Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കള്ളം പൊളിഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് കോപം

ഒരാഴ്ചക്കാലത്തേക്ക് ആവശ്യമുള്ളത് കൈവശമിരുന്നിട്ടും വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ഭീതി പരത്തി കുത്തിവയ്‌പ്പ് കേന്ദ്രങ്ങളില്‍ അരാജകത്വം പടര്‍ത്തിയവര്‍ വീണ്ടും കേന്ദ്ര വിരോധം സൃഷ്ടിക്കാന്‍ മുതിരുന്നത് അപലപനീയമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 05:00 am IST
inEditorial

കൊവിഡ് വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ ഒരു ഭരണാധികാരിക്ക് ചേരാത്തവിധം ദുഷ്ടലാക്കോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നത്. വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നു പറയുകയും, എന്നാല്‍ ഇത് കേന്ദ്രം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് നഗ്നമായ ഇരട്ടത്താപ്പാണ്. കേന്ദ്രമാണ് വാക്‌സിന്‍ സൗജന്യമായി നല്‍കേണ്ടതെങ്കില്‍ അതെങ്ങനെ സംസ്ഥാനത്തിന്റെ വകയാകും? കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമൊക്കെ തെരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിച്ചത്. ജനങ്ങളെ കബളിപ്പിച്ച് വോട്ടു നേടാനുള്ള തന്ത്രമായിരുന്നു ഇത്. ഈ കപട വാഗ്ദാനം പൊളിയുമെന്നായപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണ് മുഖ്യമന്ത്രി. ആരോഗ്യമേഖലയില്‍പ്പെടുന്നവരുള്‍പ്പെടെ മൂന്നുകോടി വരുന്ന മുന്‍നിര കൊവിഡ് പോരാളികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കിയത്. ഇതിനുശേഷം 13 കോടിയിലേറെപ്പേര്‍ക്കും കേന്ദ്രം വാക്‌സിന്‍ നല്‍കി. ഇനി മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് നല്‍കാന്‍ 150 രൂപ നിരക്കില്‍ 100 ദശലക്ഷം ഡോസ് വാക്‌സിനാണ് നിര്‍മാതാക്കള്‍ കേന്ദ്രത്തിന് നല്‍കുക. ബാക്കി ഓര്‍ഡറുകള്‍ 400 രൂപയ്‌ക്കും. ഇതില്‍ യാതൊരു കള്ളക്കളിയുമില്ല. എല്ലാം സുതാര്യമാണ്. എന്നാല്‍ ഈ വസ്തുതകള്‍ ബോധപൂര്‍വം മറച്ചുപിടിച്ചുകൊണ്ട് ചിലര്‍ കുപ്രചാരണം നടത്തുകയാണ്.

കൊവിഡ് വ്യാപനത്തിന്റെ ഭീതിയില്‍ ജനങ്ങള്‍ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും വില കുറഞ്ഞ രാഷ്‌ട്രീയം കളിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടരുകയാണ്. ഒരു വര്‍ഷം പിന്നിട്ട കൊവിഡ് പ്രതിരോധത്തിന്റെ ഒരു ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരുമായി കേരളം ഭരിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍  സഹകരിച്ചിട്ടില്ല. യാതൊരു വിധത്തിലുള്ള പക്ഷപാതിത്വവും കാണിക്കാതെ സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് തുടക്കം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്. മുഖ്യമന്ത്രിമാരുമായി ആലോചിച്ചാണ് പ്രധാനപ്പെട്ട തീരുമാനങ്ങളെല്ലാം പ്രധാനമന്ത്രി എടുത്തിട്ടുള്ളത്. ഇതിനുദാഹരണമാണ് ഇന്നലെയും മുഖ്യമന്ത്രിമാരുമായി നടന്ന ഓണ്‍ലൈന്‍ യോഗം. ഈ യോഗത്തിലെ ദൃശ്യങ്ങളും സംഭാഷണങ്ങളും  തന്റെ ഓഫീസില്‍നിന്ന് പ്രോട്ടോകോള്‍ ലംഘിച്ച് തത്സമയം സംപ്രേഷണം ചെയ്യാന്‍ അനുവദിച്ചതിന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പ്രധാനമന്ത്രിയോട് മാപ്പു ചോദിക്കേണ്ടിവന്നു. ഈ മാപ്പുപോലും ഒരു കാപട്യമാണെന്ന് കെജ്‌രിവാളിനെ അടുത്തറിഞ്ഞവര്‍ക്ക് മനസ്സിലാവും. തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര വിരോധം മൂലം കൊവിഡ് പ്രതിരോധം അട്ടിമറിക്കുകയാണ്. ഇതുപോലുള്ള നടപടികളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി കേന്ദ്ര സര്‍ക്കാരിനെതിരാക്കുകയും, കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ സ്വന്തം വീഴ്ചകള്‍ മറച്ചുവയ്‌ക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത്.

സൗജന്യ നിരക്കിലും മുഴുവന്‍ വിലകൊടുത്തും  കേന്ദ്രം വാങ്ങുന്ന വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ളതാണ്. എന്നാല്‍ ഇത് ഏതെങ്കിലും ചില സംസ്ഥാനങ്ങള്‍ക്ക് മാത്രമായി നല്‍കാനാവില്ല. ഓരോ സംസ്ഥാനവും അര്‍ഹിക്കുന്ന വിഹിതം കണക്കാക്കിയാണ് നല്‍കുക. ഇതിന് സമയമെടുക്കും. കേന്ദ്രം സൗജന്യമായി നല്‍കുന്ന വാക്‌സിന്‍ കൊണ്ടുമാത്രം പ്രതിരോധ കുത്തിവയ്‌പ്പ്  പൂര്‍ത്തിയാക്കാനാവില്ല. അപ്പോള്‍ ഇനിയും കേന്ദ്ര വിഹിതത്തിനു കാത്തുനില്‍ക്കാതെ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്‌ക്ക് മരുന്നു കമ്പനികളില്‍നിന്ന് വാക്‌സിന്‍ വാങ്ങേണ്ടതാണ്. ഉത്തര്‍പ്രദേശും മധ്യപ്രദേശും ബീഹാറും അസമുമൊക്കെ ഇപ്രകാരം വാക്‌സിന്‍ വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. ഇതൊന്നും കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുറവിളികൂട്ടുന്നത്. ഒരാഴ്ചക്കാലത്തേക്ക് ആവശ്യമുള്ളത് കൈവശമിരുന്നിട്ടും വാക്‌സിന്‍ ക്ഷാമത്തെക്കുറിച്ച് ഭീതി പരത്തി കുത്തിവയ്‌പ്പ് കേന്ദ്രങ്ങളില്‍ അരാജകത്വം പടര്‍ത്തിയവര്‍ വീണ്ടും കേന്ദ്ര വിരോധം സൃഷ്ടിക്കാന്‍ മുതിരുന്നത് അപലപനീയമാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍നിന്നുള്ള ഒളിച്ചോട്ടമാണിത്. ഐഎംഎയും കെജിഎംഒയും പോലുള്ള ആരോഗ്യമേഖലയിലെ സംഘടനകളുടെ വിമര്‍ശനം ഉള്‍ക്കൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യേണ്ടത്. ചില മാധ്യമങ്ങള്‍ കൂട്ടുണ്ടെന്നു കരുതി എന്തു കള്ളത്തരവും പറയാമെന്ന നയം ഇനിയെങ്കിലും മുഖ്യമന്ത്രി തിരുത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.