Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഭാ കയ്യാങ്കളിക്കേസ്:സഭയില്‍ തോക്കുചൂണ്ടിയാല്‍ അംഗത്തിന് എന്ത് പരിരക്ഷയെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ഇടത് എംഎല്‍എമാര്‍ക്കെതിരെ സുപ്രീം കോടതി

നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ അംഗത്തിന് എന്ത് പരിരക്ഷയാണ് നല്‍കുകയെന്നതായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 12:34 pm IST
in India

ന്യൂഡൽഹി: നിയമസഭ കയ്യാങ്കളിക്കേസിൽ വീണ്ടും സംസ്ഥാന സർക്കാരിന്റെ വാദമുഖങ്ങളെ പ്രതിക്കൂട്ടിലാക്കുന്ന ചോദ്യമുയര്‍ത്തി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്.  

ഏതെങ്കിലും ഒരംഗം സഭയില്‍ തോക്ക് ചൂണ്ടിയാല്‍ ആ  അംഗത്തിന് എന്ത് പരിരക്ഷയാണ് നല്‍കുകയെന്നതായിരുന്നു  ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ചോദ്യം. കയ്യാങ്കളിയില്‍ നിയമസഭയിലെ അംഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ പരിരക്ഷയുണ്ടെന്ന് നേരത്തെ സംസ്ഥാനസര്‍ക്കാരിന്റെ അഭിഭാഷകന്‍ നടത്തിയ വാദത്തില്‍ പിടിച്ചുകയറിയായിരുന്നു ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ഈ ചോദ്യം. മറുപടിയില്ലാത്ത വിധം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന രീതിയിലായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ പരാമര്‍ശം. കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങൾ നടക്കാറുണ്ട്. എന്നുകരുതി കോടതിയിലെ സാമഗ്രികൾ നശിപ്പിക്കുമോയെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.

പൊതുജനതാല്‍പര്യാര്‍ത്ഥമായിരുന്നോ സഭയിലെ കയ്യാങ്കളി എന്ന് ചോദ്യവും കേസ് കേള്‍ക്കുന്ന ബെഞ്ചിലെ മറ്റൊരു അഭിഭാഷകനായ ജസ്റ്റിസ് എം.ആര്‍. ഷാ ചോദിച്ചു. ഇതും അന്ന് നിയമസഭയില്‍ അക്രമം നടത്തിയ ഇടത് എംഎല്‍എമാരെ പ്രതിരോധത്തിലാക്കുന്ന ചോദ്യമാണ്. 

എന്ത് ന്യായീകരണത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. ജനാധിപത്യത്തിൻറെ ശ്രീകോവിലാണ് നിയമനിർമ്മാണ സഭകൾ. സഭയിൽ അഭിപ്രായ പ്രകടനത്തിന് സ്വാതന്ത്ര്യമുണ്ടെന്ന കാര്യത്തിൽ തർക്കമില്ല. എം എൽ എമാർ തന്നെ സാമഗ്രികൾ നശിപ്പിക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ എന്ത് പൊതുതാത്പര്യമാണെന്നും കോടതി സർക്കാരിനോട് ചോദിച്ചു.

അതേസമയം അഴിമതിക്കാരനായ ധനമന്ത്രി എന്ന പ്രസ്താവന സംസ്ഥാനസർക്കാരിന്റെ അഭിഭാഷകനായ രഞ്ജിത് കോടതിയിൽ തിരുത്തി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ തൃപ്തിപ്പെടുത്താനായിരുന്നു ഈ നീക്കം. വാദം തുടങ്ങുന്ന നാള്‍ കെ.എം. മാണിയെ അഴിമതിക്കാരന്‍ എന്ന് പരാമര്‍ശിക്കുന്ന വാദം സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്റെ വാദത്തില്‍ ഉണ്ടായിരുന്നുവെന്ന വിമര്‍ശനം ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പിന്നാലെയാണ് മാണിയെ രക്ഷിച്ചുകൊണ്ടുള്ള തിരുത്ത്. 

കേസില്‍ സുപ്രീംകോടതി വാദം തുടരുകയാണ്. സഭാസംഘര്‍ഷത്തിലെ കേസ് പിന്‍വലിക്കുന്നത് തള്ളിയ ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാനസര്‍ക്കാരിന്റെയും പ്രതികളായ ഇടത് എംഎല്‍എമാരുടെയും അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. 2015ല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റവതരണം തടയാനാണ് ആസൂത്രിതമായി ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ അതിക്രമം നടത്തിയത്. അന്ന് സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞും മൈക്ക് തറയിലെഞ്ഞ് പൊട്ടിച്ചും വലിയ അക്രമങ്ങളാണ് ഇടത് എംഎല്‍എമാര്‍ സഭയില്‍ നടത്തിയത്. ബാര്‍കോഴക്കേസില്‍ അഴിമതിയാരോപിതനായ കെ.എം.മാണിയ്‌ക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയായിരുന്നു സഭയിലെ അതിക്രമത്തിലൂടെ അന്ന് പ്രതിപക്ഷത്തായിരുന്ന ഇടത് എംഎല്‍എമാര്‍. മന്ത്രി വി. ശിവന്‍കുട്ടി അടക്കുമുള്ള പ്രതികള്‍ വിചാരണ നേരിടണമെന്ന് കോടതി നേരത്തെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു.

Tags: ജസ്റ്റിസ് എം.ആര്‍. ഷാPinarayi Vijayanലോകാരോഗ്യ സംഘടനഎല്‍ഡിഎഫ്‌വി.ശിവന്‍കുട്ടിഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്നിയമസഭാ കയ്യാങ്കളിനിയമസഭാ കയ്യാങ്കളിക്കേസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത് തെലങ്കാനയിലെ അഴിമതിയിലൂടെ സമ്പാദിക്കുന്ന പണം: കവിത

Kerala

ഡിയർ ശ്രീ രേവന്ത് റെഡ്ഡി; അസഭ്യ പ്രയോഗത്തിൽ മലക്കം മറിഞ്ഞ് പിണറായി വിജയൻ, നേട്ടങ്ങൾ വിവരിച്ച് കത്ത്

Kerala

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

പുതിയ വാര്‍ത്തകള്‍

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.