Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബുര്‍ക്കിനാ ഫാസോയിലെ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി; ഏറ്റവും വലിയ ജിഹാദി ആക്രമണമെന്ന് സര്‍ക്കാര്‍

പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നു. സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജിഹാദി ആക്രമണമാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2021, 12:37 pm IST
in World

സോല്‍ഹാന്‍: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയിലെ ഭീകരാക്രമണത്തില്‍ മരണസംഖ്യ 132 കടന്നു. സമീപകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ജിഹാദി ആക്രമണമാണ് രാജ്യത്തിന്റെ വടക്കു കിഴക്കന്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയത്. നൈജറുമായി അതിര്‍ത്തി പങ്കിടുന്ന യാഘാ പ്രവിശ്യയിലെ സോള്‍ഹന്‍ ഗ്രാമത്തിലാണ് സംഭവം. വെള്ളിയാഴ്ച രാത്രി ഇസ്ലാമിക ഭീകരര്‍ ഗ്രാമത്തിലേക്ക് കടന്നു കയറി വീടുകളും മാര്‍ക്കറ്റുകളും കത്തിയ്‌ക്കുകയും ഗ്രാമവാസികള്‍ക്കു നേരെ ആക്രമണം അഴിച്ചു വിടുകയുമായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിറ്റേ്‌ഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 

ആക്രമണത്തില്‍ നാല്‍പ്പതോളം പേര്‍ക്ക് പരുക്കു പറ്റിയതായും സര്‍ക്കാര്‍ വക്താവ് ഔസ്സെനി തംബൗര അറിയിച്ചു. രാജ്യത്ത് 72 മണിക്കൂര്‍ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുണൈറ്റഡ് നേഷന്‍സ് സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുറ്റെറസ് സംഭവത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തി. ആക്രമണത്തില്‍ ഇരയായവരില്‍ ഏഴു കുട്ടികളും ഉള്‍പ്പെടുന്നു.

ആയിരക്കണക്കിന് യുഎന്‍ സമാധാന സേനാംഗങ്ങളുടെ സാന്നിദ്ധ്യത്തിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സാഹെല്‍ പ്രദേശത്ത് ഈ വര്‍ഷാദ്യം മുതല്‍ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് തുടങ്ങിയവയുമായി ബന്ധമുള്ള ജിഹാദി സംഘങ്ങളാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ബുര്‍ക്കിനാ ഫാസോ, മാലി, നൈജര്‍ തുടങ്ങിയ രാജ്യങ്ങളിലെ സിവിലിയന്മാരാണ് അക്രമികളുടെ ഇരകളാവുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ ബുര്‍ക്കിനാ ഫാസോയില്‍ മാത്രം 1.14 ദശലക്ഷം ജനങ്ങളാണ് ആക്രമണങ്ങള്‍ കാരണം നാടു വിട്ടോടിയത്. അതേസമയം അയല്‍രാജ്യമായ മാലിയില്‍ നിന്നുള്ള 20,000 അഭയാര്‍ഥികള്‍ ഈ ദരിദ്രരാജ്യത്ത് അഭയം തേടിയിട്ടുമുണ്ട്. 

ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ പശ്ചിമാഫ്രിക്കന്‍ ഡയറക്ടര്‍ കോറിന്‍ ദുഫ്ക്ക പറയുന്നത് ഏറ്റവും പുതിയ ഈ സംഭവത്തോടെ ഈ വര്‍ഷം ജനുവരി മുതല്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ഞൂറു കവിഞ്ഞിട്ടുണ്ട് എന്നാണ്. 

‘ജിഹാദികള്‍ ഇരച്ചു കയറി, ആദ്യം സിവില്‍ ഡിഫന്‍സ് പോസ്റ്റ് തകര്‍ക്കുന്നു. തുടര്‍ന്ന് ഗ്രാമത്തില്‍ ബാക്കിയുള്ള പൊതുജനങ്ങളെ ഒന്നടങ്കം ശിക്ഷിയ്‌ക്കുന്നു. ഇതാണ് ഇവിടെ ഇപ്പോള്‍ കാണുന്ന പൊതുവായ ആക്രമണരീതി’ ദുഫ്ക്ക പറഞ്ഞു. 
ഈ വര്‍ഷം മാര്‍ച്ചില്‍ മാത്രം നൈജറില്‍ 137 പേര്‍ ഇത്തരത്തില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.

Tags: terroristsISISislamistsJihadi Terrorismattackഅല്‍-ക്വയ്ദബുര്‍ക്കിനാ ഫാസോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

Kerala

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

World

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

Kerala

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ വയോധികയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.