Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധികാര ദുരുപയോഗവും പ്രതികാര രാഷ്‌ട്രീയവും

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഇതിനായി പോലീസിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 12, 2021, 05:00 am IST
inEditorial

സ്വര്‍ണ കള്ളക്കടത്തു കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും, കേന്ദ്രമന്ത്രി വി. മുരളീധരനും, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കുമെതിരെ മൊഴി നല്‍കാന്‍ കേസിലെ പ്രതികളില്‍ ഒരാളായ പി.എസ്. സരിത്തിനെ ചില പോലീസ് ഉദ്യോഗസ്ഥര്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ടിരിക്കുകയാണ്. പ്രത്യേക സിറ്റിങ് നടത്തി സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയ കോടതി ഇയാള്‍ക്ക് സംരക്ഷണം നല്‍കണമെന്നും, ജയിലില്‍ ശാരീരികമോ മാനസികമോ ആയ പീഡനമുണ്ടാകരുതെന്നും അധികൃതരോട് നിര്‍ദ്ദേശിച്ചിരിക്കുന്നു. പ്രതികളുടെ ജീവന്‍ അപകടത്തിലാവാനുള്ള സാധ്യത മുന്‍നിര്‍ത്തി അവരെ കര്‍ണാടകയിലെ ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. കൊഫെപോസ നിയമപ്രകാരം പ്രതികളായവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനായതിനാല്‍ അനേ്വഷണ ഏജന്‍സികളുടെ ഈ ആവശ്യം കോടതിക്ക് അംഗീകരിക്കേണ്ടിവരും. പൂജപ്പുര ജയില്‍ സൂപ്രണ്ട് അടക്കം മൂന്നു പോലീസ് ഉദ്യോഗസ്ഥരാണ് ബിജെപി നേതാക്കള്‍ക്കെതിരെ മൊഴി നല്‍കാന്‍ സരിത്തിനെ പീഡിപ്പിക്കുന്നതെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം.

പോലീസിനെ ഉപയോഗിച്ചുള്ള നഗ്‌നമായ അധികാര ദുര്‍വിനിയോഗവും രാഷ്‌ട്രീയ പ്രതികാരവുമാണ് ഇടതുമുന്നണി സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇപ്പോള്‍ വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ സ്വര്‍ണ കള്ളക്കടത്ത് കേസില്‍ വിവിധ കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം അട്ടിമറിക്കാന്‍ ക്രൈംബ്രാഞ്ചിനെ രംഗത്തിറക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്തത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുന്നതിനു മുന്‍പേ തെളിവുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. സ്വര്‍ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ട ചില വിദേശപൗരന്മാരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം ഈയിടെ അനുമതി നല്‍കിയിരുന്നു. കള്ളക്കടത്തിലെ മുഖ്യകണ്ണികളാണെന്ന് കരുതപ്പെടുന്ന ഇവരില്‍ ചിലരുമായി സ്വന്തം ഓഫീസിലും ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ചോദ്യംചെയ്യുന്ന മുറയ്‌ക്ക് ഇതുവരെ സംശയത്തിന്റെ നിഴലിലായിരുന്ന മുഖ്യമന്ത്രി കേസില്‍ പ്രതിയാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വിദേശകാര്യ സഹമന്ത്രിക്കെതിരെയും മറ്റും മൊഴി സംഘടിപ്പിക്കാനുള്ള തന്ത്രം മെനയുന്നത്. ഇങ്ങനെയൊരു മൊഴി ലഭിച്ചാല്‍ സര്‍ക്കാരിന്റെ താല്‍പര്യപ്രകാരം പ്രഖ്യാപിച്ചിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ബിജെപി നേതാക്കളെ വിളിച്ചുവരുത്തി പാര്‍ട്ടിയെയും കേന്ദ്രസര്‍ക്കാരിനെയും സമ്മര്‍ദ്ദത്തിലാക്കാമെന്നാണ് പിണറായി സര്‍ക്കാര്‍ കരുതുന്നത്.

സ്വര്‍ണ കള്ളക്കത്ത് കേസായാലും, ഇതുമായി ബന്ധമുള്ള ഡോളര്‍ കടത്തായാലും, ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസായാലും പോലീസിനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഓരോ ദിവസം ചെല്ലുന്തോറും കൂടുതല്‍ വ്യക്തമായി വരികയാണ്. ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി ഇതിനായി പോലീസിനെ സമര്‍ത്ഥമായി ഉപയോഗിക്കുന്നു. വിജിലന്‍സിലും ജയില്‍വകുപ്പിലുമുള്ളവരെ സ്വന്തം ചട്ടുകങ്ങളാക്കുന്നു.അധികാരത്തുടര്‍ച്ച ലഭിച്ചതിന്റെ പേരില്‍ ജനകീയ പരിവേഷം എടുത്തണിയുന്നുണ്ടെങ്കിലും മാഫിയാ ഭരണത്തിനാണ് പിണറായി നേതൃത്വം നല്‍കുന്നത്. സ്വേച്ഛാധിപതിയായ ഈ ഭരണാധികാരിക്ക് ചേരുന്നതും ഇതായിരിക്കാം. പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ പോലീസ് സിപിഎമ്മിന് വിടുപണി ചെയ്യുന്ന കാഴ്ച ജനങ്ങള്‍ കാണുന്നുണ്ട്. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെട്ട വാളയാര്‍ പീഡനക്കേസായാലും, ഇപ്പോള്‍ വണ്ടിപ്പെരിയാറില്‍ ഒരു പിഞ്ചുബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസായാലും വേട്ടക്കാര്‍ക്കുവേണ്ടിയാണ് സിപിഎം നിലകൊള്ളുന്നത്. പോലീസ് ഇതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. വളരെ അസാധാരണവും ദൗര്‍ഭാഗ്യകരവുമായ സ്ഥിതിവിശേഷമാണിത്. നിയമവാഴ്ച നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags: cpmPinarayi Vijayanഅഴിമതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.