Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; എല്‍ഡിഎഫിലും യുഡിഎഫിലും കടുത്ത ഭിന്നത; വി.ഡി. സതീശനെതിരെ മുസ്ലിം ലീഗ്; എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിനും എതിര്‍പ്പ്

ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വി.ഡി. സതീശന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇങ്ങനെ: 'യുഡിഎഫ് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാരിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്‌ക്കുകയാണ് ഉണ്ടായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 18, 2021, 12:25 pm IST
inKerala

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തെച്ചൊല്ലി എല്‍ഡിഎഫിലും യുഡിഎഫിലും കടുത്ത ഭിന്നത. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയാണ് യുഡിഎഫില്‍ വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ് സതീശനെതിരെ രംഗത്ത് വന്നതോടെ സതീശന്‍ പ്രസ്താവന തിരുത്തി.

ന്യൂനപക്ഷ സംരക്ഷണത്തെക്കുറിച്ച് വി.ഡി. സതീശന്‍  കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇങ്ങനെ: ‘യുഡിഎഫ് നിര്‍ദേശമനുസരിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. സര്‍ക്കാരിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ സര്‍വ്വകക്ഷി യോഗത്തില്‍ എന്തെങ്കിലും പറയാന്‍ ഉണ്ടായിരുന്നില്ല. യുഡിഎഫ് ഒറ്റക്കെട്ടായി എല്ലാ അഭിപ്രായങ്ങളും മുന്നോട്ടു വയ്‌ക്കുകയാണ് ഉണ്ടായത്. നിലവിലെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കാന്‍ പാടില്ല എന്ന പ്രധാനപ്പെട്ട നിര്‍ദേശമാണ് യുഡിഎഫ് സര്‍ക്കാരിനു മുന്നില്‍ വച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം. മറ്റു വിഭാഗങ്ങള്‍ക്കും സ്‌കോളര്‍ഷിപ്പ് വേണമെന്ന അഭിപ്രായം സര്‍ക്കാരിന് മുന്നില്‍ യുഡിഎഫ് വച്ചു. ഇതു രണ്ടും അംഗീകരിക്കപ്പെട്ടു. ഉത്തരവില്‍ പല ന്യൂനതകളുമുണ്ട്. ഈ ന്യൂനതകള്‍ പരിഹരിക്കപ്പെടണം. മുസ്ലിംലീഗ് ഉന്നയിച്ച ആവശ്യം യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും’ എന്നായിരുന്നു.

അതേസമയം, മുസ്ലിം വിഭാഗത്തിന് നഷ്ടം ഒന്നും ഉണ്ടായിട്ടില്ല എന്ന് വി.ഡി. സതീശന്‍ പറഞ്ഞതാണ് മുസ്ലിംലീഗിനെ ചൊടിപ്പിച്ചത്. കാര്യങ്ങള്‍ അറിയാതെയാണ് സതീശന്‍ പ്രതികരിക്കുന്നത് എന്നായിരുന്നു ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം. സര്‍ക്കാര്‍ ഉത്തരവിലൂടെ വലിയ നഷ്ടമാണ് മുസ്ലിം വിഭാഗത്തിന് ഉണ്ടായിട്ടുള്ളത്. ഇത് അംഗീകരിക്കാനാകില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. മുസ്ലിം സമുദായത്തിന് നഷ്ടമില്ലെന്ന സതീശന്റെ നിലപാട് അംഗീകരിക്കില്ലെന്ന് കെ.പി.എ. മജീദും പറഞ്ഞു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുഴിച്ചു മൂടിയുള്ളതാണ് പുതിയ തീരുമാനം. ലീഗ് നിലപാട് രേഖാമൂലം കൊടുത്തതാണെന്നും മജീദ് പറഞ്ഞു.

മുസ്ലിംലീഗ് കടുത്ത നിലപാട് വ്യക്തമാക്കിയതോടെ സതീശന്‍ വെട്ടിലായി. വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി നിലപാട് വിശദീകരിച്ചു. മുസ്ലിം ലീഗ് പറഞ്ഞ അഭിപ്രായം സര്‍ക്കാര്‍ പരിഗണിക്കണം എന്ന് തന്നെയാണ് താനും പറഞ്ഞതെന്ന് വി.ഡി. സതീശന്‍ ന്യായീകരിച്ചു. മുസ്ലിം സമുദായത്തിന് നഷ്ടമുണ്ടായി എന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന താനുമായി ആലോചിച്ച ശേഷമാണ് എടുത്തിട്ടുള്ളത്. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഫോണില്‍ വിളിച്ച് സംസാരിച്ചതായി വി.ഡി. സതീശന്‍ പറഞ്ഞു.

എല്‍ഡിഎഫിലെ ഘടകകക്ഷിയായ ഐഎന്‍എല്ലിന് വിഷയത്തില്‍ എതിര്‍പ്പുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് നേതാക്കള്‍ തയാറായിട്ടില്ല. ഐഎന്‍എല്‍ തങ്ങളുടെ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചതായാണ് വിവരം. വിഷയത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും രംഗത്തെത്തി. ഇത് സിപിഎമ്മിനുള്ളിലെ അമര്‍ഷം ഒരു പരിധിവരെ തടയാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയ താത്പര്യമാണ്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കേരളം നിരാകരിക്കുമെന്നും എ. വിജയരാഘവന്‍ പറഞ്ഞു. യുഡിഎഫിനും എല്‍ഡിഎഫിനും ഒരു പ്രശ്‌നമായി ഈ വിഷയം മാറുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

Tags: ന്യൂനപക്ഷംഎല്‍ഡിഎഫ്‌Muslim Leagueവി.ഡി. സതീശന്‍യുഡിഎഫ്ഐഎന്‍എല്‍ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

Kerala

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

Kerala

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.