Saturday, May 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭാ കയ്യാങ്കളിക്കേസ്:സഭയില്‍ തോക്കുചൂണ്ടിയാല്‍ അംഗത്തിന് എന്ത് പരിരക്ഷയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ഇടത് എംഎല്‍എമാര്‍ക്കെതിരെ സുപ്രീം കോടതി

നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് നല്‍കുകയെന്നതായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 12:34 pm IST
in India

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.  

ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ  അംഗത്തിന് എന്ത് പരിരക്ഷയാണ് നല്‍കുകയെന്നതായിരുന്നു  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം. കയ്യാങ്കളിയില്‍ നിയമസഭയിലെ അംഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ നടത്തിയ വാദത്തില്‍ പിടിച്ചുകയറിയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ ചോദ്യം. മറുപടിയില്ലാത്ത വിധം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ പരാമര്‍ശം. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

പൊതുജനതാല്‍പര്യാര്‍ത്ഥമായിരുന്നോ സഭയിലെ കയ്യാങ്കളി എന്ന് ചോദ്യവും കേസ് കേള്‍ക്കുന്ന ബെഞ്ചിലെ മറ്റൊരു അഭിഭാഷകനായ ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. ഇതും അന്ന് നിയമസഭയില്‍ അക്രമം നടത്തിയ ഇടത് എംഎല്‍എമാരെ പ്രതിരോധത്തിലാക്കുന്ന ചോദ്യമാണ്. 

എന്ത് ന്യായീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

അതേസമയം അഴിമതിക്കാരനായ ധനമന്ത്രി എന്ന പ്രസ്താവന സംസ്ഥാനസർക്കാരിന്റെ അഭിഭാഷകനായ രഞ്ജിത് കോടതിയിൽ തിരുത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനായിരുന്നു ഈ നീക്കം. വാദം തുടങ്ങുന്ന നാള്‍ കെ.എം. മാണിയെ അഴിമതിക്കാരന്‍ എന്ന് പരാമര്‍ശിക്കുന്ന വാദം സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദത്തില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പിന്നാലെയാണ് മാണിയെ രക്ഷിച്ചുകൊണ്ടുള്ള തിരുത്ത്. 

കേസില്‍ സുപ്രീംകോടതി വാദം തുടരുകയാണ്. സഭാസംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാനസര്‍ക്കാരിന്റെയും പ്രതികളായ ഇടത് എംഎല്‍എമാരുടെയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2015ല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണം തടയാനാണ് ആസൂത്രിതമായി ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ അതിക്രമം നടത്തിയത്. അന്ന് സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞും മൈക്ക് തറയിലെഞ്ഞ് പൊട്ടിച്ചും വലിയ അക്രമങ്ങളാണ് ഇടത് എംഎല്‍എമാര്‍ സഭയില്‍ നടത്തിയത്. ബാര്‍കോഴക്കേസില്‍ അഴിമതിയാരോപിതനായ കെ.എം.മാണിയ്‌ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു സഭയിലെ അതിക്രമത്തിലൂടെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് എംഎല്‍എമാര്‍. മന്ത്രി വി. ശിവന്‍കുട്ടി അടക്കുമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു.

Tags: ജസ്റ്റിസ് ചന്ദ്രചൂഡ്നിയമസഭാ കയ്യാങ്കളിനിയമസഭാ കയ്യാങ്കളിക്കേസ്ജസ്റ്റിസ് എം.ആര്‍. ഷാPinarayi Vijayanലോകാരോഗ്യ സംഘടനഎല്‍ഡിഎഫ്‌വി.ശിവന്‍കുട്ടിഡി.വൈ. ചന്ദ്രചൂഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇഡി ഉദ്യോഗസ്ഥരെ കൊല്ലാൻ നീക്കം; പതിനൊന്ന് പ്രതികളും റിമാൻഡിൽ, എല്ലാവരും സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ

Kerala

മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; സ്ഥിരീകരിച്ച് പിണറായി വിജയൻ, ഇഡിക്കെതിരെ പ്രവർത്തകർ നടത്തിയത് ശാന്തമായ പ്രതിഷേധം

Kerala

ഒടുവില്‍ കൂട്ടുകാരന്റെ മകന് പിന്തുണയുമായി പിണറായി; ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി

Kerala

ഇഡി റെയ്ഡില്‍ നോട്ടെണ്ണുന്ന മെഷീൻ ലഭിച്ചെന്ന വ്യാജവാര്‍ത്തയുമായി മീഡിയവണ്‍ വീണ്ടും…

പുതിയ വാര്‍ത്തകള്‍

മാസപ്പടിക്കേസ്; പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി, അന്വേഷണം ആവശ്യപ്പെട്ട് ഇഡിക്ക് കത്തയച്ച് ഷോൺ ജോർജ്

മെയ് 31 രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ ജന്മദിനം: കൗൺസിലർമാരുടെ ആഭിമുഖ്യത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തും

ദൽഹിയിൽ ഒമ്പത് ഭീകരർ അറസ്റ്റിൽ: ഐഎസ്‌ഐ-അധോലോക ശൃംഖല തകർത്ത് ദൽഹി പോലീസ്, പിടിയിലായത് ഭീകരാക്രമണം നടത്താനിരിക്കെ

തേങ്ങയും, ചിക്കനും, മട്ടനുമെല്ലാം വാങ്ങി പണം നൽകാതെ മുങ്ങി : ആഷിഖ് അബുവിന്റെ സിനിമാസംഘത്തിനെതിരെ നാട്ടുകാർ

നാളെ ഹരിയാനയിലെ പഞ്ച്കുലയിൽ അതിശക്തമായ ബോംബ് പരീക്ഷണം; പ്രദേശവാസികൾ വീടിനുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശം

വിജയന്റെ നവകേരളവും ദാസന്റെ പുതുയുഗവും : കേരള ജനത ഇന്നും വറുതിയിൽ

കേരളത്തിന് പുതിയ അതിവേഗറെയിൽ വരുമ്പോൾ…

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

“പണത്തിനോ പബ്ലിസിറ്റിക്കോ വേണ്ടിയല്ല’ – ചെയ്തത് തെറ്റ്, ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ വിവാദത്തിൽ ക്ഷമാപണവുമായി ഹൻസിക കൃഷ്ണ

തൃണമൂൽ എംഎൽഎമാരുടെ നിർണായക യോഗം നാളെ, മമതയ്‌ക്ക് തിരിച്ചടിയായി പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.