Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ ബന്ധം സമ്മതിച്ച് സിപിഎം; മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയുടെ സഹോദരനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് പി.എം. മധുസൂദനന്‍. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം കള്ളക്കടത്തുകൂട്ടവുമായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കാലങ്ങളായി ആരോപണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2021, 09:58 am IST
in Kerala

കണ്ണൂര്‍: സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ ഇടപാടില്‍ പാര്‍ട്ടിയുടെ ബന്ധം സമ്മതിച്ച് സിപിഎം. ഇടപാടുകളില്‍ ബന്ധമുള്ള, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിയുടെ സഹോദരനായ, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ നീക്കി. സ്വര്‍ണക്കടത്ത് വിവാദത്തിലായ കൂത്തുപറമ്പ് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കൂത്തുപറമ്പ് വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. മധുസൂദനനെയാണ് ഒഴിവാക്കിയത്. ഏരിയാകമ്മിറ്റി അംഗമായ പ്രമുഖ നേതാവ് എം. സുകുമാരനേയും ഒഴിവാക്കി.

മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരനാണ് പി.എം. മധുസൂദനന്‍. സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘാംഗങ്ങളായ അര്‍ജുന്‍ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരടക്കം കള്ളക്കടത്തുകൂട്ടവുമായി സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കാലങ്ങളായി ആരോപണമുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ചാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ നടപടി. ഇതോടെ കാലങ്ങളായി വിഭാഗീയത നിലനില്‍ക്കുന്ന കൂത്തുപറമ്പ് മേഖലയിലെ സിപിഎമ്മിന്റെ നടപടിയെ ചൊല്ലി ഭിന്നത രൂക്ഷമായി. അന്വേഷണ വിധേയമായാണ് സ്ഥാനങ്ങളില്‍ നിന്ന് നീക്കിയത്. മനോജിന്റെ മറ്റൊരു സഹോദരനെതിരേ ക്വട്ടേഷന്‍ സംഘവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ആരോപണം ഉയര്‍ന്നിരുന്നു.

പുതിയ ലോക്കല്‍ സെക്രട്ടറിയെ നിയമിച്ചിട്ടുണ്ടെങ്കിലും അഭിപ്രായ ഭിന്നത കാരണം പാര്‍ട്ടി ഔദ്യോഗികമായി കീഴ്ഘടകങ്ങളില്‍ ഇതൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ സംഘവുമായി ബന്ധപ്പെട്ട് ചില സിപിഎം കൂത്തുപറമ്പ് വെസ്റ്റ്-ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ക്കും ഏരിയാകമ്മിറ്റിയംഗങ്ങള്‍ക്കും ബന്ധമുണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അഞ്ചുമാസം മുന്‍പ് ഡിവൈഎഫ്‌ഐ സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ നടത്തിയ കാല്‍ നട പ്രചരണജാഥയ്‌ക്കു പഴയ നിരത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ ഫ്യൂസ് ഊരിയതുമായി ബന്ധപ്പെട്ട വിവാദവും നടപടിക്ക് കാരണമായിട്ടുണ്ടെന്നറിയുന്നു.  

ഡിവൈഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ. റഹീം ഉള്‍പ്പെടെ പങ്കെടുത്ത ജാഥയോടായിരുന്നു പാര്‍ട്ടി കേന്ദ്രത്തില്‍ത്തന്നെ പ്രതിഷേധം. കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാസെക്രട്ടറി എം.വി. ജയരാജന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. പി.എം. മനോജിന്റെ മറ്റൊരു സഹോദരനാണ് സംഭവത്തിന് പിന്നിലെന്നായിരുന്ന് ആരോപണം.  

ആകാശ് തില്ലങ്കേരിയുടെ ബോസായി അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ കുറെക്കാലമായി സ്വര്‍ണം പൊട്ടിക്കലും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങളും. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തു സംഘത്തില്‍ നിന്നും സ്വര്‍ണം പൊട്ടിക്കുന്നതിനായി വിപുലമായ ഒരു സംഘം തന്നെ പഴയനിരത്ത് സഖാവിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതായി ആരോപണമുയര്‍ന്നിരുന്നു. കുഴല്‍പ്പണ- സ്വര്‍ണം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി മധ്യസ്ഥങ്ങളാണ് കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫിസായ പി. ബാലന്‍ സ്മാരക മന്ദിരത്തില്‍ നടന്നതെന്നും ജില്ലയിലെ ഒരു യുവ എംഎല്‍എയുള്‍പ്പെടെ ഇതില്‍ പങ്കെടുത്തിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. അര്‍ജുന്‍ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ള, ടിപി വധക്കേസിലെ പ്രതി കൊടി സുനിയെയും കൂട്ടരേയും നിയന്ത്രിക്കുന്ന പഴയനിരത്തിലെ പ്രമുഖനാണെന്ന ആരോപണം പാര്‍ട്ടിയില്‍ത്തന്നെ ചിലര്‍ ഉയര്‍ത്തിയിരുന്നു. ഇതേക്കുറിച്ച് സിപിഎം ജില്ലാ നേതൃത്വം നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

Tags: cpmPinarayi Vijayangoldപിഎം മനോജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

Kerala

തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അതിരൂക്ഷ വിമര്‍ശനം,പ്രതിപക്ഷ നേതാവിനെ പി ബി യോഗ ശേഷം തീരുമാനിക്കും

Kerala

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

Kerala

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.