Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിഭവ സമാഹരണത്തിന് മാര്‍ഗങ്ങളില്ല

ഇപ്പോഴത്തെ പ്രത്യേകത കൊവിഡിന്റെ രണ്ടാം വ്യാപനം സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിച്ചു എന്നതാണ്. 2020 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് കൊണ്ടുവന്നിരുന്നു. അതുപയോഗിച്ചാണ് കമ്മ്യൂണിറ്റി കിച്ചണും സാമൂഹ്യസുരക്ഷാപദ്ധതികളും പെന്‍ഷനും കുടുംബശ്രീ വഴി തൊഴില്‍പദ്ധതികളും നടപ്പാക്കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 5, 2021, 12:14 pm IST
inKerala

കഴിഞ്ഞ വര്‍ഷം ജനുവരി 15ന് തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് ബജറ്റിനോടുള്ള കൂട്ടിച്ചേര്‍ക്കലാണ് കെ.എന്‍. ബാലഗോപാല്‍ ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റ്. സമ്പദ്ഘടനയുടെ നിലവിലുള്ള സ്ഥിതിവിശേഷത്തിന്റെ സൂചന ബജറ്റ് പ്രസംഗത്തിലുണ്ട്. കൊവിഡ് ഒന്നാം വരവിന്റെ മാന്ദ്യത്തില്‍ നിന്നും കരകയറിക്കൊണ്ടിരുന്ന സമയത്താണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ അന്ന് ഒരുപാട് ശുഭപ്രതീക്ഷകളുണ്ടായിരുന്നു. അന്ന് ബജറ്റില്‍ നല്‍കിയ ഊന്നലും ഇപ്പോഴത്തെ ഊന്നലും തമ്മില്‍ വ്യത്യാസമുണ്ട്.  

ഇപ്പോഴത്തെ പ്രത്യേകത കൊവിഡിന്റെ രണ്ടാം വ്യാപനം സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിച്ചു എന്നതാണ്. 2020 ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ 20,000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പാക്കേജ് കൊണ്ടുവന്നിരുന്നു. അതുപയോഗിച്ചാണ് കമ്മ്യൂണിറ്റി കിച്ചണും സാമൂഹ്യസുരക്ഷാപദ്ധതികളും പെന്‍ഷനും കുടുംബശ്രീ വഴി തൊഴില്‍പദ്ധതികളും നടപ്പാക്കിയത്. അന്നത്തെ മാന്ദ്യാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഒരു 20,000 കോടി രൂപയുടെ പാക്കേജ് മുന്നോട്ടുവച്ചിരിക്കുന്നു. ഇതില്‍ ആരോഗ്യമേഖലയ്‌ക്ക് തുക മാറ്റിവച്ചിരിക്കുന്നു. ആരോഗ്യ അടിയന്തരാവസ്ഥ എന്ന നിലയില്‍ അതിനെ നേരിടുന്നതിനായി 2800 കോടിയാണ് വകവച്ചിരിക്കുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍, ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തല്‍ എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്.  

എന്നാല്‍ അനിവാര്യമായ ഒരു ചോദ്യം ഉയരുകയാണ്. 2017 ല്‍ കേന്ദ്രം ഒരു ആരോഗ്യനയം കൊണ്ടുവന്നിരുന്നു. ആ നയം അടിവരയിടുന്നത് 2021-22 ബജറ്റാകുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ (ജിഎസ്ഡിപി) എട്ട് ശതമാനം  

വരെ ആരോഗ്യമേഖലയ്‌ക്ക് മാറ്റിവയ്‌ക്കണം. (കേന്ദ്രം രണ്ടര ശതമാനം മുതല്‍ മൂന്നു ശതമാനം വരെയും). ഇക്കാര്യം കേന്ദ്രവും തമസ്‌കരിച്ചു. കഴിഞ്ഞ ബജറ്റില്‍ കേന്ദ്രത്തിന്റെ നീക്കിയിരുപ്പ് ഒരു ശതമാനത്തില്‍ താഴെയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡം പാലിക്കുന്നതില്‍ കേരളസര്‍ക്കാരും പരാജയപ്പെട്ടു. ഒരു പക്ഷേ കൊവിഡ് ആഘാതം തകര്‍ത്തെറിഞ്ഞ സമ്പദ്ഘടനയാവാം കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പ്രതിബന്ധമായത്.

കാര്‍ഷികമേഖലയില്‍ കേന്ദ്രത്തിലും സംസ്ഥാനതലത്തിലും തരക്കേടില്ലാത്ത വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിരുന്നു. കാര്‍ഷികമേഖലയെ ബജറ്റില്‍ പരിഗണിച്ചിട്ടുണ്ടെങ്കിലും കാര്‍ഷികമേഖല നേരിടുന്ന ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്. പാടശേഖരങ്ങളില്‍ നെല്ലുകള്‍ കൂട്ടിയിട്ട് വഴിയോരക്കണ്ണുമായി കര്‍ഷകര്‍ കാത്തിരിക്കുന്ന ദൃശ്യങ്ങള്‍  പാലക്കാടും കുട്ടനാടും ഒക്കെ നാം മലയാളികള്‍ കണ്ടുകഴിഞ്ഞു. നെല്ല് സംഭരണം ഒരു പ്രശ്‌നം തന്നെയാണ്. ഇതിന് പരിഹാരം കാണുമെന്ന് പറഞ്ഞ് കാര്‍ഷികമേഖലയില്‍ ഗോഡൗണ്‍ സൗകര്യം, മൂല്യവര്‍ധനവിന് പദ്ധതികള്‍, കുടുംബശ്രീ, ഇതര സംരംഭകര്‍ക്ക് നബാ

ര്‍ഡ് മുഖേന നാലുശതമാനം പലിശയിളവോടെ ഫണ്ടനുവദിക്കല്‍ എന്നിവയുണ്ട്. തോട്ടവിള വൈവിധ്യത്തിനുള്ള പദ്ധതികളുമുണ്ട്. റബ്ബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമോ എന്ന് കണ്ടറിയണം. പോയ ബജറ്റുകളിലൊക്കെ സിയാല്‍ മോഡല്‍ പദ്ധതികളിലൂടെ റബ്ബര്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തുമെന്ന് പറഞ്ഞിട്ട് ഒന്നും ചെയ്തില്ല എന്നത് വിസ്മരിക്കുന്നില്ല.

സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത വരുമാനത്തിന്റെ 12 മുതല്‍ 14 ശതമാനം വരെ സംഭാവന ചെയ്യുന്ന ടൂറിസം മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 80 ശതമാനവും ഈ മേഖല സ്തംഭിച്ചു. തൊഴിലാളികള്‍ മറ്റ് തൊഴിലുകള്‍ തേടിപ്പോകുന്നു. ടൂറിസം മേഖല പുനരുദ്ധരിക്കാന്‍ ഏതാനും ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഈ മേഖലയില്‍ ആദ്യം വേണ്ടത് പൂര്‍ണതോതില്‍ വാക്‌സിനേഷനാണ്. എല്ലാവര്‍ക്കും വാക്‌സിനേഷനായി 1,000 കോടി രൂപ വകയിരുത്തിട്ടുണ്ടെങ്കിലും അതുകൊണ്ട് തീരുന്നില്ല. ടൂറിസം മേഖലയില്‍ വാക്‌സിനേഷന്‍ പൂര്‍ണമാക്കുക തന്നെ വേണം.

പ്രവാസികളുടെ പുനരധിവാസത്തിന് നടപടികളുണ്ടെങ്കിലും അവ തീരെ അപര്യാപ്തമാണ്. വിഭവ സമാഹരണത്തിനുള്ള മാര്‍ഗങ്ങളൊന്നും ബജറ്റില്‍ പറയുന്നുമില്ല. അതുകൊണ്ടുതന്നെ ജനുവരി 15ന് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ നിര്‍ദേശങ്ങളെ ആശ്രയിക്കേണ്ടിവരും.

മേരി ജോര്‍ജ്

Tags: keralabudget
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍; എലിവേറ്റഡ് ഹൈവേ, അടിപ്പാതകള്‍ക്കും അംഗീകാരം

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ട്രിവാൺഡ്രം റോയൽസിനെ തൂക്കി ആലപ്പി റിപ്പിൾസ്

നടി സൗക്കര്‍ ജാനകി അന്തരിച്ചു

ആറന്മുള വള്ളസദ്യ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം വാങ്ങി തട്ടിപ്പ് : കേസെടുത്ത് പൊലീസ്

രാജീവ് രംഗൻ പ്രൊഡക്ഷൻസിന്റെ ആദ്യ സിനിമ ”നൂൽ”.

ബെത്ലഹേം കുടുംബയൂണിറ്റിന് ഗിമ്മിക്കില്ലാത്ത, ഒരു കിടിലന്‍ പടം…വിജയം കൊയ്ത് നിവിന്‍പോളി, മമിത ബൈജു ടീം

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

നെഹ്റു ട്രോഫി വള്ളംകളി: ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച പ്രാദേശിക അവധി

ചൈനയുടെയും തുര്‍ക്കിയുടെയും സൈനികവിമാനങ്ങള്‍ തുടര്‍ച്ചയായി പാകിസ്ഥാനിലേക്ക് പറക്കുന്നതായി റിപ്പോര്‍ട്ട്, ജാഗ്രതാനിര്‍ദേശവുമായി ഇന്ത്യ :

വന്ദേ മാതരം പാടില്ലെന്ന് പറഞ്ഞവർ പാകിസ്താനിൽ പോയി ; ഞങ്ങൾ ദേശീയ മുസ്ലീങ്ങൾ വന്ദേ മാതരം പൂർണമായി പാടുമെന്ന് അബ്ദുള്ളക്കുട്ടി

കാമം മാത്രമല്ല നഗ്നത;ഡിവൈഎഫ്ഐ നാടക വിവാദത്തിൽ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.