട്ടെന്ന് ഉണ്ടാകുന്ന ശക്തമായ കാറ്റുകളാണ് സ്‌ക്വാള്‍ എന്നറിയപ്പെടുന്നത്. ഇത്തരത്തിലുള്ളവക്ക് വിദേശ രാജ്യങ്ങളില്‍ ചുഴലിക്കാറ്റെന്ന് പോലും വിശേഷണമുണ്ട്. ഏതാനം സമയം മാത്രം നീണ്ട് നില്‍ക്കുന്ന ഇവ വലിയ നാശം വിതക്കാന്‍ ശേഷിയുള്ളതാണ്.      

Tags: Squal LineidukkiRain
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

Kerala

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

India

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

Kerala

പത്തനംതിട്ടയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പറന്നുപോയി

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

മദ്യം നൽകി നാ​ൽ​പ​ത്തി​യൊ​ന്നു​കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെയ്തു: 10 പേർ പിടിയിൽ

വ്യാജ ഒപ്പ് കേസ് : മമത ബാനർജിയുടെ കാളിഘട്ട് ഓഫീസിൽ പരിശോധന നടത്തി സിഐഡി സംഘം

വ്യാജ ആധാറും പാൻ കാർഡുമായി കേരളത്തിലേക്ക് നുഴഞ്ഞുകയറ്റം; ബംഗ്ലാദേശി യുവതി കാസര്‍കോട്‌ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍

മോദിയുടെ സംഭാവന ചരിത്രപരം

നരേന്ദ്ര മോദിയുടെ യുഗം

ദുരിതാശ്വാസ വസ്തുക്കൾ പൂഴ്‌ത്തിവെച്ച മുൻ തൃണമൂൽ കാബിനറ്റ് മന്ത്രി അറസ്റ്റിൽ ; കള്ളനെ പിടിച്ചേയെന്ന് നാട്ടുകരുടെ പരിഹാസം

2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ കയറ്റുമതി റെക്കോർഡ് ഡോളറിലെത്തിയതായി വാണിജ്യ മന്ത്രാലയം

സതീശന്‍ സര്‍ക്കാരിന്റെ വാഗ്ദാന വഞ്ചന

പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു

ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഇതരസംസ്ഥാനത്തൊഴിലാളികള്‍ വന്നിറങ്ങിയപ്പോള്‍ ഉണ്ടായ തിരക്ക്‌

ഭാരതീയരാണോ? ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്; ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.