Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡിന്റെ രണ്ടാം വരവ്; പാചകമേഖലയില്‍ തീയണഞ്ഞു, അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ തൊഴിലാളികൾ

വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം ചടങ്ങുകള്‍ മാത്രമായതോടെ അണഞ്ഞുപോയ അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ നില്‍ക്കേണ്ടുന്ന അവസ്ഥയിലാണ് കാറ്ററിംഗ് കമ്പനി ഉടമകളും തൊഴിലാളികളും. മെയ് മുതല്‍ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് ഭൂരിഭാഗവും റദ്ദായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 04:29 pm IST
in Kollam
സജീവ് തന്റെ അടുക്കളയില്‍

സജീവ് തന്റെ അടുക്കളയില്‍

കൊട്ടിയം: കൊവിഡിന്റെ രണ്ടാം വരവിനെ തുടര്‍ന്ന് ലോക്ക് ഡൗണിന് സമാനമായ അവസ്ഥയിലേക്ക് നാട് നീങ്ങിയപ്പോള്‍ പ്രതിസന്ധിയിലായ വലിയൊരു വിഭാഗമാണ് പാചകമേഖലയിലെ തൊഴിലാളികളും ഉടമകളും. കാറ്ററിംഗ് മേഖലയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ മേഖല ഒന്നാം ലോക്ക് ഡൗണില്‍ നിന്നും കരകയറി വരവേയാണ് അപ്രതീഷിതമായി കൊവിഡിന്റെ രണ്ടാം വരവോടെ ബുക്കിംഗുകള്‍ മിക്കതും റദ്ദായി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.

വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ എല്ലാം ചടങ്ങുകള്‍ മാത്രമായതോടെ അണഞ്ഞുപോയ അടുപ്പിന് മുന്നില്‍ ഗതിയില്ലാതെ നില്‍ക്കേണ്ടുന്ന അവസ്ഥയിലാണ് കാറ്ററിംഗ് കമ്പനി ഉടമകളും തൊഴിലാളികളും. മെയ് മുതല്‍ ആഗസ്റ്റ് വരെ ലഭിച്ച പരിപാടികളുടെ ബുക്കിംഗ് ഭൂരിഭാഗവും റദ്ദായി. വിവാഹം, വിവാഹ നിശ്ചയം, പിറന്നാള്‍, ഗൃഹപ്രവേശം, പേരിടല്‍, യാത്രയയപ്പ് തുടങ്ങി ധാരാളം ബുക്കിംഗ് വന്നിരുന്നു എന്നാല്‍ ഇവയെല്ലാം റദ്ദായതോടെ അഡ്വാന്‍സ് തുക തിരിച്ചുനല്‍കാന്‍ പൊലും ബുദ്ധിമുട്ടുകയാണ് ഉടമകള്‍.  

ആദ്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം വിവാഹം ഉള്‍പ്പെടെ പരിപാടികള്‍ക്ക് പരമാവധി 200 പേരെ പങ്കെടുപ്പിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജനജീവിതം സാധാരണ നിലയിലെത്തിയതോടെ ആളുകളുടെ എണ്ണവും കൂടി ഇതോടെ ഈ മേഖലയിലെ തൊഴില്‍ ദിനങ്ങളും വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ കൊവിഡിന്റെ രണ്ടാം വരവ് കനത്ത തിരിച്ചടിയായി.  

വരുമാനം നഷ്ടമായതോടെ മുതലാളിമാര്‍ക്ക് തൊഴിലാളികളെ സംരക്ഷിക്കേണ്ട ബാദ്ധ്യത കൂടിയുണ്ട്. പല പാചക തൊഴിലാളികളും കരാര്‍ വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നതുള്‍പ്പെടെ സ്ഥലങ്ങളുടെ വാടക, ബാങ്ക്‌ലോണ്‍ അങ്ങനെ കണക്കുകള്‍ നിരത്തുകയാണ് ഉടമകള്‍. അംഗീകൃത യൂണിറ്റുകള്‍ നാമമാത്രമാണ് ഉള്ളത്. അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളാണ് കാറ്ററിംഗ് മേഖലയില്‍ കൂടുതലും. ഇവരുടെയെല്ലാം വരുമാനം പൂര്‍ണമായും നിലയ്‌ക്കുന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്ന് ഇവര്‍ പറയുന്നു.  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന പാക്കേജുകളില്‍ കാറ്ററിംഗ് മേഖലയെയും പരിഗണിക്കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. വൈദ്യുതി ബില്ലുകള്‍ക്ക് ന്യായമായ ഇളവുകള്‍ അനുവദിക്കുക, തൊഴിലാളികള്‍ക്ക് ആനുകൂല്യം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ഇവര്‍ സര്‍ക്കാരിന് മുന്നില്‍ വയ്‌ക്കുന്നു.

” ഒന്നാംഘട്ട കൊവിഡില്‍ നിന്ന് പതുക്കെ കരകയറി വരികയായിരുന്നു. അതിനിടെ രണ്ടാം തരംഗം ശക്തമായതോടെ കനത്ത നഷ്ടത്തിലേക്കാണ് കാറ്ററിംഗ് മേഖല പോകുന്നത്. ബുക്കിംഗുകള്‍ പലതും റദ്ദാക്കി ഒപ്പം ഉണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള തൊഴിലാളികള്‍ പട്ടിണിയിലായ അവസ്ഥയാണ്. ലോണുകള്‍ ഉള്‍പ്പെടെ മുടങ്ങി കിടക്കുന്നു.  ആദ്യ ലോക്ക് ഡൗണില്‍ നിന്നും പതിയെ കരകയറി വരുമ്പോള്‍ ആണ് വീണ്ടും പ്രതിസന്ധിയിലേക്ക് പോകുന്നത്. ഈ മേഖല വിട്ട് മറ്റ് ജോലികള്‍ നോക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.'”

സജീവ് (എസ്ബി കാറ്ററിംഗ് കണ്ണേറ്റ, ചാത്തന്നൂര്‍)

അരുണ്‍ സതീശന്‍

Tags: Coockingcateringവിവാഹംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

മലപ്പുറത്ത് കാറ്ററിംഗ് ഗോഡൗണില്‍ അഗ്നിബാധ

Kerala

ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ തയാറാക്കാം വെറൈറ്റി വിഭവങ്ങൾ

പുതിയ വാര്‍ത്തകള്‍

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.