Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്പാടി ഭവനിലെ ആനക്കാര്യം: കവടിയാര്‍ കൊട്ടാരം ലയം മുതല്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വരെയുള്ള പാ്പ്പാന്മാരുടെ പെരുമ

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jun 22, 2021, 03:13 pm IST
in Kerala

തിരുവനന്തപുരം/വിളപ്പില്‍: വിളപ്പില്‍ശാല അമ്പാടി ഭവനിലെ ആണുങ്ങള്‍ തലമുറകളായി ഉയരങ്ങളില്‍ ഇരിക്കുന്നവരാണ്. കാരണം ആന പാപ്പാന്മാരുടെ കുടുംബമാണിത്. കവടിയാര്‍ കൊട്ടാരം ലയത്തില്‍ തുടങ്ങി, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആനകള്‍ക്കുവരെ ഇപ്പോഴും പാപ്പാന്മാര്‍ ഈ കുടുംബത്തില്‍ നിന്നുള്ളവരാണ്.

രാജകുടുംബം നൂറ്റാണ്ടു മുമ്പ് ലയത്തിലെ ആനകളില്‍ അഞ്ചെണ്ണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സൗജന്യമായി നല്‍കി. സുദര്‍ശന എന്ന ആനയെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. ലയത്തില്‍ ശേഷിച്ച പത്തിലധികം ആനകളെ പലര്‍ക്കായി കൈമാറ്റം ചെയ്തു. കുട്ടിക്കാലം മുതല്‍ കൊട്ടാരം ലയത്തില്‍ ജോലി ചെയ്തിരുന്ന അമ്പാടി ഭവനില്‍ കേശവപിള്ളയെ മഹാരാജാവ് പദ്മനാഭസ്വാമി ക്ഷേത്രത്തിന് നല്‍കിയ സുദര്‍ശനയുടെ ഒന്നാം പാപ്പാനാക്കി. കേശവപിള്ളയുടെ മകന്‍ വാസുദേവന്‍ പിള്ള(84)യും കുട്ടിക്കാലം മുതല്‍ ആനകളുടെ തോഴനായി കൊട്ടാരം ലയത്തില്‍ കൂടിയിരുന്നു. വാസുദേവന്‍ പിള്ള സുദര്‍ശനയുടെ രണ്ടാം പാപ്പാനായി. 45 വര്‍ഷം മുമ്പ് സുദര്‍ശന ചരിഞ്ഞു.

1976ല്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് വീണ്ടും 20 വയസ്സുള്ള ദര്‍ശിനി എന്ന ആനയെ വാങ്ങി ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തി. അമ്പാടിയിലെ കേശവന്‍ നായര്‍ ദര്‍ശിനിയുടെ ആദ്യത്തെ പാപ്പാനായി. കേശവന്‍ നായരുടെ മരണശേഷം വാസുദേവന്‍ നായരായി ദര്‍ശിനിയുടെ ഒന്നാം പാപ്പാന്‍. 2000ല്‍ വിരമിച്ച വാസുദേവന്‍ നായര്‍ ഇപ്പോള്‍ വിശ്രമജീവിതത്തിലാണ്. വാസുദേവന്‍ നായര്‍ വിരമിച്ചതോടെ മകന്‍ വി. ഗോപാലകൃഷ്ണന്‍ നായരായി ദര്‍ശിനിയുടെ തോഴന്‍. അച്ഛനൊപ്പം രണ്ടാം പാപ്പാനായും പിന്നീട് ഒന്നാം പാപ്പാനായും കഴിഞ്ഞ മാസം 29 ന് ദര്‍ശിനി ചരിയുന്നതുവരെ 30 വര്‍ഷം ഗോപാലകൃഷ്ണന്‍ ഒന്നാം പാപ്പാനായിരുന്നു.

2014ല്‍ ലക്ഷദീപത്തിന് ഒരു ഭക്തന്‍ നടയ്‌ക്കിരുത്തിയ സുദര്‍ശനയാണ് (ആദ്യം ചരിഞ്ഞ ആനയുടെ ഓര്‍മ്മയ്‌ക്കാണ് ക്ഷേത്ര അധികൃതര്‍ സുദര്‍ശന എന്ന പേരിട്ടത്) ഇപ്പോള്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള ഏക ആന. 28 കൊല്ലം ദര്‍ശിനിയുടെ രണ്ടാം പാപ്പാനായിരുന്ന വാസുദേവന്‍ പിള്ളയുടെ മകളുടെ ഭര്‍ത്താവ് അമ്പാടി ഭവനില്‍ സുരേഷാണ് ഇപ്പോള്‍ സുദര്‍ശനയുടെ ഒന്നാം പാപ്പാന്‍. ദര്‍ശിനി ചരിഞ്ഞതോടെ ഗോപാലകൃഷ്ണനും സുരേഷും ഒരുമിച്ചാണ് സുദര്‍ശനയെ ഇപ്പോള്‍ പരിചരിക്കുന്നത്.

ഇവരില്‍ തീരുന്നില്ല അമ്പാടി ഭവനിലെ ആനക്കാര്യം. കേശവപിള്ളയുടെ നാലാം തലമുറയില്‍പെട്ട സുരേഷിന്റെ മക്കളായ സ്വകാര്യബാങ്ക് ജീവനക്കാരന്‍ നിതീഷും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി സുധീഷും ആനച്ചട്ടം പഠിച്ചവരാണ്. പാപ്പാന്‍ ജോലി ഇരുവരും ജീവനോപാധിയായി സ്വീകരിച്ചിട്ടില്ലെന്ന് മാത്രം. ആനകളോടുള്ള ഇഷ്ടത്തില്‍ കുട്ടിക്കാലം മുതല്‍ തോട്ടിയും വടിയും കൊണ്ട് ആനയെ നിയന്ത്രിച്ചും ആനപ്പുറത്തേറിയും പരിചയമുള്ളവര്‍ തന്നെ അമ്പാടിയിലെ ഈ ഇളമുറക്കാരും.

Tags: തിരുവനന്തപുരംaa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

എന്താണ് സ്പിരിച്വാലിറ്റി? നടി സംയുക്ത വര്‍മമ പറയുന്നത് കേള്‍ക്കൂ

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.