Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു മുഖ്യമന്ത്രിയും ധൈര്യപ്പെടാത്ത ജനസംഖ്യാനിയന്ത്രണത്തിനൊരുങ്ങി യോഗി; ജനനനിരക്ക് 2.1 ശതമാനത്തില്‍ കൂടരുത്; 2030ഓടെ യുപി ജനനനിരക്ക് 1.9 ശതമാനമാക്കും

ജനനനിരക്ക് 2.1 ശതമാനത്തില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്ന പുതിയ ജനസംഖ്യാനയം ഞായറാഴ്ച പുറത്തിറക്കി യോഗി ആദിത്യനാഥ്. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചാണ് പുതിയ ജനസംഖ്യാനയം 2021-2030 എന്ന പേരില്‍ നയം പുറത്തിറക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 03:30 pm IST
inIndia

ലക്‌നൗ: ജനനനിരക്ക് 2.1 ശതമാനത്തില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്ന പുതിയ ജനസംഖ്യാനയം ഞായറാഴ്ച പുറത്തിറക്കി യോഗി ആദിത്യനാഥ്. ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ചാണ് പുതിയ ജനസംഖ്യാനയം 2021-2030 എന്ന പേരില്‍ നയം പുറത്തിറക്കിയത്.

പുതിയ നയമനുസരിച്ച് 2026ഓളെ ആയിരം പേരില്‍ 2.1 എന്നതായിരിക്കണം ജനന നിരക്ക്. ഇത് 2030ഓടെ ആയിരത്തിന് 1.9 എന്ന നിലയിലാക്കും. ഇപ്പോള്‍ സംസ്ഥാനത്തിന്റെ ജനനനിരക്ക് 2.7 ശതമാനമെന്ന നിലയിലാണ്.

ജനസംഖ്യ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രണ്ട് കുട്ടികള്‍ക്കിടയില്‍ സമയത്തിന്റെ നല്ല വിടവ് ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ജനസംഖ്യാവര്‍ധനവ് സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് വിഘാതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാവര്‍ധനവും ദാരിദ്ര്യവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശ് സംസ്ഥാന നിയമ കമ്മിഷന്‍ നിര്‍ദിഷ്ട ജനസംഖ്യ നിയന്ത്രണ ബില്ലിന്റെ ആദ്യ കരട് വെള്ളിയാഴ്ച പുറത്തിറക്കിയിരുന്നു. രണ്ടു കുട്ടികളില്‍ കൂടുതലുള്ളവരെ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്കാനും നയം പിന്തുടരുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട നിയമത്തിന്റെ കരടുപ്രകാരം രണ്ടു കുട്ടികളെന്ന നയം പാലിച്ചില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതിനും വിലക്കുണ്ടാകുമെന്ന് യുപി സംസ്ഥാന നിയമ കമ്മിഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തല്‍ ഇന്ത്യ ടുഡേയോട് പ്രതികരിച്ചു.  

റേഷന്‍കാര്‍ഡ് യൂണിറ്റുകളുടെ എണ്ണം നാലായും പരിമിതപ്പെടുത്തുന്നു. സര്‍വീസിലുടനീളം രണ്ട് അധിക ശമ്പളവര്‍ധന, വീടോ സ്ഥലമോ വാങ്ങുമ്പോള്‍ സബ്‌സിഡി, വെള്ളം, വൈദ്യുതി പൊലുള്ളവയുടെ ചാര്‍ജുകളില്‍ കിഴിവ്, ദേശീയ പെന്‍ഷന്‍ പദ്ധതിക്കു കീഴിലുള്ള എംപ്ലോയിമെന്‍റ് പ്രൊവിഡന്‍റ് ഫണ്ടില്‍ മൂന്ന് ശതമാനം വര്‍ധന തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികളെന്ന നയം പിന്തുടരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതയുണ്ടാകും. ഒരു കുട്ടിമാത്രമുള്ളവര്‍ക്ക് അധികമായി നാല് ശമ്പളവര്‍ധന, 20 വയസുവരെ സൗജന്യ ആരോഗ്യപരിരക്ഷ, വിദ്യാഭ്യാസം എന്നിവയും കിട്ടും.  

രണ്ടു കുട്ടികള്‍ മതിയെന്ന് തീരുമാനിക്കുന്ന സര്‍ക്കാര്‍ സര്‍വീസിന് പുറത്തുള്ളവര്‍ക്ക് ജല, വൈദ്യുതി ബില്ലുകള്‍, വീടിന്റെ നികുതി, ഭവനവായ്‌പ എന്നിവയില്‍ കിഴിവ് നല്‍കാനും ബില്ലില്‍ നിര്‍ദേശിക്കുന്നു. യുപി നിയമ കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കരട് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മിത്തല്‍ പറഞ്ഞു. കരട് ബില്‍ മെച്ചപ്പെടുത്താന്‍ പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ജൂലൈ 19 വരെ നിര്‍ദേശങ്ങള്‍ അറിയിക്കാം.  

2021-30 വര്‍ഷത്തേക്കുള്ള പുതിയ ജനസംഖ്യ നയം പ്രഖ്യാപിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിന് മുന്നോടിയായാണ്   കരട് ബില്‍ പ്രസിദ്ധീകരിച്ചിരുന്നത്.  

Tags: yogiയോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്uppolicyജനസംഖ്യജനസംഖ്യനിയന്ത്രണംജനനനിയന്ത്രണംജനനനിരക്ക്ജനസംഖ്യാനയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആംബുലൻസിൽ MDMA കടത്ത്: സൂത്രധാരൻ റിയാസിനെ നോയിഡയിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്തു, താമസം 150 കാവൽക്കാരുള്ള ആഡംബര ഫ്‌ളാറ്റ് സമുച്ചയത്തിൽ

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

India

സ്വാതന്ത്ര്യദിനത്തിൽ ഹിന്ദു പെൺകുട്ടികളെ നിർബന്ധിച്ച് ബുർഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു ; സ്കൂൾ പൂട്ടി സീൽ ചെയ്ത് യുപി സർക്കാർ

News

അന്ന് മോദിയായിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഭാരതവിഭജനം സംഭവിക്കില്ലായലിരുന്നു: യോഗി

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.