Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

26 ദ്വീപുകളില്‍ വന്‍ തൊഴില്‍ പദ്ധതികള്‍; ലക്ഷ്യം വെക്കുന്നത്‌ ദ്വീപുകളുടെ സമഗ്ര വികസനം; എതിര്‍ക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യങ്ങള്‍ ഏറെ

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഐലന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ ആറാമത് യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന് ജനുവരി 13നാണ് തീരുമാനങ്ങള്‍ എടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2021, 09:28 am IST
in India

കോഴിക്കോട്: രാജ്യത്തെ 26 ദ്വീപുകളുടെ വികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഈ വര്‍ഷം ജനുവരി ആദ്യം. അതില്‍ 16 എണ്ണം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍. പത്തെണ്ണം ലക്ഷദ്വീപില്‍. ദ്വീപുകളുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട് ദ്വീപു നിവാസികളുടെ തൊഴിലില്ലായ്‌മ മാറ്റി വരുമാനം വര്‍ദ്ധിപ്പിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള ടൂറിസ, വ്യവസായ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. മറ്റ് എങ്ങും ഇല്ലാത്ത എതിര്‍പ്പ് ലക്ഷദ്വീപില്‍ രൂപപ്പെടുത്തിയത് ചില നിക്ഷിപ്ത താല്‍പര്യക്കാരാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് സംഭവങ്ങള്‍.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ തീരുമാനമോ നിര്‍ദേശമോ അല്ല നടപ്പാക്കുന്നത്. ഒന്നര വര്‍ഷത്തോളം മുമ്പ് എടുത്ത് പ്രഖ്യാപിച്ച തീരുമാനങ്ങളാണ്. ഇപ്പോള്‍ ഗുജറാത്തുകാരന്‍ ഉദ്യോഗസ്ഥന്‍, ബീഫ് നിരോധനം, കെട്ടിടം പൊളിക്കല്‍, മതവിരോധം, തുടങ്ങിയ ചേരുവകകള്‍ ഒന്നിപ്പിച്ച് നടത്തുന്ന കുപ്രചാരണങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിന്റെ തീരുമാനം നടപ്പാക്കിത്തുടങ്ങിയപ്പോള്‍.

ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, സമുദ്രോല്‍പ്പന്നം, നാളികേര ഉല്‍പ്പന്നം എന്നിവയുടെ സംസ്‌കരണത്തിനും കയറ്റുമതിക്കും അടക്കം സൗകര്യം ഉണ്ടാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍, ഇത് ദ്വീപുകളെയും പരിസരത്തേയും കൂടുതല്‍ ശ്രദ്ധാകേന്ദ്രമാക്കുന്നതു വഴി ചിലരുടെ ഇടപാടുകള്‍ക്ക് തടസം നേരിടുമെന്നതാണ് ഒരു പ്രശ്‌നം. ദ്വീപുകളില്‍ത്തന്നെ സംസ്‌കരണ സംവിധാനം വരുന്നതോടെ ഇടനിലക്കാരുടെ ചൂഷണം ഒഴിവാകുന്നത് മറ്റ് ചിലര്‍ക്ക് അസൗകര്യമാകും.

കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലുള്ള ഐലന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ ആറാമത് യോഗം ആഭ്യന്തരമന്ത്രി അമിത് ഷായുടെ മേല്‍നോട്ടത്തില്‍ ചേര്‍ന്ന് ജനുവരി 13നാണ് തീരുമാനങ്ങള്‍ എടുത്തത്. ദ്വീപുകളുടെ സമഗ്ര വികസനമായിരുന്നു കാര്യപരിപാടി. ആന്‍ഡമാന്‍ ദ്വീപുകളില്‍ നാലെണ്ണത്തിലും ലക്ഷദ്വീപില്‍ അഞ്ചെണ്ണത്തിലും കയറ്റുമതി, ടൂറിസം പദ്ധതികളാണ് തയ്യാറാക്കിയത്. രണ്ടാം ഘട്ടമായി 12 ദ്വീപുകളില്‍ ടൂറിസം സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ കരയിലും കടലിലും ടൂറിസം പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള നിയമപരമായ എല്ലാ അനുമതികളും വാങ്ങാനും ആകാശ, ജല, ഡിജിറ്റല്‍ കണക്ടിവിറ്റികള്‍ക്കുള്ള സംവിധാനം പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചിരുന്നു.

ദ്വീപുകളില്‍ ടെക്‌നോളജി അടിസ്ഥാനമാക്കി ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായ വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള വിജ്ഞാപനം 2019 ജനുവരി ഒന്നിന് സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. നിക്കോബാര്‍, മിനികോയ് എന്നിവിടങ്ങളില്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മിക്കാനും തീരുമാനമെടുത്തു. ഹരിത പ്രോട്ടോകോള്‍ പാലിച്ച് മത്സ്യബന്ധനം, സംഭരണം, സംസ്‌കരണം, കയറ്റുമതി, ഉല്‍പ്പന്ന വൈവിധ്യവല്‍കരണം തുടങ്ങിയവ വഴി ദ്വീപ്‌വാസികള്‍ക്ക് വരുമാന വര്‍ദ്ധനയും തൊഴില്‍ ലഭ്യതയും ഉറപ്പാക്കാനാണ് അമിത് ഷാ നിര്‍ദേശിച്ചത്. അതനുസരിച്ചുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങിയത് നിതി ആയോഗ് ആയിരുന്നു. തീരസംരക്ഷണ നിയമം കര്‍ക്കശമായി പാലിക്കാനും ചട്ടം ലംഘിച്ച കെട്ടിടങ്ങള്‍ നീക്കാനും തീരുമാനമെടുത്തിരുന്നു. അതനുസരിച്ച് ലക്ഷദ്വീപില്‍ താല്‍ക്കാലികവും സ്ഥിരവുമായ കെട്ടിടങ്ങള്‍ നീക്കാന്‍ തീരുമാനിച്ചു, നടപടി തുടങ്ങിയത് ഇപ്പോഴാണ്.

കവരത്തി ദ്വീപില്‍, കപ്പല്‍ നങ്കൂരമിടുന്നത് കിലോമീറ്ററുകള്‍ അകലെ ആഴക്കടലിലാണ്. അവിടന്ന് ചെറു ബോട്ടില്‍ വേണം യാത്രക്കാര്‍ എംബാര്‍ക്കേഷന്‍ ജെട്ടിയിലെടുക്കാന്‍. ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. അന്താരാഷ്‌ട്ര ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിടുമ്പോള്‍ ഇവിടെ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഈ ജെട്ടിയുടെ പരിസരത്താണ് കൂടുതല്‍ സൗകര്യത്തില്‍ കടല്‍ത്തീരമുള്ളത്. എന്നാല്‍, ഇവിടെയാണ് താല്‍കാലിക മത്സ്യമൊരുക്കല്‍ ഷെഡ്ഡുകളും വള്ളവും കയറ്റിവക്കലും. ഇവിടം കൂടുതല്‍ ആകര്‍ഷകമാക്കി, ഇവിടെ വള്ളവും വലയും സൂക്ഷിക്കുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സൗകര്യം നിര്‍മിച്ച് കൊടുക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും ചിലര്‍ അതിനെ എതിര്‍ക്കുന്നത് മറ്റ് ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണെന്നാണ് ആക്ഷേപം.

കവരത്തി ബോട്ട് ജെട്ടി പരിസരത്തു നിന്നുള്ള അസ്തമയക്കാഴ്ചയാണിത്. ഇവിടെ കാഴ്ച മറച്ചും മറ്റ് അസൗകര്യങ്ങള്‍ ഉണ്ടാക്കിയും വ്യവസ്ഥയും നിയമപരമായ അനുമതിയുമില്ലാതെ ഇത്തരം താല്‍കാലിക ഷെഡ്ഡുകള്‍ ഏറെയാണ്‌

Tags: development
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.