Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍; രക്ഷാകവചമൊരുക്കി കേന്ദ്രം

ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യും. പുതിയ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ സംഭവിക്കുന്നതോടെ മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്‌പ്പ് വിജയകരമായി നടപ്പാക്കിയെന്ന ബഹുമതി മോദി സര്‍ക്കാരിന് സ്വന്തമാവും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 9, 2021, 05:00 am IST
in Editorial

രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വാക്‌സിന്‍ നയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ കുതിപ്പേകുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ആവശ്യമായ വാക്‌സിന്റെ എഴുപത്തിയഞ്ച് ശതമാനവും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കും. പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതിനാണിത്. ഈ മാസം 21 മുതല്‍ പദ്ധതി നടപ്പാക്കിത്തുടങ്ങുമെന്ന പ്രഖ്യാപനം രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ഭരണഘടന പ്രകാരം പൊതുജനാരോഗ്യം സംസ്ഥാന വിഷയമാണ്. ഇതനുസരിച്ച് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുമെന്നും, ഇതിനുവേണ്ട എല്ലാ സഹായങ്ങളും കേന്ദ്രം നല്‍കുമെന്നുമായിരുന്നു ഇതുവരെയുള്ള നയം. എന്നാല്‍ പല സംസ്ഥാന സര്‍ക്കാരുകളും ഇത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. കേന്ദ്രം സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്നായിരുന്നു ആവശ്യം. ചില മുഖ്യമന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ഇക്കാര്യം പറഞ്ഞ് കേന്ദ്ര സര്‍ക്കാരിന് കത്തെഴുതുകയും ചെയ്തു. വാക്‌സിന്‍ സൗജന്യമായി നല്‍കിക്കൂടെയെന്ന്                  സുപ്രീംകോടതിയും ചോദിക്കുകയുണ്ടായി. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചാണ് രാജ്യത്ത് മുഴുവന്‍ സൗജന്യമായി വാക്‌സിന്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. 25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. വാക്‌സിന്റെ വിലയ്‌ക്കു പുറമെ 150 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കുകയും ചെയ്യാമെന്നത് പ്രായോഗികമായ വ്യവസ്ഥയാണ്.    

വാക്‌സിന്‍ വിതരണത്തിന്റെ തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെയാണ് അതിന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷം ഭരിക്കുന്ന പല സംസ്ഥാനങ്ങളും ഇതിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നായിരുന്നു പരാതി. ആഗോള നിര്‍മാതാക്കളില്‍നിന്ന് തങ്ങള്‍ വാക്‌സിന്‍ വാങ്ങുമെന്ന് ചില മുഖ്യമന്ത്രിമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വന്തമായി ഉല്‍പ്പാദിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വീരവാദം മുഴക്കിയത്. സംസ്ഥാന ബജറ്റിലും ഇത് ആവര്‍ത്തിക്കുകയുണ്ടായി. സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നിര്‍മിക്കാനുള്ള സമവാക്യത്തിന് രൂപംനല്‍കണമെന്നുവരെ ഒരു മുഖ്യമന്ത്രി ആവശ്യപ്പെട്ടതാണ്. ഫെഡറല്‍ തത്വങ്ങളെ മാനിക്കുന്നതുകൊണ്ട് പ്രധാനമന്ത്രി ഇതിനെയൊന്നും കാര്യമായി വിമര്‍ശിച്ചില്ലെന്നു മാത്രം. മറ്റ് രാജ്യങ്ങളില്‍നിന്ന് വാക്‌സിന്‍ വാങ്ങാന്‍ പഞ്ചാബ് സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പറയുന്നതുപോലെ എളുപ്പമല്ല ഇതെന്ന് മനസ്സിലായപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് വീണ്ടും കേന്ദ്രത്തോട് മുറവിളി കൂട്ടാന്‍ തുടങ്ങി. വാക്‌സിന്‍ കേന്ദ്രം വാങ്ങി നല്‍കണമെന്ന് പ്രതിപക്ഷത്തെ 12 പാര്‍ട്ടികളുടെ നേതാക്കള്‍ ചേര്‍ന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തു. 50 ശതമാനം വാക്‌സിന്‍ കേന്ദ്രം നല്‍കുമ്പോഴായിരുന്നു ഇത്. 25 ശതമാനം വാക്‌സിനാണ് സംസ്ഥാനം വാങ്ങേണ്ടിയിരുന്നത്. ഇതിനുപോലും കഴിയാതെ വന്നപ്പോഴാണ് അവര്‍ കേന്ദ്രത്തിലേക്ക് തിരിഞ്ഞത്. 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു വാങ്ങാമെന്നായിരുന്നു അന്നത്തെയും വ്യവസ്ഥ.  

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ തന്നെ ചില പ്രാദേശിക പാര്‍ട്ടികള്‍ ഈ പ്രതിസന്ധിയെ ഉപയോഗിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനാണ് ശ്രമിച്ചത്. കുടിയേറ്റത്തൊഴിലാളികളുടെ പലായനം, ലോക്ഡൗണ്‍, വാക്‌സിന്‍ പരീക്ഷണം എന്നിവയിലൊക്കെ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നു.  കുപ്രചാരണങ്ങള്‍ക്കിടയിലും ഒന്നാം തരംഗത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞത് പ്രതിപക്ഷത്തെ നിരാശപ്പെടുത്തി. രണ്ടാം തരംഗത്തെ നേരിടുന്നതില്‍ പ്രധാനമന്ത്രി മോദി പരാജയപ്പെടുകയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. കോടതികളെപ്പോലും ഇതിനു ദുരുപയോഗിച്ചു എന്നുവേണം കരുതാന്‍. പക്ഷേ സ്വതസിദ്ധമായ രീതിയില്‍ ഇത്തരം പ്രതികൂലാവസ്ഥകളെ മറികടക്കാന്‍ കഴിയുന്ന പ്രധാനമന്ത്രി വാക്‌സിന്‍ വിതരണത്തിന്റെ കാര്യത്തിലും പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കിയിരിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വാക്‌സിനേഷന്‍ ആവശ്യമുള്ള എല്ലാ പൗരന്മാര്‍ക്കും കുറഞ്ഞത് ഒരു ഡോസെങ്കിലും എത്തിക്കാനുള്ള പദ്ധതിയാണ് കേന്ദ്രം ആവിഷ്‌കരിച്ചിട്ടുള്ളത്. ഇതനുസരിച്ച് വാക്‌സിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനു പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വാങ്ങുകയും ചെയ്യും. പുതിയ വാക്‌സിനുകളും വികസിപ്പിച്ചെടുക്കുകയാണ്. ഇതൊക്കെ സംഭവിക്കുന്നതോടെ മാനവരാശിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ പ്രതിരോധ കുത്തിവയ്‌പ്പ് വിജയകരമായി നടപ്പാക്കിയെന്ന ബഹുമതി മോദി സര്‍ക്കാരിന് സ്വന്തമാവും.

Tags: indianarendramodiവാക്‌സിന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിന്ധു നദീജല കരാർ : ആർബിട്രേഷൻ കോടതി ഉത്തരവ് തള്ളി ഇന്ത്യ ; രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടു കളിക്കരുതെന്ന് താക്കീത്

India

ഭാവിലോകത്തെ നയിക്കുക ഭാരതം: ക്രിസ്റ്റഫര്‍ ലാന്‍ഡോ

India

സോമനാഥ് അമൃത് മഹോത്സവത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി; 75 രൂപയുടെ പ്രത്യേക നാണയവും തപാൽ സ്റ്റാമ്പും പ്രകാശനം ചെയ്യും

India

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

News

അതിർത്തി പ്രശ്‌നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാമെന്ന് നേപ്പാൾ ഭാരതത്തോട് പറയുന്നു

പുതിയ വാര്‍ത്തകള്‍

സിസ്സയുടെ ആഭിമുഖ്യത്തില്‍ പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ നടക്കുന്ന കൃഷി വൈഭവ് 2026 പ്രദര്‍ശനത്തില്‍ നിന്ന്‌

കൃഷിവൈഭവ് മേളയ്‌ക്ക് തിരക്കേറുന്നു

ആര്‍. സതീഷ്ചന്ദ്രന്‍, അഡ്വ. എ. രാധാകൃഷ്ണന്‍

സൗരക്ഷിക തിരുവനന്തപുരം ജില്ല വാര്‍ഷിക സമ്മേളനം നടന്നു

സ്വര്‍ണനിക്ഷേപം: ഭാരതം ഒന്നാമത്; 445 ലക്ഷം കോടിരൂപയുടെ സ്വര്‍ണ നിക്ഷേപം

വന്ദേമാതരത്തോടെ തുടക്കം; വി.ഡി. സതീശൻ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു

ലോക്കോപൈലറ്റ്‌സ് സംഘ ബന്ധു വൈഭവ് ഭാരതി രണ്ടാം പൊതുസഭയും ശ്രേഷ്ഠവന്ദനവും ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്യുന്നു

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

ഡോക്ടര്‍മാര്‍ക്ക് മിനിമം സാലറി നല്‍കണമെന്ന് ഐഎംഎ

ദേശീയ സേവാഭാരതി ജില്ലാ ആശ്രയ കേന്ദ്രം നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സൂര്യകാന്ത് മഖേച്ഛ ഉദ്ഘാടനം ചെയ്യുന്നു

ദേശീയ സേവാഭാരതി ആശ്രയ കേന്ദ്രം ഉദ്ഘാടനം ചെയ്തു

ഡോ.പി.എസ്. ഷാജഹാന്‍, ഡോ. സജിത് വിളമ്പില്‍

പൊതുജന ആരോഗ്യ സംവിധാനം പൊളിച്ചെഴുതണം: കെജിഎംസിടിഎ

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

‘ഇറാന് മുൻപിൽ ഇനി അധിക സമയമില്ല’; നിബന്ധനകൾ​ ഉടൻ അംഗീകരിക്കണമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.