Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍ക്കാറിന്റെ ഉറപ്പ് കടലാസില്‍ ഒതുങ്ങി; പ്രളയാനന്തര പദ്ധതികള്‍ കുട്ടനാട്ടില്‍ ഒലിച്ചു പോയി

വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കുട്ടനാടിനെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. തണ്ണീര്‍മുക്കം ബണ്ടിലേക്കും, തോട്ടപ്പള്ളി സ്പില്‍വേയിലേക്കുമുള്ള ജലപാതകള്‍ ആഴംകൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല. ഗ്രാമീണ ജലസ്രോതസുകള്‍ അടഞ്ഞു. മഴക്കാലത്ത് വെള്ളം ഉള്‍ക്കൊള്ളാനും, വേനലില്‍ ജല ലഭ്യത ഉറപ്പാക്കാനും കഴിയുന്നില്ല.

ശിവപ്രസാദ്‌ പി by ശിവപ്രസാദ്‌ പി
May 31, 2021, 07:14 pm IST
in Kerala
കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ വീടുകളിലൊന്ന്‌

കഴിഞ്ഞ ദിവസത്തെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ വീടുകളിലൊന്ന്‌

ആലപ്പുഴ: മഹാപ്രളയത്തിന് ശേഷം കുട്ടനാടിനെ വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പാതിതൊടാതെ ഒലിച്ചുപോയി. 2018-ലെ പ്രളയാനന്തര കുട്ടനാട്ടിന്റെ പുനരുദ്ധാരണത്തിന് വന്‍ പദ്ധതികളാണ് സര്‍ക്കാര്‍ കൊട്ടിഘോഷിച്ചത്. കുട്ടനാട് പാക്കേജിലും, പ്രളയ പദ്ധതിയിലും പെടുത്തി ബജറ്റില്‍ ഫണ്ട് അനുവദിക്കുന്നതല്ലാതെ പദ്ധതികളുടെ നടത്തിപ്പ് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാരോ, ജനപ്രതിനിധികളോ ശ്രമിച്ചിട്ടില്ല. വര്‍ഷാവര്‍ഷം മൂന്ന് നാല് പ്രാവശ്യം വെള്ളപ്പൊക്ക ദുരിതം അനുഭവിക്കാനാണ് കുട്ടനാട്ടുകാരുടെ വിധി. മഴ ശക്തിപ്പെട്ടാല്‍ ഒഴുകിയെത്തുന്ന കിഴക്കന്‍ വെള്ളം കുട്ടനാടിനെ മുക്കാറുണ്ട്. ജലസേചന സംഭരണികള്‍ തുറന്നുവിട്ടാലും കുട്ടനാട്ടുകാരാണ് ദുരിതം അനുഭവിക്കുന്നത്.  

  വെള്ളപ്പൊക്ക കെടുതിയില്‍ നിന്ന് കുട്ടനാടിനെ സംരക്ഷിക്കാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. തണ്ണീര്‍മുക്കം ബണ്ടിലേക്കും, തോട്ടപ്പള്ളി സ്പില്‍വേയിലേക്കുമുള്ള ജലപാതകള്‍ ആഴംകൂട്ടാന്‍ പോലും കഴിഞ്ഞിട്ടില്ല. ഗ്രാമീണ ജലസ്രോതസുകള്‍ അടഞ്ഞു. മഴക്കാലത്ത് വെള്ളം ഉള്‍ക്കൊള്ളാനും, വേനലില്‍ ജല ലഭ്യത ഉറപ്പാക്കാനും കഴിയുന്നില്ല. പമ്പ, അച്ചന്‍കോവില്‍, മണിമല എന്നീ പ്രധാന നദികള്‍ ഉള്‍പ്പെടെ ഒട്ടുമിക്ക ജലസ്രോതസുകളും നികന്ന നിലയിലാണ്. ലീഡിങ് ചാനലും, എസി കനാലും ആഴം കൂട്ടാന്‍ പദ്ധതി വിഭാവനം ചെയ്തെങ്കിലും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഗ്രാമീണ തോടുകള്‍ പോലും ആഴം കൂട്ടി ജലപാത സുഗമമാക്കാനോ, ജല ലഭ്യത ഉറപ്പുവരുത്താനോ സര്‍ക്കാര്‍ മുന്‍കൈയെടുത്തില്ല.  

 കായല്‍ നിലങ്ങള്‍ ഉള്‍പ്പെടെ പാടശേഖര പുറംബണ്ടുകള്‍ ഉയര്‍ത്തി ബലപ്പെടുത്തി പുഞ്ചകൃഷിക്കൊപ്പം രണ്ടാംകൃഷിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി ഏതാനും പാടശേഖര പുറംബണ്ടുകള്‍ സ്ഥാപി

ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. വെള്ളപ്പൊക്ക സീസണ്‍ ആരംഭിക്കുന്നതോടെ വിളവെത്തിയ നിരവധി പാടങ്ങളാണ് തുടരെ ബണ്ട് തകര്‍ന്ന് കൃഷി നശിക്കുന്നത്. നെല്‍കൃഷിക്കൊപ്പം കരകൃഷിയും വെള്ളപ്പൊക്കത്തെ ഭയന്ന് കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ്. പാടശേഖര പു

റംബണ്ടുകളുടെ അഭാവത്തില്‍ ബണ്ടുകള്‍ക്ക് ചുറ്റും, പാടശേഖര നടുവിലുമുള്ള നിരവധി കുടുംബങ്ങളാണ് ഒറ്റപ്പെടുന്നത്. സഞ്ചാര യോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ വൃദ്ധരും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ വാഴപിണ്ടിയിലോ, തടിപ്പലകയിലോ തട്ടുകെട്ടിയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്.  

പ്രളയ ദുരിതം ബാധിച്ച എല്ലാവര്‍ക്കും വാസയോഗ്യമായ വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവും ഫലം കണ്ടില്ല. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടുകള്‍ മുങ്ങാറാണ് പതിവ്. നിരവധി കുടുംബങ്ങളാണ് തകര ഷീറ്റില്‍ നിര്‍മ്മിച്ച വീടുകളില്‍ അന്തിയുറങ്ങുന്നത്. വെള്ളപ്പൊക്ക സീസണില്‍ ക്യാമ്പുകള്‍ മാത്രമാണ് ഇവര്‍ക്ക് ആശ്രയം. ഓരോ വര്‍ഷം കഴിയുന്തോറും കുട്ടനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.  

കൃഷിയിടങ്ങളും ജലസ്രോതസുകളും ചുരുങ്ങി വരുകയാണ്. ഏക്കര്‍ കണക്കിന് കരഭൂമി ഉള്ളവര്‍ പോലും വര്‍ഷാവര്‍ഷം  നിലം നികത്താറുണ്ട്. സ്വന്തമായി കരഭൂമിയുള്ള കുടുംബങ്ങള്‍ക്ക് നിലം നികത്തലിനുള്ള അനുമതി നിഷേധിച്ചും, കുട്ടനാട് പാക്കേജും, പ്രളയ പദ്ധതികളും സുതാര്യമായി നടപ്പാക്കിയാല്‍ കുട്ടനാടന്‍ ജനതയുടെ ദുരിതങ്ങള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കുട്ടനാട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ സംരക്ഷിക്കാന്‍ ആരുണ്ട്, പണ്ട് ഞങ്ങളൊക്കെയുണ്ടായിരുന്നു

Kerala

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

പുതിയ വാര്‍ത്തകള്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം: പ്രതിഷേധത്തിനിടെ മാർ ജോസഫ് പാംപ്ലാനിക്ക് മർദനമേറ്റു; വെളിപ്പെടുത്തൽ

കനത്തമഴ: മുംബൈ, നാസിക് കനത്ത ജാഗ്രതയിൽ; ഗതാഗതം തടസ്സപ്പെടുന്നു

കർണാടകയിലെ ക്രിസ്ത്യൻ പള്ളികളിൽ എസ്‌ഐആർ ഫോമുകൾ പൂരിപ്പിക്കൽ : കോൺഗ്രസിന്റെ മതവെറി രാഷ്‌ട്രീയത്തിനെതിരെ പോരിനുറച്ച് എൻഡിഎ നേതാക്കൾ

തലശ്ശേരി ഫസല്‍ വധക്കേസില്‍ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.