Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പ്രമേയത്തിന്റെ രാഷ്‌ട്രീയം

കേരളത്തിന്റെ തുടരന്‍ സര്‍ക്കാറിന്റെ മുമ്പില്‍ ആകെയുള്ള പ്രശ്‌നം ലക്ഷദ്വീപ് ആയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം രാജ്യമായതിനാല്‍ എവിടെയും ഒരു കണ്ണോട്ടമുണ്ടാവണമല്ലോ. അതുകൊണ്ടാണ് ലക്ഷദ്വീപിനെ രക്ഷിക്കാനെന്ന പേരില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ പോകുന്നത്. അതുകൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ എന്നാണെങ്കില്‍ നാട്ടുമ്പുറത്തെ നായാട്ടുകാരന്‍ പണ്ട് പറഞ്ഞതു പോലെ ' ഞാന്‍ വെടിവച്ചിട്ടുണ്ട്. പുലി വന്നാല്‍ കൊണ്ടോട്ടെ' സ്‌റ്റൈല്‍.

കെ. മോഹന്‍ദാസ്byകെ. മോഹന്‍ദാസ്
May 30, 2021, 05:50 am IST
inArticle

ഒരു പ്രമേയം കൊണ്ട് എന്തൊക്കെ സംഭവിക്കുമെന്ന് പറയാനാവില്ല.  ഠ വട്ടത്ത് കിടന്ന് അലമുറയിട്ടാലും ആര്‍ത്തട്ടഹസിച്ചാലും കിം ഫലം എന്ന് ചോദിക്കാനേ കഴിയൂ.

കേരളത്തിന്റെ തുടരന്‍ സര്‍ക്കാറിന്റെ മുമ്പില്‍ ആകെയുള്ള പ്രശ്‌നം ലക്ഷദ്വീപ് ആയിരിക്കുന്നു. ദൈവത്തിന്റെ സ്വന്തം രാജ്യമായതിനാല്‍ എവിടെയും ഒരു കണ്ണോട്ടമുണ്ടാവണമല്ലോ. അതുകൊണ്ടാണ് ലക്ഷദ്വീപിനെ രക്ഷിക്കാനെന്ന പേരില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ പോകുന്നത്. അതുകൊണ്ട് പ്രയോജനം വല്ലതും ഉണ്ടോ എന്നാണെങ്കില്‍ നാട്ടുമ്പുറത്തെ നായാട്ടുകാരന്‍ പണ്ട് പറഞ്ഞതു പോലെ ‘ ഞാന്‍ വെടിവച്ചിട്ടുണ്ട്. പുലി വന്നാല്‍ കൊണ്ടോട്ടെ’ സ്‌റ്റൈല്‍.

പണ്ട് ഇമ്മാതിരി കുറെ പ്രമേയങ്ങള്‍ പാസ്സാക്കിയതിനെക്കുറിച്ച് അറിയണമെങ്കില്‍ നിയമസഭാ ലൈബ്രറിയില്‍ പോയി നോക്കിയാല്‍ മതി. എന്തെങ്കിലും ഗുണമുണ്ടാവാനോ ക്രിയാത്മകമായ മുന്നേറ്റത്തിനോ വേണ്ടിയല്ല ഈ പ്രമേയം.

ലക്ഷദ്വീപില്‍ എന്തു നടന്നാലും വേണ്ടില്ല, ഞങ്ങള്‍ക്കു ചിലതു പറയണം എന്ന രീതിയാണ്. ലക്ഷദ്വീപിലെ ഏതെങ്കിലും യുവാവിന്റെയോ മധ്യവയസ്‌കന്റെയോ, ഒക്കെ പോകട്ടെ അവിടത്തെ  ഏതെങ്കിലും ഒരാളുടെ ഭാഗത്തു നിന്നുള്ള ചിന്താഗതി ഇപ്പറഞ്ഞവര്‍ക്കുണ്ടോ? ഇത്രകാലം ഭരണം കൈയാളിയവര്‍ അവിടെയുള്ള മനുഷ്യര്‍ മറ്റിടങ്ങളിലെ ആളുകളെ പോലെ പുരോഗതിയുടെ പാതയിലേക്ക് പോകുന്നുണ്ടോ എന്നന്വേഷിച്ചിരുന്നോ? അവരെ മനുഷ്യരായി കണ്ട് പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ അക്ഷീണ പരിശ്രമം നടത്തുമ്പോള്‍ തുരങ്കം വെക്കുന്നത് എന്തിന്? ഒരു മതവിഭാഗത്തിന്റെ വിചാരവികാരങ്ങള്‍ക്കൊത്തു മാത്രമേ മുന്നോട്ടു പോകാവൂ എന്ന് ശഠിക്കുന്നതിന് പിന്നില്‍ എന്താണ്? പ്രാകൃത വിചാരങ്ങളും നിലപാടുകളും പരിഷ്‌കൃത സമൂഹത്തില്‍ എത്രമാത്രം പ്രസക്തമാണ്.

 വോട്ടുബാങ്കിന്റെ നിക്ഷേപത്തില്‍ നിന്നുള്ള പലിശ കൊണ്ടു ജീവിക്കുന്ന രാഷ്‌ട്രീയ വൃകോദരങ്ങള്‍ മാനവികതയ്‌ക്കും മനുഷ്യത്വത്തിനും എന്തു വിലയാണ് കൊടുക്കുന്നത്?

 ഒരു തിയേറ്റര്‍ പോലും ഇല്ലാത്ത, അനുവദിക്കാത്ത പ്രദേശം. ഒരു പ്രതിമ വെക്കാന്‍ അനുവദിക്കാത്ത പ്രദേശം. തങ്ങളുടെ മത അനുശാസനയ്‌ക്കനുസരിച്ചു മാത്രം കാര്യങ്ങള്‍ നീക്കുന്ന നിലപാട്. ഇത് പൊതു സമൂഹത്തിന്റെ മൊത്തം വിചാരവികാരങ്ങള്‍ക്കനുസരിച്ച് മുന്നോട്ടു പോവുമോ?

നികൃഷ്ട രാഷ്‌ട്രീയ അജണ്ട വഴി ഒരു വിഭാഗത്തെ പ്രീണിപ്പിച്ചു നിര്‍ത്തുന്ന ഏര്‍പ്പാട് ഐ എസ്സിലേക്കുള്ള വഴിമരുന്നിടലാണെന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ തെറ്റുപറയാനാവുമോ? മദ്രാസ് ഹൈക്കോടതി അടുത്തിടെ നടത്തിയ വിധി ഇതിന്റെ പശ്ചാത്തലത്തില്‍ വേണം വിലയിരുത്താന്‍. ഒരു മതവിഭാഗത്തില്‍പെട്ടവര്‍ കൂടുതലായി താമസിക്കുന്നിടത്ത് മറ്റൊരു സമുദായത്തിന്റെയും ആചാരാനുഷ്ഠാനങ്ങള്‍ തടയപ്പെട്ടു കൂടാ എന്നായിരുന്നു ആ  വിധിയില്‍ ഊന്നിപ്പറഞ്ഞത്. ആരുടെയും കണ്ണു തുറപ്പിക്കുന്ന വിധിന്യായമായിരുന്നു അത്. ഭൂരിപക്ഷമായി പോയി എന്നതിന്റെ പേരില്‍ ആരുടെ ആട്ടും തുപ്പും കേട്ടു കിടക്കണമെന്നതിന്റെ ചെല്ലപ്പേരല്ല മതനിരപേക്ഷത. ലക്ഷദ്വീപുകാരുടെ വിശ്വാസ പ്രമാണങ്ങള്‍ക്കൊത്തു മാത്രമേ അവിടെ ഭരിക്കാന്‍ പാടുള്ളൂ എന്നു പറയുന്നത് സിറിയയിലെ ആടുമേയ്‌ക്കലിലേക്കുള്ള കുറുക്കുവഴിയാണെന്ന് കരുതാന്‍ അത്ര വലിയ ബിരുദ പഠനമൊന്നും വേണ്ട. കേസും കോടതിയും പ്രാദേശിക മത വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ഗുണ്ടാ ആക്ട് പോലുള്ള നിയമങ്ങള്‍ വേണ്ട എന്നു ശഠിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യാനല്ല ജനാധിപത്യ ഭരണകൂടം തയാറാവേണ്ടത്.

 കേരള നിയമസഭയില്‍ ലക്ഷദ്വീപിനുവേണ്ടിയെന്ന് പ്രചരിപ്പിക്കപ്പെടുന്ന പ്രമേയത്തിന്റെ അകത്തളത്തിലും ഐ എസ്സിലേക്കുള്ള യാത്രയ്‌ക്ക് ഊര്‍ജം കൊടുക്കുന്ന രാസ സമവാക്യമുണ്ട്. സി എ എ , കശ്മീര്‍ , മദനി … കാര്യങ്ങളിലും ഇത്തരം പ്രമേയങ്ങള്‍ വന്നത് മറന്നുകൂട. അതേസമയം വിശ്വാസികളുടെ നെഞ്ചത്ത് വാള്‍ കുത്തിക്കയറ്റിയ ശബരിമല പ്രശ്‌നം വന്നപ്പോള്‍ ഇപ്പോഴത്തെ പ്രമേയക്കാര്‍ കൊടുങ്കാട്ടിലൊളിച്ചു.

 മതേതരമെന്നത് മ്ലേച്ഛപ്രയോഗമായി മാറ്റുന്ന തരത്തിലേക്ക് ഭരണകൂടങ്ങള്‍ നട്ടെല്ലു വളച്ച് നില്‍ക്കുന്ന കാഴ്ചയാണ്. ഇതിനെക്കുറിച്ച് നിഷ്പക്ഷ സമൂഹം ചിന്തിക്കണം; പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കണം. രാഷ്‌ട്രീയ വൈകൃതങ്ങള്‍ക്ക് കരിന്തൂവലാണ് ഇത്തരം പ്രമേയങ്ങളെന്ന് ബോധ്യപ്പെടുത്തണം.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)
Kerala

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.