ന്യൂദല്‍ഹി: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ എല്‍. മുരുകന് കേന്ദ്രമന്ത്രിസഭയിലേക്ക്. പുതിയ നിയമനത്തിലൂടെ തമിഴക രാഷ്ട്രീയത്തിലെ ജാതി സമവാക്യങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ മാറ്റിയെഴുതപ്പെടുന്നത്.
ദേശീയ പട്ടിക ജാതി കമ്മീഷന് വൈസ് ചെയര്‍മാനായിരുന്നപ്പോഴാണ് പാര്‍ട്ടിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എല്‍ മുരുകനെ ബിജെപി നിയോഗിക്കുന്നത്. 2011ല്‍ നാമക്കല്‍ ജില്ലയിലെ രാശിപുരം മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. 44 വയസുകാരനായ മുരുകന് അഭിഭാഷകവൃദ്ധിയില് 15 വര്‍ഷത്തിലേറെ പരിചയസമ്പത്തുണ്ട് എസ്.പി.കൃപാനിധിക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനാകുന്ന ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെയാളായിരുന്നു മുരുകന്.
1977 ല്‍ കരൂരില്‍ ജനിച്ച മുരുകന് എബിവിപിയിലൂടെയാണു രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. നിയമത്തില്‍ പിഎച്ച്ഡിയുള്ള മുരുകന് 15 വര്‍ഷം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. ഇതിനിടെ, ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സലുമായി.
ദലിത് വിഭാഗത്തിനിടയില്‍ പാര്‍ട്ടിക്കു കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കാന്‍ മുരുകന് കഴിഞ്ഞിരുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റമാണ് മുരുകന്റെ നേതൃത്വത്തില്‍ ബിജെപി തമിഴനാട്ടില്‍ നടത്തിയത്. പൂജ്യത്തില്‍ നിന്നും നാലു സീറ്റുകള്‍ നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. വോട്ടിങ്ങ് ശതമാനം ക്രമാതീതമായി ഉയര്‍ത്തുകയും കോയമ്പത്തൂരില്‍ നടന് കമല്‍ഹാസനെ ബിജെപി തോല്‍പ്പിക്കുകയും ചെയ്തത് വലിയ വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. തമിഴ്നാട്ടില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളില്‍ ദലിത് വിഭാഗത്തില്‍ നിന്നുള്ളയാള്‍ തലപ്പത്തുള്ളതു ബിജെപിക്കു മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: