Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ആശ്ചര്യപ്പെടുത്തിയെങ്കിലും വിഷയം ജനങ്ങള്‍ക്ക് വിട്ടു’; തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍

നാലു നേതാക്കളുടെ അറസ്റ്റിന് അദ്ദേഹം ഉപകരണമായിരുന്നുവെന്നും എംപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 02:51 pm IST
in India

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയുടെ പ്രസ്താവന ആശ്ചര്യപ്പെടുത്തിയെന്ന് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. ഗവര്‍ണറായുള്ള കാലാവധി പൂര്‍ത്തിയാക്കിയശേഷം ജഗ്ദീപ് ധന്‍കര്‍ക്കെതിരെ നടപടിയെടുക്കാനായി പൊലീസില്‍ പരാതികള്‍ നല്‍കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നുവെന്ന് കല്യാണ്‍ ബാനര്‍ജി മാധ്യമങ്ങളോട് പറഞ്ഞതിന് പിന്നാലെയാണ് ഗവര്‍ണറുടെ പ്രതികരണം. നാരദ കോഴക്കേസില്‍ തൃണമൂല്‍ നേതാക്കളുടെ അറസ്റ്റിനുള്ള ഉപകരണമായിരുന്നു ഗവര്‍ണറെന്നും ബാനര്‍ജി ആരോപിച്ചു. 

‘ഗവര്‍ണര്‍ക്കെതിരെ ഒരു നിയമനടപടിയും സാധ്യമല്ലെന്ന് നമുക്കറിയാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ അദ്ദേഹം ഗവര്‍ണറായിരിക്കില്ല. അതുകൊണ്ട്, കുറ്റകൃത്യങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മതധ്രുവീകരണത്തിനും ഗവര്‍ണര്‍ എവിടെ പ്രകോപനം സൃഷ്ടിക്കുന്നത് കണ്ടാലും പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കാന്‍ താഴെത്തട്ടിലെ പ്രവര്‍ത്തകരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഗവര്‍ണര്‍ അല്ലാതായി മാറുമ്പോള്‍ നടപടിയെടുക്കും. അങ്ങനെ പറയരുതെങ്കിലും പ്രസിഡന്‍സി ജയില്‍ അദ്ദേഹത്തിന്റെ ഇടമായിരിക്കും’-ഹൂഗ്ലി ജില്ലയില്‍ ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

രാവിലെ മുതല്‍ വൈകിട്ടുവരെ തൃണൂല്‍ കോണ്‍ഗ്രസിനെ ഗവര്‍ണര്‍ വേട്ടയാടുന്നു. നാലു നേതാക്കളുടെ അറസ്റ്റിന് അദ്ദേഹം ഉപകരണമായിരുന്നുവെന്നും എംപി കൂട്ടിച്ചേര്‍ത്തു. തൃണമൂല്‍ മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫിര്‍ഹദ് ഹക്കിം, പാര്‍ട്ടി എംഎല്‍എ മദന്‍ മിത്ര എന്നിവരെയാണ് കഴിഞ്ഞ തിങ്കളാഴ് വീടുകളില്‍നിന്ന് സിബിഐ അറസ്റ്റ് ചെയ്തത്. മുന്‍ തൃണമൂല്‍ നേതാവും കൊല്‍ക്കത്ത മേയറുമായിരുന്ന സോവന്‍ ചാറ്റര്‍ജിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

നിലവില്‍ നാലുപേരെയും വീട്ടുതടങ്കലിലാക്കിയ കൊല്‍ക്കത്ത ഹൈക്കോടതി കേസ് വിശാല ബഞ്ചിന് വിട്ടിരിക്കുകയാണ്. മെയ് ഏഴിന് നാലുപേര്‍ക്കുമെതിരെ ധന്‍കര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയിരുന്നു. പ്രസ്താവന ‘ആശ്ചര്യപ്പെടുത്തിയെങ്കിലും വിഷയം സംസ്‌കാരമുള്ള ബംഗാള്‍ ജനതയുടെയും മാധ്യമങ്ങളുടെയും വിവേചന അധികരത്തിന് വിട്ടു’വെന്ന് ജഗ്ദീപ് ധന്‍കര്‍ ട്വീറ്റ് ചെയ്തു.  

Tags: complaintബംഗാള്‍തൃണമൂല്‍ കോണ്‍ഗ്രസ്ജഗ്ദീപ് ധാംകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

Kerala

ലൈംഗിക ചൂഷണം, പത്തു ലക്ഷം രൂപ തട്ടിയെടുക്കല്‍:   യുവതിയുടെ പരാതിയില്‍ കള്ളക്കാമുകന്‍ പിടിയില്‍

Kerala

അൻസിബ ഹസന്റെ പരാതിയിൽ കഴമ്പില്ല; വനിതാ എസ്‌ഐ മോശമായി പെരുമാറിയിട്ടില്ല, കമ്മീഷണർക്ക് റിപ്പോർട്ട് നൽകി എസിപി

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

Kerala

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബ സുഹൃത്ത് പരാതി നല്‍കി

പുതിയ വാര്‍ത്തകള്‍

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.