Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജ്യോതിബസുവിന്റെ 107-ാം പിറന്നാള്‍ ആഘോഷിക്കാന്‍ സിപിഎമ്മിന്റെ ഒരു എംഎല്‍എ പോലുമില്ലാതെ ബംഗാള്‍ നിയമസഭ; ബിജെപിയും തൃണമൂലും ആഘോഷത്തില്‍ പങ്കെടുത്തു

സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2021, 12:50 pm IST
in India

കൊല്‍ക്കൊത്ത: സിപിഎം സ്ഥാപകരിലൊരാളും 24 വര്‍ഷത്തോളം ബംഗാള്‍ മുഖ്യമന്ത്രിയും ആയിരുന്ന ജ്യോതിബസുവിന്റെ 107-ാം ജന്മദിനം ആഘോഷവേളയില്‍ പക്ഷെ ബംഗാള്‍ നിയമസഭയില്‍ ഒരു സിപിഎം എംഎല്‍എ പോലുമില്ല. ജൂലായ് എട്ടിന് പകരം ബംഗാള്‍ നിയമസഭയില്‍ നടന്ന പിറന്നാളാഘോഷച്ചടങ്ങില്‍ തൃണമൂല്‍, ബിജെപി, സംയുക്ത മോര്‍ച്ച അംഗങ്ങള്‍ പങ്കെടുത്തു.  

34 വര്‍ഷം ബംഗാള്‍ ഭരിച്ച സിപിഎമ്മിനെ പ്രതിനിധീകരിച്ച് ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തിന് സഭയില്‍ ഒരു എംഎല്‍എപോലുമില്ലാത്തത് കഷ്ടമാണെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര പറഞ്ഞു. “എല്ലാ നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കലാണ് നമ്മുടെ സംസ്‌കാരം. അതുകൊണ്ട് തന്നെയാണ് ജ്യോതിബസുവിനും പ്രമാണമര്‍പ്പിക്കുന്നത്. ആളുകള്‍ക്ക് ഇടത്-കോണ്‍ഗ്രസ്- ഐഎസ്എഫ് സഖ്യത്തില്‍ വിശ്വാസമില്ല. അതുകൊണ്ടാണ് അവര്‍ ഇടതുപക്ഷത്തിന് വോട്ട് നല്‍കാതിരുന്നത്,” ബിജെപി നേതാവ് മനോജ് ടിഗ്ഗ പറഞ്ഞു.

1914 ജൂലായ് എട്ടിനാണ് ബംഗാളിലെ കായസ്ത കുടുംബത്തില്‍ ഒരു ഡോക്ടറുടെ മകനായാണ് ജ്യോതിബസു ജനിച്ചത്. ലണ്ടനില്‍ യുണിവേഴ്‌സിറ്റി കോളെജില്‍ നിയമബിരുദം പഠിച്ച ജ്യോതിബസു പക്ഷെ കമ്മ്യൂണിസത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയായിരുന്നു. 1964ല്‍ സിപിഎം രൂപീകരിക്കപ്പെടുമ്പോള്‍ അതിലെ സ്ഥാപകാംഗങ്ങളില്‍ ഒരാളായിരുന്നു ജ്യോതിബസു.

1977 ലാണ് ആദ്യമായി ജ്യോതിബസു ബംഗാളില്‍ സിപിഎം മുഖ്യമന്ത്രിയായി ചുമതലയേറ്റത്. പിന്നീട് 2000 വരെ തുടര്‍ച്ചയായി അദ്ദേഹം ബംഗാളില്‍ മുഖ്യമന്ത്രിയായി. ഇന്നിപ്പോള്‍ ജ്യോതിബസു അവസാനം മുഖ്യമന്ത്രിയായിരുന്ന 2000ന് ശേഷം 21 വര്‍ഷം കൂടി കഴിഞ്ഞപ്പോള്‍ ബംഗാളില്‍ സിപിഎമ്മിന് ഒരംഗം പോലുമില്ലാത്ത സ്ഥിതിവന്നിരിക്കുന്നു. അന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരുടെ അഭിമാനമായിരുന്നു ബംഗാള്‍. കവലപ്രസംഗങ്ങളില്‍ സിപിഎം നേതാക്കളുടെ പ്രസംഗത്തില്‍ കൂടെക്കൂടെ മുഴങ്ങിക്കേള്‍ക്കാറുള്ള പ്രയോഗമുണ്ട്: “അങ്ങ് ബംഗാളിലേക്ക് നോക്കൂ…”. പക്ഷെ ഇന്നത്തെ സിപിഎമ്മുകാര്‍ ഇനി ബംഗാളിനെ ഓര്‍ത്ത് കുളിരുകോരില്ല. കാരണം ബംഗാളില്‍ അഭിമാനിക്കാന്‍ അവര്‍ക്ക് ഒന്നുമില്ലാതായിരിക്കുന്നു.  

ആകെ 290 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയിലേക്ക് 2021 മാര്‍ച്ച്-ഏപില്‍ മാസത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ സഖ്യം 213 സീറ്റുകള്‍ നേടി. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 211 സീറ്റുകളാണ് തൃണമൂല്‍ സഖ്യം നേടിയതെങ്കില്‍ ഇക്കുറി രണ്ട് സീറ്റ് അധികം നേടി. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യമാകട്ടെ ഇക്കുറി 77 സീറ്റുകള്‍ നേടി. 2016ല്‍ വെറും മൂന്ന് സീറ്റുകളേ എന്‍ഡിഎയ്‌ക്കുണ്ടായിരുന്നുള്ളൂ.

എന്നാല്‍ സിപിഎം ആകട്ടെ 137 സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റില്‍ പോലും വിജയച്ചില്ല. സിപിഎം ഇങ്ങിനെ സംപൂജ്യരായി മാറുമെന്ന് ജ്യോതിബസു ഒരിയ്‌ക്കല്‍ പോലും സ്വപ്‌നം കണ്ടിട്ടുണ്ടാവില്ല. 10 സീറ്റുകളില്‍ മത്സരിച്ച സിപി ഐയും അവിടെ എല്ലാം സീറ്റുകളിലും തോറ്റു. ആര്‍എസ്പിയ്‌ക്ക് 11 സീറ്റില്‍ മത്സരിച്ച് ഒരു സീറ്റും നേടാനായില്ല. എന്തായാലും ജ്യോതിബസുവിന്റെ 107ാം ജന്മദിനത്തില്‍ ഇടതുപക്ഷപാര്‍ട്ടികളുടെ സമ്പൂര്‍ണ്ണതോല്‍വി ഒരു വിധിവൈപരീത്യമാകാം. അതല്ലെങ്കില്‍ ചരിത്രം നല്‍കുന്ന ചൂണ്ടുപലകയാണോ 2021ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് വിധി?

Tags: ബംഗാള്‍cpimസിപിഎം ബംഗാള്‍ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021ബംഗാള്‍ നിയമസഭജ്യോതിബസു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

Kerala

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

Kerala

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

Kerala

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

പുതിയ വാര്‍ത്തകള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

ജന്മഭൂമി – ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ നാളെ; ഗവര്‍ണര്‍ പങ്കെടുക്കും

മറുനാട്ടിലും സത്യസന്ധതയുടെ പ്രതീകമായി മലയാളി; വീണുകിട്ടിയ മൂന്ന് ലക്ഷം ഉടമയ്‌ക്ക് തിരിച്ചുനല്‍കി പോസ്റ്റുമാന്‍

ന്യൂദല്‍ഹി ത്യാഗരാജ സ്റ്റേഡിയത്തില്‍ നടന്ന ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ രജതജയന്തി ആഘോഷം
'കൃഷ്ണാര്‍പ്പണം' ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി ഉദ്ഘാടനം
ചെയ്യുന്നു. സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, എന്‍. വേണുഗോപാല്‍, കേന്ദ്രമന്ത്രിമാരായ ശ്രീപദ് നായിക്, ജോര്‍ജ്
കുര്യന്‍, സ്വാമി നിജാമൃതാനന്ദപുരി, പി.കെ. സുരേഷ് എന്നിവര്‍ സമീപം

ബാലഗോകുലം നിര്‍വ്വഹിക്കുന്നത് മഹത്തായ ദൗത്യം: ഉപരാഷ്‌ട്രപതി

വാല്‍പ്പാറ വാഹനാപകടം; പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍

മരിച്ച അധ്യാപിക ആശ യാത്രക്കിടിയില്‍ പാടുന്ന സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യം

പൂക്കള്‍.. നീയും കാണുന്നുണ്ടോ.. വിങ്ങലായി ആശയുടെ പാട്ട്

ദുഃഖം താങ്ങാനാവാതെ........ വാല്‍പ്പാറ ദുരന്തത്തില്‍ മരണമടഞ്ഞവരെ അവസാനമായി കാണാനെത്തിയ നാട്ടുകാര്‍

യാത്രയുടെ സന്തോഷ സൂചകമായി പങ്കുവച്ചത് ട്രാവലറിന്റെ ചിത്രം

തളര്‍ന്നുപോയി... വാല്‍പ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ദുഃഖം
താങ്ങാനാവാതെ തളര്‍ന്നുപോയവര്‍

ഉമ്മയുടെ വിയോഗമറിയാതെ ജീവിതത്തിലേക്ക് മസ്നീന്‍

പൊതുദര്‍ശനത്തിന് ശേഷം ആശ ടീച്ചറുടെ മൃതദേഹം കൊളത്തൂരിലെ വീട്ടില്‍ എത്തിച്ചപ്പോള്‍

ആശ ടീച്ചര്‍ ഇനിയില്ല; വേദനയോടെ കൊളത്തൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.