Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കാടുകളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസ് അന്വേഷിക്കാന്‍ പുതിയ സംഘം വരും; വനം വിജിലന്‍സ് അന്വേഷണങ്ങള്‍ പ്രഹസനമാവും

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.

സി.രാജ by സി.രാജ
Jun 13, 2021, 06:56 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസുകളില്‍ ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഉന്നതതല അന്വേഷണസംഘം വരുന്നതോടെ വനം വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമാകും. ഉന്നതതല സംഘത്തിന്റെ ചുമതല ശ്രീജിത്തിന് നല്‍കിയുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. മരംമുറിയില്‍ ഗൂഢാലോചനയുള്ളതായി സംശയമുള്ള സാഹചര്യത്തില്‍ വിശദ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ക്രൈംബ്രാഞ്ച്, വിജിലന്‍സ്, വനം പ്രതിനിധികള്‍ സംഘത്തിലുണ്ടാവും. സംയുക്ത അന്വേഷണത്തിന്റെ ഏകോപന ചുമതലയാണ് ശ്രീജിത്തിനുള്ളത്. വനം, വിജിലന്‍സ് വകുപ്പുകളെ പ്രതിനിധീകരിച്ച് സംഘത്തിന് നേതൃത്വം കൊടുക്കേണ്ട ഉദ്യോഗസ്ഥരെ അതത് വകുപ്പ് മേധാവികള്‍ തീരുമാനിക്കണമെന്നും ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ ഉത്തരവില്‍ പറയുന്നു.  

 ഇതിനിടെ, സംസ്ഥാനത്തുടനീളം നടന്ന മരംമുറി സംബന്ധിച്ച് അഞ്ച് ഡിഎഫ്ഒമാരുടെ നേത്യത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. റവന്യു വകുപ്പുണ്ടാക്കിയ കുരുക്കില്‍ അറിയാതെ ചെന്നുപെട്ട സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ കുടുക്കുന്ന സമീപനം ഈ സംഘത്തില്‍ നിന്നുണ്ടാവില്ല. എന്നാല്‍, വനം വകുപ്പിലെ സാധാരണ ഉദ്യോഗസ്ഥരെ കുടുക്കി ഉന്നതരെ രക്ഷിക്കുന്ന അന്വേഷണമാണ് സര്‍ക്കാരിനു വേണ്ടത്.

റവന്യു ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പാസുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം മാത്രമാവും നടക്കുക. ഇതില്‍ റിസര്‍വ് മരങ്ങള്‍ മുറിച്ചു കടത്തിയിട്ടുണ്ടെങ്കില്‍ പാസ് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാവും. എന്നാല്‍, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങി പല ജില്ലകളില്‍ നിന്നും മരം മുറിച്ചു കടത്താന്‍ പാസിനായി നല്‍കിയ അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചതിനാല്‍ അവര്‍ കുടുങ്ങാനിടയില്ല. തൃശൂര്‍ ഡിവിഷനില്‍ മച്ചാട് മാത്രമാണ് കൂടുതല്‍ പാസുകള്‍ നല്‍കിയത്.  

പട്ടിക്കാട്, വടക്കാഞ്ചേരി റേഞ്ചുകളില്‍ നിന്ന് വിരലിലെണ്ണാവുന്ന പാസുകളാണ് നല്‍കിയത്. പാസുകള്‍ നല്‍കുന്നതിലെ അപകടം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ മരം മുറിച്ചു കൊണ്ടു പോകാന്‍ കണ്ണടയ്‌ക്കുകയായിരുന്നു. നിങ്ങള്‍ ഇവിടെ അപേക്ഷ തന്നിട്ടുമില്ല, ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടുമില്ല എന്ന നിലപാടായിരുന്നു ഉദ്യോഗസ്ഥര്‍ എടുത്തത്. ഈ സാഹചര്യത്തില്‍ കോടിക്കണക്കിന് രൂപയുടെ മരങ്ങളാണ് മുറിച്ചുകടത്തിയത്.

കൊറോണ കാലമായതിന്റെ പേരില്‍ പലയിടത്തും അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയതുമില്ല. മരങ്ങള്‍ മുറിച്ച മാഫിയയാകട്ടെ, മുറിച്ച മരങ്ങളുടെ കുറ്റികള്‍ തീയിട്ടു നശിപ്പിച്ചു. കടത്തിയ തടികള്‍ രൂപമാറ്റം വരുത്തി. ചില ഡിവിഷനുകളില്‍ സ്വീകരിച്ച അപേക്ഷകള്‍ മാറ്റി ഉദ്യോഗസ്ഥര്‍ വേണ്ടപ്പെട്ടവരെ കൊണ്ട് പുതിയ അപേക്ഷകള്‍ വാങ്ങിവയ്‌ക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണസംഘം എത്തിയാല്‍ തന്നെയും ഇപ്പോള്‍ തയാറാക്കപ്പെട്ട ‘അപേക്ഷകളിലെ’ മരങ്ങള്‍ യഥാവിധി കാണുകയും മരം മുറിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യും. 

അതുകൊണ്ട് തന്നെ നിലവിലെ വിജിലന്‍സ് അന്വേഷണത്തിന് പാസുകളിലൂടെ നടന്ന കടത്തുകളും വനഭൂമിയില്‍ നിന്ന് ഇതിന്റെ മറവില്‍ മരങ്ങള്‍ നഷ്ടപ്പെട്ടുവോയെന്ന് പരിശോധിക്കാനും മാത്രമേ കഴിയൂ. കേരളത്തില്‍ നിന്ന് വിവാദ കാലയളവില്‍ എത്ര കോടിയുടെ മരങ്ങള്‍ മുറിച്ചുമാറ്റിയെന്നു കണ്ടെത്തുക ദുഷ്‌കരമായിരിക്കും. പുതിയ ഉന്നതതല അന്വേഷണത്തില്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതിനാല്‍ പുതിയ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും സര്‍ക്കാരും നടപടികള്‍ സ്വീകരിക്കുക.

Tags: Pinarayi Vijayanഅന്വേഷണംMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.