തൃശൂര്‍ : ഇടത് മുന്നണിക്ക് കനത്ത വിജയം സമ്മാനിച്ച തൃശൂരില്‍ നിന്ന് മന്ത്രിസഭയിലേക്ക് അരഡസന്‍ പേരുകള്‍. ആര്‍ക്കൊക്കെ നറുക്ക് വീഴുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ക്ക് പോലും അറിയില്ല. പിണറായി വിജയന്,കോടിയേരി ബാലകൃഷ്ണന്, എം.എ.ബേബി, എസ്.രാമചന്ദ്രന് പിള്ള എന്നിവരടങ്ങുന്ന അവെയ്ലബിള് പിബി യോഗമാണ് അന്തിമ പട്ടിക തയാറാക്കുക. ഇത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുന്നതോടെ മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
പാര്‍ട്ടി കേന്ദ്രക്കമ്മിറ്റിയംഗവും മുന്‍സ്പീക്കറും മുന്‍ മന്ത്രിയുമായ കെ.രാധാകൃഷ്ണന്റെ പേരിനാണ് മുന്‍തൂക്കം. ചേലക്കരയില്‍ നിന്ന് ഇക്കുറി വന്‍ഭൂരിപക്ഷത്തിനാണ് രാധാകൃഷ്ണന് സഭയിലേക്കെത്തുന്നത്. സിപിഎം പോഷക സംഘടനയായ പട്ടികജാതി ക്ഷേമ സംഘത്തിന്റെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് രാധാകൃഷ്ണന്.
സംസ്ഥാന സമിതിയംഗവും കഴിഞ്ഞ മന്ത്രിസഭയില്‍ അംഗവുമായിരുന്ന എ.സി.മൊയ്തീന്റെ പേരാണ് രണ്ടാമത്. കഴിഞ്ഞ മന്ത്രിസഭയില്‍നിന്ന് ആരും വേണ്ട എന്ന് തീരുമാനിച്ചാല്‍ മൊയ്തീന് പുറത്താകും. കുന്നംകുളത്ത് നിന്ന് ഭൂരിപക്ഷം വര്‍ധിപ്പിച്ചാണ് മൊയ്തീന് രണ്ടാം വട്ടം സഭയിലെത്തുന്നത്. ലൈഫ് മിഷന് ഫഌറ്റ് വിവാദത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍ എ.സി.മൊയ്തീന്റെ ഇടപെടല്‍ വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ മൊയ്തീന്റെ കാര്യത്തില്‍ പിണറായി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കണ്ടറിയണം.
സംസ്ഥാന ആക്ടിങ്ങ് സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ പ്രൊഫ.ആര്.ബിന്ദു മന്ത്രിസഭയിലെത്താനുള്ള സാധ്യതയും പാര്‍ട്ടി കേന്ദ്രങ്ങള്‍ ശരിവെക്കുന്നു. തൃശൂര്‍ കോര്പ്പറേഷന് മുന്‍ മേയറും കേരളവര്‍മ്മ കോളേജ് മുന്‍ പ്രിന്‍സിപ്പാളുമാണ് പ്രൊഫ.ബിന്ദു.വനിതാപ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചാല്‍ പ്രഥമ പരിഗണന ലഭിക്കാവുന്നയാളാണ് പ്രൊഫ.ബിന്ദു. മൊയ്തീനെ ഒഴിവാക്കാന്‍ തീരുമാനിച്ചാല്‍ രാധാകൃഷ്ണനും ബിന്ദുവും മന്ത്രിസഭയിലെത്തുമെന്നാണ് പ്രതീക്ഷ.
സിപിഐയുടെ പ്രതിനിധിയായി ഒല്ലൂരില്‍ നിന്ന് രണ്ടാംവട്ടവും വിജയിച്ച കെ.രാജന് മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. നിലവില്‍ ഗവ.ചീഫ് വിപ്പാണ് കെ.രാജന്. കയ്പമംഗലത്ത് നിന്ന് രണ്ടാംതവണയും വന്‍വിജയം നേടിയ ഇ.ടി.ടൈസന്, മുന്‍ മന്ത്രി വി.കെ.രാജന്റെ മകനും കൊടുങ്ങല്ലൂര്‍ എം.എല്‍എ യുമായ വി.ആര് സുനില്‍ കുമാര്‍ എന്നിവരെ പരിഗണിക്കണമെന്ന ആവശ്യവും സിപിഐക്കുള്ളില്‍ ഉയരുന്നുണ്ട്. വി.ആര്. സുനില്‍കുമാറിനും നിയമസഭയില്‍ രണ്ടാമൂഴമാണ്. കെ.രാജന് തന്നെയാണ് പ്രഥമ പരിഗണന. ജില്ലയില്‍ നിന്ന് അഞ്ച് എംഎല്‍എമാരാണ് സിപിഐക്കുള്ളത്.
കഴിഞ്ഞ തവണ ജില്ലക്ക് മൂന്ന് മന്ത്രിമാരുണ്ടായിരുന്നു. എ.സി മൊയ്തീനും പ്രൊഫ.സി.രവീന്ദ്രനാഥും സിപിഐയുടെ വി.എസ്.സുനില്‍കുമാറും. ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളില്‍ പന്ത്രണ്ടും ഇടതിനൊപ്പമാണ്. കഴിഞ്ഞ തവണയും പന്ത്രണ്ട് സീറ്റില്‍ ഇടത് മുന്നണി തന്നെയാണ് വിജയിച്ചിരുന്നത്. യുഡിഎഫിന് ഇക്കുറി വടക്കാഞ്ചേരി നഷ്ടമായപ്പോള്‍ പകരം ചാലക്കുടി ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: