Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളം മഹാനിഘണ്ടു മേധാവിയ്‌ക്കുള്ള യോഗ്യത തിരുത്തി വിജ്ഞാപനം; സംസ്കൃതഗവേഷണബിരുദമായാലും മതിയെന്ന്; പൂര്‍ണ്ണിമമോഹനെ ഘെരാവോ ചെയ്തു

മലയാളം മഹാനിഘണ്ടുവിന് (ലെക്‌സിക്കന്‍) എഡിറ്റര്‍ക്ക് യോഗ്യത സംസ്‌കൃത ഗവേഷണബിരുദമായാലും മതിയെന്ന രീതിയില്‍ യോഗ്യതാ തിരുത്തി കേരള സര്‍വ്വകലാശാല. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം പക്ഷെ സര്‍വ്വകലാശാല ഓര്‍ഡിനന്‍സിന് എതിരാണെന്ന് ആരോപണമുയരുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 04:54 pm IST
in Kerala

തിരുവനന്തപുരം: മലയാളം മഹാനിഘണ്ടുവിന് (ലെക്‌സിക്കന്‍) എഡിറ്റര്‍ക്ക് യോഗ്യത സംസ്‌കൃത ഗവേഷണബിരുദമായാലും മതിയെന്ന രീതിയില്‍ യോഗ്യതാ തിരുത്തി കേരള സര്‍വ്വകലാശാല. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം പക്ഷെ സര്‍വ്വകലാശാല ഓര്‍ഡിനന്‍സിന് എതിരാണെന്ന് ആരോപണമുയരുന്നുണ്ട്.  

അതിനിടെ വിദ്യാര്‍ത്ഥികള്‍ പൂര്‍ണ്ണിമ മോഹനെ തിങ്കളാഴ്ച ഘെരാവോ ചെയ്തു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. യോഗ്യതയില്ലാത്ത ഇവരെ മലയാളം മഹാനിഘണ്ടു(ലെക്‌സിക്കന്‍) മേധാവിയായി നിയമിച്ച ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഘെരാവോ.  

മലയാളം മഹാനിഘണ്ടു(ലെക്‌സിക്കന്‍) മേധാവിയായി മുഖ്യമന്ത്രിയുടെ ഓഫീസിലെ  ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ആര്‍. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെ കേരള സര്‍വ്വകലാശാല നിയമിച്ചിരുന്നു.  എന്നാല്‍ കാലടി സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃതം അധ്യാപികയായ പൂര്‍ണ്ണിമ മോഹനെ  ചട്ടങ്ങള്‍ ലംഘിച്ചാണ് ജോലി നല്‍കിയിരിക്കുന്നതെന്ന് ആരോപിച്ച്  സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മലയാള മഹാനിഘണ്ടു തയ്യാറാക്കാന്‍ സംസ്കൃത അധ്യാപിക എത്തിയതിനെതിരെയാണ് പരാതി.  

മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ യോഗ്യത. എന്നാല്‍ ഈ യോഗ്യതയാണ് കേരള സര്‍വ്വകലാശാല ഒരു വിജ്ഞാപനത്തിലൂടെ തിരുത്തിയിരിക്കുന്നത്. സംസ്കൃതത്തിലെ ഗവേഷണ ബിരുദമായാലും മതിയെന്ന നിലപാടാണ് ഇപ്പോള്‍ കേരള സര്‍വ്വകലാശാല എടുത്തിരിക്കുന്നത്.  ഈ പദവിയില്‍ ഇരുന്നിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍ നിന്നും നീക്കം ചെയ്തതിന് ശേഷമാണ് വിവാദ നിയമനം ഉണ്ടായിരിക്കുന്നത്.

ഇതിന് മുമ്പ് മലയാളം ലെക്‌സിക്കന്‍ എഡിറ്റര്‍മാരായി ഇരുന്നിട്ടുള്ളത് മലയാളം പണ്ഡിതന്മാരായ ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ.ആര്‍.ഇ. ബാലകൃഷ്ണന്‍, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നീ വിശാരദന്മാരാണ്. മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് എങ്ങിനെയാണ് മുതിര്‍ന്ന മലയാളം പ്രൊഫസറെ ഒഴിവാക്കിയ ശേഷം ആ പദവിയില്‍ നിയമനം നല്‍കിയതെന്നാണ് സേവ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാറും സെക്രട്ടറി എം.ഷാജര്‍ഖാനും ചോദിക്കുന്നത്.

ബന്ധുനിയമനത്തിന് ഒരു നിയമവും തടസ്സമല്ലെന്നും സര്‍വ്വകലാശാലാ നിയമങ്ങളോ ചട്ടങ്ങളോ വഴക്കങ്ങളോ പ്രശ്നമല്ലെന്നും മുഖ്യ യോഗ്യത സര്‍ക്കാര്‍ ബന്ധുത്വം മാത്രമാണെന്നും സാഹിത-രാഷ്‌ട്രീയ നിരീക്ഷനും വിമര്‍ശകനുമായ ഡോ.ആസാദ് കുറ്റപ്പെടുത്തുന്നു. “മലയാളം ലെക്സിക്കന്‍ മേധാവിയായി ഒരു സംസ്കൃതാധ്യാപികയെ നിയമിക്കാന്‍ അധികാരികള്‍ക്ക് ധൈര്യം കിട്ടിയിരിക്കുന്നു. മലയാളത്തിന്റെ ശബ്ദ കോശത്തെ, പദസഞ്ചയത്തെ ആഴത്തിലറിയുന്ന ഒരാളാവണം മലയാളം ലെക്സിക്കന്‍ മേധാവിയാവേണ്ടത് എന്ന് സാമാന്യബോധമുള്ള ആര്‍ക്കുമറിയാം. അതു സംബന്ധിച്ച നിയമങ്ങള്‍ അത് അനുശാസിക്കുന്നുണ്ട്. കീഴ് വഴക്കവും അതാണ്. എന്നാല്‍, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടിയായ ആര്‍. മോഹനന്റെ ഭാര്യയ്‌ക്ക് താല്‍പ്പര്യമുണര്‍ന്നാല്‍ ചട്ടങ്ങളും വഴക്കങ്ങളും വഴി മാറും! പിന്‍വാതില്‍ നിയമനങ്ങള്‍ അലങ്കാരമാക്കിയ ഒരു സര്‍ക്കാറിന് അല്‍പ്പംപോലും ലജ്ജ തോന്നുകയില്ല,” ആസാദ് പറഞ്ഞു.  

“മലയാളം ലെക്സിക്കന്‍ മേധാവിയുടെ ചുമതല സംസ്കൃത അദ്ധ്യാപികയെ  ഏല്‍പ്പിക്കാന്‍ മാത്രം ദാരിദ്ര്യം മലയാളത്തിനു വന്നിരിക്കുമോ? അഥവാ ഏതു തസ്തികയിലും സര്‍ക്കാര്‍ ബന്ധുക്കള്‍ക്ക് യോഗ്യത നോക്കാതെ നിയമനം നല്‍കാമെന്ന് ചട്ടങ്ങള്‍ തിരുത്തിക്കാണുമോ ആവോ! ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയമന അഴിമതികളുടെ വലിയ നിരയാണ് സമീപ കാലത്ത് വെളിച്ചത്തു വന്നത്. 1997ല്‍ സംസ്കൃത സര്‍വ്വകലാശാലയില്‍ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ നിയമന അഴിമതി മുതല്‍ ലെക്സിക്കന്‍ നിയമന അഴിമതിവരെ പുറത്തുവന്ന ഞെട്ടിക്കുന്ന അനേകം അഴിമതികളെ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിസംഗമായി അഴിമതി ആരോപണങ്ങളെ മറവിയിലേക്കു തള്ളിവിടാമെന്ന് അവര്‍ മോഹിക്കുന്നു!”- ആസാദ് അഭിപ്രായപ്പെട്ടു. 

Tags: ഐഎസ്StudentsUniversityappointmentMalayalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

Miniscreen

മലയാളം ഹിപ്-ഹോപ്പിന്റെ പുതിയ യുഗത്തിന് തുടക്കമിട്ട് ZEE5 ഇന്റെ ‘ഇൻഡി കേരള അണ്ടർഗ്രൗണ്ട്

പുതിയ വാര്‍ത്തകള്‍

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.