Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ക്ഷേത്ര പ്രദക്ഷിണവും വാസ്തു ശാസ്ത്രവും

ക്ഷേത്രം എന്നത് തന്ത്ര ശാസ്ത്രത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഉപാസനാ പദ്ധതിയാണ്. യോഗമാര്‍ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രിയ തന്നെയാണിത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 16, 2021, 05:00 am IST
inSamskriti

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

ക്ഷേത്രം എന്നത് തന്ത്ര ശാസ്ത്രത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഉപാസനാ പദ്ധതിയാണ്.  യോഗമാര്‍ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രിയ തന്നെയാണിത്. തന്ത്ര ശാസ്ത്ര പ്രകാരമുള്ള സാധനമാര്‍ഗങ്ങളും രഹസ്യങ്ങളും അറിയാത്ത അല്ലെങ്കില്‍ അപ്രകാരം അറിഞ്ഞനുഷ്ഠിക്കുന്നത് ദുഷ്‌കരമായ സാധാരണ ജനങ്ങള്‍ക്ക് പോലും ഈശ്വരീയ ശക്തിയെ സ്വജീവനത്തില്‍ ആവിഷ്‌കരിച്ചു ഐഹികാമുഷ്മിക കാര്യ സാധ്യത്തിനുപയുക്തമാക്കുന്ന പദ്ധതിയാണ് ക്ഷേത്രനിര്‍മാണം എന്നത് കൊണ്ട് സാധ്യമാക്കുന്നത്.  

മനുഷ്യദേഹമെന്ന ബ്രഹ്മാണ്ഡ പ്രതീകത്തെയും സ്ഥൂല സൂക്ഷ്മ ശരീരങ്ങളെയും  നിര്‍മാണത്തില്‍ ആവിഷ്‌കരിക്കുന്നതിലൂടെ ഇവ തമ്മിലുള്ള താദാത്മ്യം സംഭവിക്കുന്നു. ക്ഷേത്ര ചൈതന്യം ഉയര്‍ത്തുക വഴി സാമാന്യനായ ദേവസാധകന്റെ ചൈതന്യത്തെ കൂടിയാണ് ഉണര്‍ത്തുന്നത്.

അപ്രകാരമുള്ള ദേവ ചൈതന്യ പ്രാപ്തിക്കായി കരണീയമായിട്ടുള്ള ഒന്നാണ് പ്രദക്ഷിണം. സര്‍വ്വ ഭയങ്ങളെയും നശിപ്പിക്കുന്നത് എന്നര്‍ത്ഥം വരുന്ന ‘പ്ര ‘, മോക്ഷ ദായകമെന്ന ‘ദ’, രോഗനാശകം എന്നര്‍ത്ഥം വരുന്ന ‘ക്ഷി’, ഐശ്വര്യപ്രദമായ ‘ണ’ അക്ഷരങ്ങള്‍ ചേര്‍ത്താണ് പ്രദക്ഷിണം എന്ന പദം. ദേവനെ അഥവാ ശ്രീകോവിലിനെ കേന്ദ്ര ബിന്ദുവായി വലം വെക്കുക എന്ന രീതിയാണിത്.  

ദേവനെ വലം വെക്കുക എന്നുള്ളത് ശ്രീകോവിലിനെ മാത്രമല്ല മറിച്ചു ഇന്ദ്രാദി ദിക്പാലകന്മാര്‍ അടക്കമുള്ള സകല ദേവന്മാരെയും ചേര്‍ത്താകുന്നു. ക്ഷേത്ര ചൈതന്യം പൂര്‍ണമായും സ്വാംശീകരിക്കുന്നതിനു ഗര്‍ഭഗൃഹത്തെയല്ല, ചുറ്റമ്പലത്തിനെ അഥവാ പുറത്തെ ബലിവട്ടത്തെയാണ് വലം വെക്കേണ്ടത്.

നാല് അംഗങ്ങളോട് കൂടിയതാണ് പ്രദക്ഷിണമെന്ന് അംശുകാഗമം പറഞ്ഞിരിക്കുന്നു. അധികം വേഗമില്ലാത്ത കാല്‍ വെപ്പുകളോടെ, കൂപ്പിയ കൈകളുമായി, മനസ്സില്‍ ദേവനെയും, ചുണ്ടില്‍ സ്തോത്രങ്ങളെയും ധരിച്ചു കൊണ്ട്  ചെയ്യേണ്ടതാകുന്നു പ്രദക്ഷിണം. കൈകള്‍ വീശിക്കൊണ്ടോ, സംസാരിച്ചു കൊണ്ടോ, വേഗത്തിലോ മനസ്സില്‍ മറ്റു കാര്യങ്ങള്‍ ചിന്തിച്ചു കൊണ്ടോ ഉള്ള പ്രദക്ഷിണം അതിന്റെ ഉദ്ദേശ്യത്തെ പൂര്‍ത്തിയാക്കുന്നില്ല എന്ന് സാരം. പ്രദക്ഷിണത്തിന്റെ വേഗത്തെ പറ്റി ഇപ്രകാരമാണ് ആഗമ നിര്‍ദ്ദേശം.

‘ആസന്ന പ്രസവാ നാരീ  

തൈലപൂര്‍ണം യഥാ ഘടം

വഹന്തി ശനകൈര്യാതി  

തഥാ കുര്യാല്‍ പ്രദക്ഷിണം’

പ്രസവിക്കാറായ ഒരു സ്ത്രീയുടെ തലയില്‍ ഒരു കുടം എണ്ണ കൂടി വെച്ചാല്‍ എങ്ങനെ ചലിക്കുമോ അങ്ങിനെ വേണം പ്രദക്ഷിണം.

പ്രദക്ഷിണങ്ങളുടെ എണ്ണത്തെ കുറിച്ച് സ്വയംഭൂവാഗമ നിര്‍ദ്ദേശങ്ങള്‍ ഉണ്ട്. അതിന്‍ പ്രകാരം പ്രദക്ഷിണം ഇരുപത്തൊന്നു തവണ ചെയ്യുന്നത് ശ്രേഷ്ഠമാകുന്നു. ദേവാനുസാരിയായും പ്രദക്ഷിണം ക്രമീകരിക്കാം. അപ്രകാരം ഗണപതി ക്ഷേത്രങ്ങളില്‍ ഒന്നും, ശിവ ക്ഷേത്രത്തില്‍ മൂന്നും ദേവിക്കും വിഷ്ണുവിനും നാലും ആലിനു ഏഴും പ്രദക്ഷിണങ്ങള്‍ ഉത്തമമാകുന്നു.

ഇതില്‍ അല്പം വ്യത്യസ്തമാണ് ശിവ ക്ഷേത്രങ്ങളുടെ അന്തര്‍മണ്ഡല പ്രദക്ഷിണം. ‘സോമസൂത്രം ന ലംഘയേത്’ എന്ന നിയമ പ്രകാരം ശിവ ക്ഷേത്രങ്ങളില്‍ അകത്തെ ബലിവട്ടത്തിലെ വടക്കു ഭാഗത്തുള്ള സോമന്റെ ബലികല്ലിനെ മറികടക്കാതെ ഓവിന്റെ അടുത്തുവരെ ചെന്നിട്ട്  താഴികകുടം നോക്കി വന്ദിച്ചു അപ്രദക്ഷിണമായി ബലികല്ലുകളെ വലത്ത് വെച്ചു തന്നെ തിരിച്ചു ദേവന്റെ തിരുമുന്നിലെത്തുന്ന സവ്യാപസവ്യമാര്‍ഗ്ഗമാണ് ശിവ ക്ഷേത്രത്തിലെ രീതി.

ക്ഷേത്രപ്രദക്ഷിണത്തില്‍ ബലി പീഠങ്ങളെയും ചേര്‍ത്താണ് പ്രദക്ഷിണം ചെയ്യേണ്ടത്. ദേവതാ ബിംബം, ഉപദേവന്മാര്‍, ക്ഷേത്രപാലകന്മാര്‍, താഴികകുടം, വലിയ ബലികല്ല്, ബലിപീഠങ്ങള്‍, കൊടിമരം, വാഹനം തുടങ്ങിയ നിര്‍മാണങ്ങളുടെയും  ദര്‍ശനം കൂടിയാണ് പ്രദക്ഷിണം സാധ്യമാക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.