പാരീസ്: നിലവിലെ ചാമ്പ്യന്‍ ഇഗ സെയ്ടെക്കിന് ഫ്രഞ്ച് ഓപ്പണില്‍ വിജയത്തുടക്കം. ഇന്നലെ ഇരുപതാം ജന്മദിനം ആഘോഷിച്ച ഇഗ ആദ്യ റൗണ്ടില്‍ അനായാസം കൂട്ടുകാരിയായ കാജാ ജുവാനെ മറികടന്നു. സ്കോര്‍ 6-0, 7-5.
പുരുഷന്മാരുടെ രണ്ടാം സീഡായ ഡാനില്‍ മെദ്വദേവ് രണ്ടാം റൗണ്ടില്‍ കടന്നു. റഷ്യന്‍ താരമായ മെദ്വദേവ് ആദ്യ റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് കസാകിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ലിക്കിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-3,6-3, 7-5
അമേരിക്കയുടെ മാഡിണ് കീസും രണ്ടാം റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ഫ്രാന്‍സിന്റെ ഓഷ്യാനെ ഡോഡിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-3, 3-6, 6-1.
പതിനാറാം സീഡായ കികി ബര്‍ട്ടന്‍സ് ആദ്യ റൗണ്ടില്‍ പുറത്തായി. സ്ലോവേനിയന്‍ താരമായ പോളോണയാണ് ബര്‍ട്ടന്‍സിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍: 6-1, 3-6, 6-4.
പതിനൊന്നാം സീഡായ പെട്രാ ക്വിറ്റോവ ശക്തമായ പേരാട്ടത്തില്‍ ഗ്രീറ്റ് മിന്നനെ തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-7,7-6, 6-1 എന്ന സ്കോറിനാണ് ക്വിറ്റോവ വിജയിച്ചത്.
അഞ്ചാം സീഡായ സ്റ്റെഫാനോ സിറ്റ്സിപാസ് രണ്ടാം റൗണ്ടിലേക്ക് മാര്‍ച്ച് ചെയ്തു. ഗ്രീക്ക് താരമായ സിറ്റ്സിപാസ് ആദ്യ റൗണ്ടില്‍ ജെറെമി ചാര്‍ഡിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-6, 6-3, 6-1.
അമേരിക്കയുടെ സ്റ്റീവ് ജോണ്സണ് ആദ്യ റൗണ്ടില്‍ അമേരിക്കയുടെ തന്നെ ഫ്രാന്‍സെസ് ടിയാഫോയെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ പരാജയപ്പെടുത്തി. സ്കോര്‍: 6-7, 3-6, 6-4, 6-2, 6-1.
പതിനെട്ടാം സീഡായ യാനിക് സിന്നര്‍ ഫ്രഞ്ച് താരം ഹെര്‍ബര്‍ട്ടിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച് രണ്ടാം റൗണ്ടിലെത്തി. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ 6-1,4-6,6-7,7-5,6-4 എന്ന സ്കോറിനാണ് സിന്നര്‍ വിജയിച്ചത്.
നാലാം സീഡായ ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ പുറത്തായി. അഞ്ചു സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ സ്പാനിഷ് താരം പാബ്ളോ അന്‍ഡുജാര്‍ ഓസ്ട്രിയന്‍ താരമായ തീമിനെ തോല്‍പ്പിച്ചു. സ്കോര്‍: 4-6, 5-7, 6-3, 6-4, 6-4.
പ്രതികരിക്കാൻ ഇവിടെ എഴുതുക: