Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടമാളൂര്‍ കമ്പനിക്കടവിന്റെ രാജകീയപ്രൗഢി ഓര്‍മ്മ മാത്രം, തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2021, 02:29 pm IST
in Kottayam
കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കമ്പനിക്കടവില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും വളര്‍ന്നു നില്‍ക്കുന്നു

കോട്ടയം: ജലഗതാഗതം ഏറെ പ്രചാരത്തിലിരുന്ന കാലം കുടമാളൂര്‍ കമ്പനിക്കടവ് രാജകീയപ്രൗഢിയോടെ വിലസിയിരുന്നു.  പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടനാട്ടില്‍ നിന്നും ആലപ്പുഴയില്‍ നിന്നുപോലും വലിയ കെട്ടുവള്ളങ്ങളില്‍ ചരക്കുകള്‍ എത്തിയിരുന്നതും മലഞ്ചരക്കുകളും സുഗന്ധദ്രവ്യങ്ങളും കയറ്റിപ്പോയിരുന്നതും ഈ കമ്പനിക്കടവില്‍ നിന്നായിരുന്നു.  

അതോടൊപ്പം പ്രദേശത്തെ കച്ചവട സ്ഥാപനങ്ങളും ചായക്കടകളും രോഗികളെ പരിശോധിച്ച് മരുന്നു നല്കിയിരുന്ന ഡിസ്‌പെന്‍സറിയും മാത്രമല്ല നെല്ലുകുത്തു മില്ലും കാളകള്‍ വലിക്കുന്ന എണ്ണയാട്ടുന്ന ചക്കും ചെറുവള്ളത്തില്‍ എത്തിക്കുന്ന മത്സൃ വിപണനവും എല്ലാം ഇവിടെ ഉണ്ടായിരുന്നു.  

അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ പ്രദേശം ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍, ഒരു ചെറിയ ടൗണ്‍ഷിപ്പ് തന്നെയായിരുന്നു. ഇടതടവില്ലാതെ ജനപ്രവാഹം ഉണ്ടായിരുന്ന ഇവിടെ ധാരാളം പേര്‍ക്ക് തൊഴില്‍ അവസരങ്ങളും ലഭിച്ചിരുന്നു.  

കുടമാളൂര്‍ ചെമ്പകശ്ശേരി രാജകൊട്ടാരത്തിനു സമീപത്തുകൂടി ഒഴുകുന്ന മീനച്ചിലാറ്റിലൂടെ സഞ്ചരിച്ച് ചെറുതോട്ടിലൂടെയാണ് കമ്പനിക്കടവില്‍ വലിയ കെട്ടുവള്ളങ്ങള്‍ എത്തിയിരുന്നത്. നിരവധി റോഡുകള്‍ ഉണ്ടാകുകയും വാഹന ഗതാഗത സൗകര്യം വര്‍ദ്ധിക്കുകയും ചെയ്തതോടെ കമ്പനിക്കടവിന്റെ പ്രാധാന്യവും ക്രമേണ കുറഞ്ഞു വന്നു. പിന്നീട് വലിയ കെട്ടുവള്ളങ്ങള്‍ ചരക്കുകളുമായി തോട്ടിലൂടെ കടന്നു വരാതായി.

ജനങ്ങള്‍ എത്താതായതോടെ ഇവിടെ പ്രവര്‍ത്തിച്ചിരുന്ന കച്ചവട സ്ഥാപനങ്ങള്‍ക്കും പൂട്ടുവീണു. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ കോട്ടയത്തുനിന്നും മെഡിക്കല്‍ കോളേജിലേയ്‌ക്കുള്ള ബൈപ്പാസ് റോഡും വന്നു. ഇതോടെ കമ്പനിക്കടവിന്റെ എല്ലാ പ്രൗഢിയും അവസാനിച്ചു.  

 ഇന്ന് തോടിന് ആഴം കുറഞ്ഞു. വെള്ളമില്ലാത്ത തോട്ടില്‍ പുല്ലും വള്ളിപ്പടര്‍പ്പുകളും മാത്രം. തോടിന്റെ വശങ്ങള്‍ കയ്യേറി മതില്‍കെട്ടി.  സമീപത്തുണ്ടായിരുന്ന കൃഷി നിലം മണ്ണിട്ടുയര്‍ത്തി പെട്രോള്‍ പമ്പ് പ്രവര്‍ത്തിക്കുന്നു. കടവിന്റെ പഴയകാല ഓര്‍മ്മകള്‍ വിളിച്ചറിയിക്കുന്ന ഏതാനും കല്‍പ്പടവുകള്‍ മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.  

കാലം വരുത്തിയ മാറ്റമോ വികസനത്തിന്റെ പുതിയ മുഖമോ എന്തായാലും, ഇവിടെ ചരിത്രം ഉറങ്ങുകയാണ്.

ടി.കെ. രാധാകൃഷ്ണന്‍

Tags: kottayamkudamaloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കുടുംബവഴക്ക്; ഭർത്താവ് ആസിഡൊഴിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

Kerala

കെ.ആര്‍ നാരായണൻ സ്മാരക ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച കുട്ടികളെ തടഞ്ഞ എസ്എഫ്ഐക്കാർക്കെതിരെ കേസെടുക്കണം: എൻ. ഹരി

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

Business

​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്

പുതിയ വാര്‍ത്തകള്‍

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.