Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായി സുധാകരന്‍ പോര്; കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം; പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 20, 2021, 10:21 am IST
in Kerala

തിരുവനന്തപുരം: കലാലയ കാലത്തെ രാഷ്‌ട്രീയ കുടിപ്പകകളെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും തമ്മില്‍ നടത്തുന്ന വാക്‌പോര് പ്രത്യേക ലക്ഷ്യങ്ങളോടെ. മരംമുറിയടക്കമുള്ള കോടികളുടെ അഴിമതിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കുകയാണ് ഒരു ലക്ഷ്യം. രാഷ്‌ട്രീയ നേട്ടമുണ്ടാക്കാന്‍ കേരളത്തെ കലാപഭൂമിയാക്കുകയാണ് കോണ്‍ഗ്രസ്-സിപിഎം പാര്‍ട്ടികളുടെ മറ്റൊരു ലക്ഷ്യം. ഇതിലൂടെ താനാണ് വലിയവനെന്ന് വരുത്തുകയാണ് രണ്ടു കൂട്ടരുടെയും  പദ്ധതി.

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്. ഇത് രാഷ്‌ട്രീയ സംഘര്‍ഷത്തിലും സംഘട്ടനത്തിലും കലാശിച്ചാല്‍ അത്ഭുതമില്ല.

കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളുടെയും കൊലപാതകങ്ങളുടെയും സംസ്‌കാരം വളര്‍ത്തിയത് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരുമാണ്. നൂറുകണക്കിന് പേരുടെ മരണത്തിനും അക്രമത്തിനും ഇത് വഴിവച്ചിട്ടുണ്ട്. ഇന്നും ജീവച്ഛവമായി കഴിയുന്നവരും കുടുംബങ്ങളും നിരവധിയാണ്. പകയുടെയും വിദ്വേഷത്തിന്റെയും രാഷ്‌ട്രീയം മുറുകെ പിടിക്കുന്ന പിണറായി വിജയനും കെ. സുധാകരനും അത് ഉപേക്ഷിക്കാന്‍ ഇന്നും തയ്യാറായിട്ടില്ലെന്നാണ് ഏറ്റവും ഒടുവിലത്തെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.

കെപിസിസി പ്രസിഡന്റായി നിയമിതനായ സുധാകരനെ മഹത്വവത്കരിക്കാന്‍ ‘കോണ്‍ഗ്രസ്’ വാരികയ്‌ക്ക് നല്‍കിയ അഭിമുഖത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനാവശ്യവും അനവസരത്തിലുള്ളതുമായിരുന്നു. അതിനെതിരെ സുധാകരന്‍ നടത്തിയ പ്രതികരണവും അതിരുവിട്ടതു തന്നെ.

കേരളം മഹാമാരിയുടെ അതിതീവ്രമായ ഭീഷണി നേരിടുകയാണ്. അതിനെ ഒത്തൊരുമിച്ച് നേരിടേണ്ട സമയമാണിത്. അതോടൊപ്പം കോടിക്കണക്കിന് രൂപയുടെ വനവിഭവം കൊള്ളയടിച്ച സംഭവവും സജീവമാണ്. ഇത് മറച്ചുവയ്‌ക്കാനുള്ള പിണറായി സര്‍ക്കാറിന്റെ ശ്രമം സ്വാഭാവികമാണ്. അതിന് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസ്സും കരുവാകുന്നു എന്നു വേണം കരുതാന്‍. കള്ളനും പോലീസും ഒരുമിക്കുന്ന കാഴ്ചയാണ് കേരളത്തിലെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തില്‍ പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയില്‍ സംഘട്ടനങ്ങളും കൊലപാതകങ്ങളും അരങ്ങേറിയതായാണ് അനുഭവം.

പിണറായിയെ താന്‍ അടിച്ചു നിലത്തിട്ടുവെന്നാണ് സുധാകരന്റെ വാദം. സുധാകരനെ തല്ലി അര്‍ദ്ധനഗ്നനാക്കി കോളേജിലൊക്കെ നെട്ടോട്ടമോടിച്ചുവെന്ന് പിണറായിയും പറയുന്നു. സുധാകരന്‍ തന്റെ കുട്ടികളെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടുവെന്നാണ് പിണറായിയുടെ മറ്റൊരാരോപണം. അറുപതുകളില്‍ നടന്ന കാര്യങ്ങളെച്ചൊല്ലി അരനൂറ്റാണ്ടിനുശേഷം പൊതുവേദികളില്‍ ഏറ്റുമുട്ടുകയെന്ന നാണക്കേടിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ തന്നെ, ഇതിനു പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം.

Tags: Pinarayi VijayanJihadi TerrorismMuttil Forest Looting Caseകെ. സുധാകരന്‍സ്വര്‍ക്കടത്തുകേസ്പാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

Kerala

എവിടെയെങ്കിലുമൊക്കെ കമ്മ്യൂണിസ്റ്റ് ഭരണം ഉണ്ടായിരുന്നു; അതും പൂര്‍ണമായും നിലച്ചു

Kerala

മൂന്ന് ‘മൂന്നുകള്‍’; മൂന്നും രാഷ്‌ട്രീയ പാഠങ്ങള്‍

Kerala

കപ്പല്‍ മുക്കിയ ക്യാപ്റ്റന്‍

Kerala

അവസാന തരി കനലും അണഞ്ഞു; ദേശീയ രാഷ്‌ട്രീയത്തില്‍ സിപിഎം അപ്രസക്തമാകുന്നു

പുതിയ വാര്‍ത്തകള്‍

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.