Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാൾ കലാപത്തില്‍ തൃണമൂല്‍ ഗുണ്ടകള്‍ ലൈംഗീകപീഡനം നടത്തിയതായി ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രാഥമിക റിപ്പോർട്ട്

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്‌ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം നടന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടില്‍ സൂചന. ജൂണ്‍ 30നാണ് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2021, 10:59 pm IST
inIndia

കൊൽക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ രാഷ്‌ട്രീയ അക്രമങ്ങളിൽ ലൈംഗീക പീഡനം  നടന്നതായി ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമര്‍പ്പിച്ച ഇടക്കാല റിപ്പോർട്ടില്‍ സൂചന. ജൂണ്‍ 30നാണ് ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ഇടക്കാല റിപ്പോര്‍ട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.  

തൃണമൂല്‍ ആരെയും ആക്രമിച്ചിട്ടില്ലെന്നും കൂട്ടബലാത്സംഗം നടന്നതായുള്ള ആരോപണം വ്യാജമാണെന്നും ഉള്ള  മമത സർക്കാരിന്റെ വാദം തള്ളുന്നതാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഇതേക്കുറിച്ച് കൂടുതല്‍ വിപുലമായി അന്വേഷിക്കണമെന്ന ദേശീയ മനുഷ്യാവകാശ ക്മ്മീഷന്റെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ സംഘത്തിന് സംഘര്‍ഷസ്ഥലങ്ങളില്‍ പോയി ആളുകളെ കാണാന്‍ എല്ലാ സൗകര്യവും ചെയ്ത് കൊടുക്കാനും കല്‍ക്കട്ട ഹൈക്കോടതി തൃണമൂല്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

നിരവധി പേർ സംഘർഷത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പലരെയും ലൈംഗീക പീഡനത്തിന് ഇരയാക്കുകയും മാരകമായി മുറിവേൽപിക്കുകയും ചെയ്തു. പ്രായപൂർത്തിയെത്താത്ത പെൺകുട്ടികൾ പോലും ഈ ക്രൂരതയ്‌ക്ക് ഇരയായി. ഒട്ടേറെ പേരുടെ സ്വത്തുക്കൾക്കും വസ്തുവകകൾക്കും നേരെയും അക്രമം നടന്നു. പലർക്കും അക്രമം ഭയന്ന് വീടുപേക്ഷിച്ച് അയൽസംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ഇങ്ങനെ പോയവർക്ക് തിരിച്ചുവരാനുളള സാഹചര്യം ഇതുവരെ സംസ്ഥാന സർക്കാർ ഒരുക്കിയിട്ടില്ലെന്നും റിപ്പോർട്ടിൽ എടുത്തു പറയുന്നു.

നാടുവിട്ട് പോയവർക്ക് തിരിച്ചെത്താനോ അവരുടെ ജോലി തുടരാനോ ഉളള സാഹചര്യം സർക്കാർ ഒരുക്കിയിട്ടില്ല. ഇവരുടെ വിശ്വാസം ആർജ്ജിക്കാനും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമത്തിന് ഇരയായവരുടെ പരാതി സ്വീകരിക്കാനോ കേസെടുക്കാനോ പോലീസ് തയ്യാറായിട്ടില്ല. പകരം അവരെ കേസിൽ കുടുക്കാനാണ് പലയിടത്തും ശ്രമം നടന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.അക്രമത്തിന് ഇരയായവരുടെ ഉൾപ്പെടെ മൊഴികൾ  സഹിതമാണ് ഇടക്കാല റിപ്പോർട്ട് മനുഷ്യാവകാശ  കമ്മീഷൻ തയ്യാറാക്കിയിരിക്കുന്നത്.

ഗുരുതരമായ അക്രമങ്ങളിൽ പോലും  കോടതി നിർദ്ദേശം വന്നതിന് ശേഷമാണ് കേസെടുക്കാൻ പോലും പോലീസ് തയ്യാറായതെന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. മിക്ക കേസുകളിലും പ്രതികൾക്ക് ജാമ്യം വരെ ലഭിച്ചു.  

സംസ്ഥാനത്തുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട സ്‌പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടുകളും വിവിധ പോലീസ് കൺട്രോൾ റൂമുകളുടെ റിപ്പോർട്ടുകളും സീൽ ചെയ്ത കവറിൽ സൂക്ഷിക്കാൻ ബംഗാൾ ചീഫ് സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. ഉത്തരവുകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രത്യാഘാതമുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. വോട്ടെണ്ണൽ നടന്ന മെയ് രണ്ടിന് ശേഷമുളള എല്ലാ റിപ്പോർട്ടുകളും സീൽ ചെയ്ത കവറിൽ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം.

ജസ്റ്റീസ് രാജേഷ് ബിന്ദാൽ അദ്ധ്യക്ഷനായ പ്രത്യേക അഞ്ചംഗ ബെഞ്ചാണ് ബംഗാൾ കലാപവുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നത്.ജസ്റ്റിസുമാരായ രാജേഷ് ബിന്ദാള്‍, ഐപി മുഖര്‍ജി, ഹരീഷ് ടാണ്ടന്‍, സൗമന്‍ സെന്‍, സുബ്രതാ താലുക്ദര്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വാദം കേട്ടത്. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ സംഘത്തിന് സംരക്ഷണം നല്‍കുന്നതില്‍ പരാജയപ്പെട്ട സൗത്ത് കൊല്‍ക്കൊത്ത ഡപ്യൂട്ട് കമ്മീഷണര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന തെരഞ്ഞെടുപ്പാനന്തര അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് സ്ത്രീകള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും നിരവധി പേര്‍ തൃണമൂല്‍ ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനത്തിനിരയാവുകയും ചെയ്തു. ഒട്ടേറെപ്പേര്‍ സ്വദേശം വീട്ട് അസമിലേക്ക് ജീവന്‍രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടേണ്ടി വന്നു. ഈ അക്രമസംഭവത്തെക്കുറിച്ച് സിബിഐയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലും കേസ് ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്. 

Tags: എന്‍എച്ച്ആര്‍സിദേശീയ മനുഷ്യാവകാശകമ്മീഷന്‍bjpviolenceതൃണമൂല്‍ കോണ്‍ഗ്രസ്മമതാ ബാനര്‍ജിWest Bengal violenceതൃണമൂല്‍ ഗുണ്ടായിസംബംഗാള്‍ അക്രമംതെരഞ്ഞെടുപ്പാനന്തര അക്രമം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

കല്യാണ സദ്യ നല്‍കാഞ്ഞ സംഭവം ഞെട്ടിപ്പിക്കുന്നത്, ബുക്ക് ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേറ്ററേഴ്സ് അസോ.

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

സംസ്ഥാനത്തെ തീരങ്ങളില്‍ വീണ്ടും കള്ളക്കടല്‍ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും മുഴുവന്‍ സമയ ചീഫ് ജസ്റ്റിസുമാരായി

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ഷാഹില്‍ അറസ്റ്റില്‍

മുഖ്യ ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഭൂട്ടാനിൽ : ഇരു രാജ്യങ്ങളും തമ്മിലുള്ള തിരഞ്ഞെടുപ്പ് സഹകരണം മുഖ്യ അജണ്ടയാകും

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

മാതാവാകാനുള്ള ഇണയുടെ ആഗ്രഹം മാനിക്കപ്പെടണം: വിധവയ്‌ക്ക് ഭ്രൂണം വിട്ടുകൊടുത്ത് ഹൈക്കോടതി

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.