Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യ വകുപ്പുമായി കൊമ്പുകോര്‍ത്ത് പോലീസും ജയില്‍ വകുപ്പും

പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാഥമിക പരിശോധനയക്ക് വിധേയമാക്കണം, ആന്തരിക പരിക്കുകള്‍ കണ്ടെത്താന്‍ അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, വൃക്ക സംബന്ധമായ പ്രൊഫൈല്‍, സിപികെ, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി മുതലായ ടെസ്റ്റുകള്‍ നടത്തുന്നുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പ് വരുത്തണം തുടങ്ങിയവ ആയിരുന്നു നിര്‍ദേശങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 14, 2021, 08:52 am IST
in Kerala

തിരുവനന്തപുരം: അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് നടത്തേണ്ട വൈദ്യപരിശോധന സംബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്കെതിരെ പോലീസും ജയില്‍ വകുപ്പും. ജസ്റ്റിസ് നാരായണ കുറുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാകില്ലെന്ന നിലപാടിലാണ് പോലീസും ജയില്‍ വകുപ്പും.

ഇടുക്കി രാജ്കുമാര്‍ കസ്റ്റഡി മരണം അന്വേഷിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷനാണ് പ്രതികള്‍ക്ക് നടത്തേണ്ട പരിശോധനകളെക്കുറിച്ച് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാഥമിക പരിശോധനയക്ക് വിധേയമാക്കണം, ആന്തരിക പരിക്കുകള്‍ കണ്ടെത്താന്‍ അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, വൃക്ക സംബന്ധമായ പ്രൊഫൈല്‍, സിപികെ, യൂറിന്‍ മയോഗ്ലോബിന്‍, സിആര്‍പി മുതലായ ടെസ്റ്റുകള്‍  നടത്തുന്നുവെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഉറപ്പ് വരുത്തണം തുടങ്ങിയവ ആയിരുന്നു നിര്‍ദേശങ്ങള്‍. ഇതനുസരിച്ച് ജൂണ്‍ നാലിന് ആരോഗ്യവകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ഈ പരിശോധനകള്‍  അപ്രായോഗികം ആണെന്നാണ് പോലീസും ജയില്‍ വകുപ്പും ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട്  ഡിജിപിക്ക് ഐജി ഹര്‍ഷിത അട്ടല്ലൂരി കത്ത് നല്‍കി.  പുതിയ സര്‍ക്കുലര്‍ പ്രകാരം പരിശോധന നടത്തി ഫലം വരുമ്പോഴോക്കും പ്രതികളെ അനധികൃത കസ്റ്റഡിയില്‍ വെയ്‌ക്കേണ്ട സാഹചര്യത്തിലെത്തുമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പല പരിശോധനകള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സംവിധാനമില്ല. ചിലയിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പോലും സൗകര്യമില്ല. പലപ്പോഴും വന്‍കിട സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഫലം ലഭിക്കാന്‍ ഒരു ദിവസം വേണം. ഈ സമയം മുഴുവന്‍  റിമാന്‍ഡ് പ്രതികളെ അനധികൃത കസ്റ്റഡിയില്‍ വെയ്‌ക്കേണ്ടി വരുന്നു. അല്ലെങ്കില്‍ പ്രതികളെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത് പരിഗണിക്കണമെന്നും  കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആരോഗ്യവകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ജയില്‍ വകുപ്പ് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. പരിശോധനാ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ ജയിലില്‍ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് കാര്യത്തില്‍ വ്യക്തത വേണമെന്നാണ് ആവശ്യം. ആഭ്യന്തര, ആരോഗ്യ സെക്രട്ടറിമാര്‍ക്കും പോലീസ് മേധാവിക്കും ജയില്‍മേധാവി കത്തുനല്‍കി.  വൈദ്യപരിശോധനയില്‍ ഇളവുകള്‍ വന്നില്ലെങ്കില്‍ അറസ്റ്റിലാകുന്ന പ്രതികളുമായി നെട്ടോട്ടമോടേണ്ടിവരുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Tags: keralaകേരള പോലീസ്കേരള സര്‍ക്കാര്‍health
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ബംഗാളും ബിജെപിക്കൊപ്പം, ഇനി കേരളത്തിന്റെ ഊഴം

News

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.