Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാട്‌സാപും കേന്ദ്രവും തമ്മില്‍ യുദ്ധം മുറുകുന്നു; തന്ത്രപൂര്‍വ്വം സ്വകാര്യതാനയത്തിന് അനുമതി വാങ്ങുന്നതില്‍ നിന്നും വാട്സാപിനെ വിലക്കണമെന്ന് കേന്ദ്രം

സ്വകാര്യ വിവര സംരക്ഷണ ബില്‍ നിയമമാകുന്നതിന് മുമ്പ് തങ്ങളുടെ പുതുക്കിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും അംഗീകാരം നേടാനാണ് വാട്‌സാപ് ശ്രമിക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി.പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ തടയാന്‍ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2021, 04:53 pm IST
in India

ന്യൂദല്‍ഹി: 2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

പുതിയ ഐടി ചട്ടങ്ങള്‍ അനുസരിക്കുന്നത് സംബന്ധിച്ച് വാട്‌സാപ്പുമായുള്ള തര്‍ക്കത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം ദല്‍ഹി ഹൈക്കോടതിയ്‌ക്ക് പുതിയൊരു സത്യവാങ്മൂലം സമര്‍പ്പിച്ചു. ഇതിലാണ് തങ്ങളുടെ പുതിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും തന്ത്രപൂര്‍വ്വം അംഗീകാരം നേടിയെടുക്കുന്ന രീതിയാണ് വാട്‌സാപ് പിന്തുടരുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തിയത്. സ്വകാര്യ വിവര സംരക്ഷണ ബില്‍ നിയമമാകുന്നതിന് മുമ്പ് തങ്ങളുടെ പുതുക്കിയ സ്വകാര്യതാനയത്തിന് വായനക്കാരില്‍ നിന്നും അംഗീകാരം നേടാനാണ് വാട്‌സാപ് ശ്രമിക്കുന്നതെന്നും കേന്ദ്രം കുറ്റപ്പെടുത്തി. 2021ലെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും പുഷ് നോട്ടിഫിക്കേഷന്‍ വഴി അനുമതി വാങ്ങുന്ന വാട്‌സാപ് തന്ത്രങ്ങള്‍ക്കെതിരെ നിര്‍ദേശം പുറപ്പെടുവിക്കണമെന്ന് കേന്ദ്രം ദല്‍ഹി ഹൈക്കോടതിയോട് അഭ്യര്‍ത്ഥിച്ചു.

ഇപ്പോള്‍ വാട്‌സാപ് തങ്ങളുടെ പുതിയ സ്വകാര്യതാനയത്തിന് ഉപയോക്താക്കളില്‍ നിന്നും സമ്മതം കിട്ടാന്‍ ദിവസേനയെന്നോണം നോട്ടിഫിക്കേഷന്‍ അയക്കുകയാണ്. എല്ലാ അര്‍ത്ഥത്തിലും കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ ഉത്തരവിനെതിരാണ് ഈ നോട്ടിഫിക്കേഷനുകള്‍.

2021 തുടക്കത്തിലാണ് വാട്‌സാപ് പുതിയ സ്വകാര്യതാനയം രൂപീകരിച്ചത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ മാതൃകമ്പനിയുമായി (ഫേസ്ബുക്കാണ് വാട്‌സാപ്പിന്റെ മാതൃകമ്പനി) പങ്കുവെക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം ഉണ്ടായതോടെ ജനവരിയില്‍ നടപ്പാക്കുമെന്ന് പറഞ്ഞ പുതിയ സ്വകാര്യതാനയം നടപ്പിലാക്കുന്നത് മെയ് 15 വരെ നീട്ടിയിരുന്നു.

മെയ് 26ന് കേന്ദ്രസര്‍ക്കാരിന്റെ ഐടി ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശം അയക്കുന്ന ആളുടെ ഐഡന്‍റിറ്റി ഒളിപ്പിച്ചുവെയ്‌ക്കുന്ന സോഫ്റ്റ് വെയറാണ് വാട്‌സാപ് ഉപയോഗിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐടി ചട്ടം ആരാണ് സന്ദേശം അയക്കുന്നതെന്നത് പരിശോധിക്കാന്‍ കഴിയണമെന്നാവശ്യപ്പെടുന്നു. ഇത് സ്വകാര്യത നിലനിര്‍ത്താനുള്ള വ്യക്തിയുടെ അവകാശം ചോദ്യം ചെയ്യലാണെന്നും വാട്‌സാപ് ഉപയോഗിക്കുന്ന എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നയത്തിനെതിരാണെന്നും (അതായത് സന്ദേശം അയക്കുന്നവരുടെ വിവരങ്ങള്‍ ഒളിപ്പിച്ചുവെയ്‌ക്കുന്ന സോഫ്റ്റ് വെയര്‍) വാട്‌സാപ് കോടതിയില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ജസ്റ്റിസ് കെഎസ് പുട്ടുസ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള 2017ലെ കേസിലെ വിധി കൂടി ചൂണ്ടിക്കാട്ടിയാണ് വാട്‌സാപ് ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് വാദിച്ചത്. കേന്ദ്രത്തിന്‍റേത് സ്വകാര്യതയുടെ മേലുള്ള കടന്നുകയറ്റമാണെന്നും വാട്‌സാപ് വാദിച്ചു.

എന്നാല്‍ രാജ്യസുരക്ഷയുടെ പേരിലോ, ഏതെങ്കിലും ഗൗരവമായ കുറ്റകൃത്യങ്ങളുടെ കാര്യത്തിലോ ആണ് സര്‍ക്കാരിന് സന്ദേശമയക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ തിരക്കുന്നതില്‍ തെറ്റില്ലെന്നും വാട്‌സാപ് വ്യക്തമാക്കുന്നു. അതേ സമയം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഐടി ചട്ടം ഒരു തരത്തിലും വാട്‌സാപിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെയോ സാധാരണ ഉപയോക്താക്കളെയോ ബാധിക്കില്ലെന്നും കേന്ദ്രം പറയുന്നു.

Tags: സ്വകാര്യതാനയംസ്വകാര്യതയ്ക്കുള്ള അവകാശംdelhiയുദ്ധംദല്‍ഹി ഹൈക്കോടതിവാട്‌സാപ്പ്ഐടി നിയമം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

India

‘ കെജ്‌രിവാൾ സ്ത്രീവിരുദ്ധനാണ്, നുണകൾക്കും അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ’ ;  മുൻ ആപ്പ് മുഖ്യനെതിരെ തുറന്നടിച്ച് സ്വാതി മലിവാൾ

India

ബിജെപിയിൽ നിന്നും ആർഎസ്എസിൽ നിന്നുമാണ് എഎപി ജനിച്ചതെന്ന് ഷമ മുഹമ്മദ് : എഎപി എംപിമാർ ബിജെപിയിൽ ചേർന്നതിൽ ഷമയ്‌ക്ക് ഹാലിളകി

India

എഎപിയുടെ അന്ത്യം കുറിച്ച ദിവസം , ഉപരിസഭയിലും പാർട്ടിക്ക് അടിതെറ്റി : കരുത്താർജിച്ച് എൻഡിഎ ; രാജ്യസഭയിലെ കണക്കുകൾ പരിശോധിക്കാം

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.