Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിയമസഭാതെരഞ്ഞെടുപ്പുകളിലെ തോല്‍വി: രാഹുലിനെ പ്രസിഡന്‍റായി അവരോധിക്കാനുള്ള സോണിയ പദ്ധതി പാളിയേക്കും

കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കാരണം നീട്ടിവെച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് സമയമായി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 08:19 pm IST
in India

ന്യൂദല്‍ഹി: കേരളം, ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ കാരണം നീട്ടിവെച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് സമയമായി. നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വി രാഹുല്‍ഗാന്ധിയെ സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാനുള്ള സോണിയാഗാന്ധിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നുറപ്പായി. ഇക്കുറി രാഹുല്‍ഗാന്ധിക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നേക്കുമെന്ന് കരുതുന്നു.

2021 ജനവരിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരേണ്ടിയിരുന്നത്. ഈ യോഗം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ന്യായം പറഞ്ഞ് മനപൂര്‍വ്വമാണ് സോണിയാഗാന്ധി നീട്ടിവെപ്പിച്ചത്. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചെടുത്താല്‍ അത് വഴി രാഹുല്‍ഗാന്ധിയെ ഏകപക്ഷീയമായി പ്രസിഡന്‍റ് പദവിയില്‍ അവരോധിക്കാനായിരുന്നു സോണിയയുടെ ഗൂഡനീക്കം. 

എന്നാല്‍ ബംഗാളില്‍ 2016ല്‍ 44 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസ് വട്ടപൂജ്യമായി. 1980 മുതല്‍ ഇടതും വലതും മാറി മാറി ഭരിക്കുന്ന പാരമ്പര്യമുണ്ടായിരുന്ന കേരളത്തിന്റെ പതിവ് തെറ്റിച്ച് ഇടത് സര്‍ക്കാരിന് തുടര്‍ഭരണം നല്‍കിയതില്‍നിന്നും രാഹുല്‍ഗാന്ധിയ്‌ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. കാരണം ഈ തെരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ഗാന്ധി ഏറ്റവുമധികം സമയം ചെലവിട്ടത് കേരളത്തിലായിരുന്നു. പുതുച്ചേരിയില്‍ 2016ല്‍ 11 സീറ്റുകള്‍ വിജയിച്ച് ഭരണം പിടിച്ച സ്ഥാനത്ത് ഇക്കുറി രണ്ട് സീറ്റുകള്‍ കൊണ്ട് കോണഗ്രസിന് തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെ ബിജെപി- എ ഐഎന്‍ആര്‍സി സഖ്യം ഭരണം പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രതിപക്ഷത്തായി.  

അസമില്‍ ബിജെപി സര്‍ക്കാരിനെ മറച്ചിടാന്‍ വര്‍ഗ്ഗീയ കാര്‍ഡടക്കം എടുത്തുകളിക്കാന്‍ പച്ചക്കൊടി കാട്ടിയ രാഹുല്‍ഗാന്ധിയ്‌ക്ക് അവിടേയും ബിജെപിക്ക് തുടര്‍ഭരണം നല്‍കേണ്ടിവന്നു. അങ്ങിനെ ഒരു നിലയ്‌ക്കും രാഹുല്‍ഗാന്ധിയെ രക്ഷിച്ചെടുക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സോണിയ. ഇതിനിടെ ജി-23 എന്ന സീനിയര്‍ നേതാക്കളുടെ കോണ്‍ഗ്രസ് വിമതസംഘം കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉടനെ നടത്തണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുകയാണ്. കോവിഡ് രണ്ടാം തരംഗമാണ് ഇപ്പോള്‍ രാഹുലിന്റെ രക്ഷയ്‌ക്കെത്തിയിരിക്കുന്നത്. പരമാവധി കേന്ദ്രസര്‍ക്കാരിനെയും മോദിയെയും കുറ്റക്കാരാക്കി തന്റെ സ്ഥാനം ഉറപ്പിക്കാനുള്ള ഗൂഢശ്രമത്തിലാണ് രാഹുല്‍ഗാന്ധി.  

ഗുലാം നബി ആസാദ്, കപില്‍സിബല്‍, ആനന്ദ് ശര്‍മ്മ തുടങ്ങി ഉന്നതശീര്‍ഷരായ നേതാക്കള്‍ കോണ്‍ഗ്രസിന് ഫലപ്രദമായ നേതൃത്വം വേണമെന്ന ആവശ്യം 2020 ആഗസ്തില്‍ ഉന്നയിച്ചതിന്റെ പേരില്‍ സോണിയയുടെ എതിര്‍പ്പിന് പാത്രമായവരാണ്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരു പദവികളും നല്‍കാതായതോടെ ഇവര്‍ക്ക് ഇപ്പോള്‍ കോണ്‍ഗ്രസ് വിമതനേതാക്കളുടെ സ്ഥാനമാണ് പാര്‍ട്ടിയില്‍. ഇക്കുറി രാഹുലിനെതിരെ കോണ്‍ഗ്രസില്‍ പോരാട്ടം കടുപ്പിക്കുന്നതും ജി-23 എന്ന സംഘമായിരിക്കും.  

ഇതിനിടെയാണ് രണ്ട് മക്കള്‍ തമ്മിലുള്ള അധികാരപ്പോരാട്ടം. അത് കോണ്‍ഗ്രസിന്റെ നിലനില്‍പ് തന്നെ അപകടത്തിലാക്കുന്ന രീതിയില്‍ മറ്റൊരു ഭാഗത്ത് വളരുന്നു. ഉത്തര്‍പ്രദേശില്‍ 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഇവിടെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഊന്നിനിന്ന് പ്രവര്‍ത്തിക്കുന്ന പ്രിയങ്കയും സമ്പൂര്‍ണ്ണപരാജയമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. അങ്ങിനെ മകനും മകളും ഫലപ്രദമല്ലാത്ത നേതാക്കളാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് തിരുത്താന്‍ തയ്യാറില്ലാത്ത പിടിവാശിയുള്ള അമ്മയായി സോണിയാഗാന്ധി മാറുമ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോദിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തോടടുക്കുകയാണ്. ഇപ്പോള്‍ ബംഗാള്‍ കോണ്‍ഗ്രസ് മുക്തമായിക്കഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസ് കൂട്ടത്തകര്‍ച്ചയുടെ വക്കത്ത് നില്‍ക്കുകയാണ്. അസമിലും അങ്ങിനെതന്നെ. കൂട്ടുമുന്നണിയായി കൂടെക്കൂട്ടിയ എ ഐയുഡിഎഫ് ഇപ്പോള്‍ അസമിലെ തെരഞ്ഞെടുപ്പ് തോല്‍വിയ്‌ക്ക് കോണ്‍ഗ്രസിന് നേരെ വിരല്‍ചൂണ്ടുകയാണ്.

Tags: പ്രിയങ്കാഗാന്ധിപ്രിയങ്ക വാദ്രBengalikeralatamil nadu election 2021Rahul Gandhiജി-23congressബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് 2021പാര്‍ട്ടിഅസം നിയമസഭാ തെരഞ്ഞെടുപ്പ് 2021അസംSonia Gandhiകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021ഗുലാം നബി ആസാദ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.