Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലടി സര്‍വകലാശാലയില്‍ ജലീലിന്റെ അടുത്ത അനുയായിക്ക് നിയമനം നല്‍കാന്‍ നീക്കം; ഇന്ന് അടിയന്തര സിന്‍ഡിക്കേറ്റ്; അംഗങ്ങളുടെ ആവശ്യം തള്ളി വി സി

അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് പാസ്സാക്കുവാനാണ് നീക്കം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവെക്കണമെന്ന് പല സിന്‍ഡിക്കേറ്റ് അംഗങ്ങളും വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു.

എന്‍.പി. സജീവ് by എന്‍.പി. സജീവ്
Apr 28, 2021, 07:51 am IST
in Kerala

കൊച്ചി: മുന്‍മന്ത്രി കെ.ടി. ജലീലിന്റെ അടുത്ത അനുയായിക്ക് അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കാന്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ‘യുദ്ധകാലടിസ്ഥാനത്തില്‍’ ഇന്ന് സിന്‍ഡിക്കേറ്റ് യോഗം. പബ്ലിക്കേഷന്റെ ചുമതല വഹിക്കുന്ന ഈ വ്യക്തിയെ വെള്ളിയാഴ്ച വിരമിക്കുന്നതിന് മുമ്പ് തന്നെ അധ്യാപക തസ്തികയില്‍ നിയമിക്കാനാണ് നീക്കം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ്  ഇടതുപക്ഷക്കാരായ പല സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന് വൈസ്ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് സിന്‍ഡിക്കേറ്റ് യോഗം വിളിച്ചിരിക്കുന്നത്.  

അജണ്ടയ്‌ക്ക് പുറത്തുള്ള വിഷയമായി അവതരിപ്പിച്ച് പാസ്സാക്കുവാനാണ് നീക്കം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ യോഗം മാറ്റിവെക്കണമെന്ന് പല സിന്‍ഡിക്കേറ്റ് അംഗങ്ങളും  വൈസ് ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിസിയുടെ പിടിവാശിയിലാണ് യോഗം ചേരുന്നത്. സിന്‍ഡിക്കേറ്റ് തീരുമാനമെടുത്താല്‍ വെള്ളിയാഴ്ചയ്‌ക്കു മുമ്പ് നിയമനം നടത്തുവാനാകും.  ഇതിനാണ് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ് സിന്‍ഡിക്കേറ്റ് യോഗം ചേരുന്നത്.  

ലൈബ്രറി സയന്‍സ് കോഴ്സ് പ്രൊഫഷണല്‍ കോഴ്സ് ആയതിനാല്‍ മാനുസ്‌ക്രിപ്റ്റോളജി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്ന പേരില്‍ അക്കാദമിക് എന്ന രീതിയില്‍ ലൈബ്രറി സയന്‍സ് കോഴ്സ് ആരംഭിച്ച് അധ്യാപക നിയമനം നടത്തുവാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ വെള്ളിയാഴ്ച വിരമിക്കുന്ന ഇയാള്‍ക്ക് നാലു വര്‍ഷംകൂടി യുജിസി സ്‌കൈയില്‍ ശമ്പളത്തില്‍ സര്‍വകലാശാലയില്‍ തുടരുവാനും സാധിക്കും. നേരത്തെ ഈ വിഷയം സിന്‍ഡിക്കേറ്റ് സ്റ്റാഫ് കമ്മിറ്റിയില്‍ അജണ്ടയായി വരികയും തള്ളിക്കളഞ്ഞതുമാണ്. സ്റ്റാറ്റിയൂട്ടിലും ആക്ടിലുമില്ലാത്ത കോഴ്സ് തുടങ്ങിയാല്‍ ഇപ്പോള്‍ത്തന്നെ നഷ്ടമായ നാക് അക്രഡിറ്റേഷന്‍ ഇനി വീണ്ടും ലഭിക്കാനുള്ള സാധ്യത തന്നെ ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ ഒരു സിന്‍ഡിക്കേറ്റില്‍ ഈ വിഷയം കൊണ്ടുവരാനുള്ള ശ്രമം അംഗങ്ങളുടെ എതിര്‍പ്പുമൂലം പരാജയപ്പെട്ടിരുന്നതാണ്.  

അധ്യാപക നിയമനം നേടാന്‍ കേരളത്തിനു പുറത്തുനിന്നുള്ള ഒരു സര്‍വകലാശാലയില്‍ നിന്നും  പിഎച്ച്ഡി നേടുകയും ചെയ്തിട്ടുണ്ട്. യുജിസിയുടെ നിബന്ധനകളും രീതികളും കാറ്റില്‍ പറത്തിയാണ് വിസിയുടെ നീക്കം. കുറച്ചുനാള്‍ മുമ്പ് നടത്തിയ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം വിവാദമായിരുന്നു. മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത ഉള്‍പ്പടെയുള്ള സിപിഎമ്മുകാരെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമിക്കുകയായിരുന്നു. ഇപ്പോഴാകട്ടെ മുതിര്‍ന്ന സിന്‍ഡിക്കേറ്റംഗങ്ങളുടെ എതിര്‍പ്പ് മറികടന്ന്, അവര്‍ കൊവിഡ് മൂലം വരില്ലെന്നുകൂടി ഉറപ്പാക്കിയാണ് വൈസ് ചാന്‍സലറുടെ നടപടി. പങ്കെടുക്കില്ലെന്ന് പി.സി. മുരളീമാധവനെപ്പോലുള്ള സിന്‍ഡിക്കേറ്റംഗങ്ങള്‍ പരസ്യമായി ത്തന്നെ  പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: Universityappointmentകെ.ടി. ജലീല്‍കാലടി സംസ്കൃത സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Kerala

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

Kerala

പബ്ലിക് പ്രൊസിക്യൂട്ടർമാരുടെ നിയമനം; സർക്കാരിന് സ്വതന്ത്ര തീരുമാനം എടുക്കാനാവില്ല, ഭേദഗതിയുമായി ഹൈക്കോടതി

Kerala

താൽക്കാലിക അധ്യാപക നിയമനം; കേരള കലാമണ്ഡലത്തിൽ സംഘർഷം, അഭിമുഖം തടയുമെന്ന് കോൺഗ്രസ്, പ്രതിരോധിച്ച് വിദ്യാർത്ഥികൾ

India

രാഷ്‌ട്രീയം മാത്രം നോക്കി പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.